കെഎസ്ആർടിസി സ്റ്റാൻഡുകളിലെ ശൗചാലയങ്ങൾക്ക് വൃത്തിയില്ല; കരാർ ഉടമയ്‌ക്കെതിരെ നടപടി! ബസ് സ്റ്റാൻഡുകളിലെ ശൗചാലയങ്ങളിലെ വൃത്തിഹീനമായ സാഹചര്യവും ശരിയായ പരിപാലനം ഇല്ലാത്തതും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ ശ്രദ്ധയിൽപ്പെടുത്തിയതിൻറെ അടിസ്ഥാനത്തിലാണ് നടപടി. കെഎസ്ആർടിസി യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുള്ള കരാർ ഉടമയ്‌ക്കെതിരെ നടപടിയ്ക്ക് നിർദ്ദേശം.വരും ദിവസങ്ങളിൽ കെഎസ്ആർടിസി ബസ്റ്റാൻഡുകളിൽ വൃത്തിയും ശുദ്ധിയും ഉള്ള സാഹചര്യം നിലനിർത്തുന്നത് പരിശോധിച്ച് വിലയിരുത്തുന്നതിനായി യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഹൗസ് കീപ്പിങ് കമ്മിറ്റികൾ രൂപീകരിച്ച് റിപ്പോർട്ട് നൽകുവാനും ഉള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കരാർ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുനും നിർദ്ദേശം നൽകിയിട്ടുണ്ട്.





കെഎസ്ആർടിസി ബസുകളിലെയും ബസ് സ്റ്റാൻഡുകളിലെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ബോർഡ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. സ്റ്റാൻഡുകളിൽ റസ്റ്റോറൻറുകളും ബസുകളിൽ ലഘുഭക്ഷണ പദ്ധതിയും ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ബസുകളിൽ കുപ്പിവെള്ള വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്.ബസിൽ കയറുന്ന യാത്രക്കാരാണ് യജമാനനെന്നും അവരോട് മര്യാദയുള്ള ഭാഷ ഉപയോഗിക്കണമെന്നുമാണ് മന്ത്രി പറഞ്ഞത്. യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കേണ്ടതില്ലെന്നും കെഎസ്ആർടിസിയിലേയും സ്വിഫ്റ്റിലേയും കണ്ടക്ടർമാർക്ക് നൽകിയ ലഘുസന്ദേശത്തിൽ മന്ത്രി പറഞ്ഞു.കുടുതൽ യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത്. 'ബസിൽ കയറുന്ന സഹോദരി സഹോദരന്മാരോട് സ്നേഹത്തോടെ പെരുമാറണം. ഹൃദയംകൊണ്ട് സ്നേഹിക്കണമെന്നല്ല, മര്യാദയുള്ള ഭാഷ ഉപയോഗിച്ചാൽ മതി





. അവര് നമ്മുടെ ബന്ധുക്കളാണ്, അമ്മയാണ്, സഹോദരിയാണ്, സുഹൃത്തുക്കളാണ്, മക്കളാണ് എന്ന നിലയിൽ കരുതണം. അത്തരത്തിൽ ഒരു പെരുമാറ്റം കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.' ഗണേഷ് കുമാർ പറഞ്ഞു.വരും ദിവസങ്ങളിൽ കെഎസ്ആർടിസി ബസ്റ്റാൻഡുകളിൽ വൃത്തിയും ശുദ്ധിയും ഉള്ള സാഹചര്യം നിലനിർത്തുന്നത് പരിശോധിച്ച് വിലയിരുത്തുന്നതിനായി യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഹൗസ് കീപ്പിങ് കമ്മിറ്റികൾ രൂപീകരിച്ച് റിപ്പോർട്ട് നൽകുവാനും ഉള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കരാർ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുനും നിർദ്ദേശം നൽകിയിട്ടുണ്ട്.




കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ചില ഡിപ്പോകൾ സന്ദർശിച്ചപ്പോളും ഇവിടങ്ങളിലെ ശൗചാലയങ്ങളിൽ മാനദണ്ഡം അനുസരിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളോ പരിപാലനമോ നടക്കുന്നില്ലെന്നത് ബോധ്യപ്പെട്ടു. കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുളള കരാർ ഉടമ്പടിയിലെ ശുചീകരണ പ്രവർത്തനങ്ങളിലെ പല വ്യവസ്ഥകളും പാലിക്കുന്നില്ല എന്നതാണ് വ്യക്തമായത്. വിഷയത്തിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുന്നതിന് ചെയർമാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Find out more: