ചോറൂണിന്‌ മൂത്തമകളും സാക്ഷി, എവിടെ ഉണ്ടാകും ഇങ്ങനെ ഒരു ഐക്യം!   സ്വന്തം വധുവിനേയും മേക്കപ് ഇട്ട് വാർത്തകളിൽ നിറഞ്ഞിട്ടുണ്ട് വികാസ്. ആദ്യത്തെ കണ്മണിയെ അടുത്തിടെയാണ് വികാസും ഭാര്യയും സ്വീകരിച്ചത്.
നടി കാർത്തികയുടെ വിവാഹം മുതൽ ഇക്കഴിഞ്ഞ ഇടക്ക്മാ നടന്ന മാളവിക ജയറാമിന്റെ വിവാഹം വരെയും വികാസ് ഏറ്റെടുത്തിട്ടുണ്ട്. ഏകദേശം 1500 ഓളം വധുമാരെ താൻ അണിയിച്ചൊരുക്കി എന്നാണ് താരം പറഞ്ഞതും. എന്നാൽ ജീവിതത്തിൽ തന്റെ മകളെ ആദ്യമായി കരിമഷി അണിയിച്ചപ്പോൾ കരഞ്ഞു പോയ കഥയും വികാസ് പങ്കുവച്ചിരുന്നു.സെലിബ്രിറ്റി മേക്ക്അപ് ആർട്ടിസ്റ്റാണ് വികാസ് വികെ. നിരവധി താരങ്ങളുടെ മംഗല്യത്തിന് അവരെ അണിയിച്ചൊരുക്കി സുന്ദരിക്കുട്ടികൾ ആക്കിയത് വികാസ് ആയിരുന്നു. ഈ ചടങ്ങുകളിൽ എല്ലാം എടുത്തുപറയേണ്ട, മാതൃക ആക്കേണ്ട ഒരു സംഗതി ഉണ്ട്.







ഷെറിന്റെ മൂത്തമകളെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ. കുഞ്ഞിന്റെ കാതുകുത്തൽ കല്യാണത്തിലും, കുഞ്ഞിന്റെ ചോറൂണിലും ചേച്ചിയുടെ റോൾ ആ കുട്ടി അതി മനോഹരമായി ചെയ്തു. ആ കുട്ടിയേയും സ്വന്തം കുഞ്ഞായി കാണുന്ന വികാസിനെക്കുറിച്ചാണ് ആരാധകർ പറയുന്നത്. മുൻപും പലവട്ടം ആ കുട്ടിയും തനിക്ക് മകൾ തന്നെ എന്ന് വികാസ് പറഞ്ഞിട്ടുണ്ട്.ശരിക്കും ആഘോഷങ്ങളുടെ ദിനങ്ങൾ ആയിരുന്നു വികാസിന്റെ വീട്ടിൽ. അടുത്തിടെ നടന്ന പാലുകാച്ചൽ ചടങ്ങും. പിന്നാലെ എത്തിയ കുഞ്ഞിന്റെ കാത് കുത്തൽ കല്യാണവും എല്ലാം എടുത്തു പറയേണ്ട ആഘോഷങ്ങൾ ആണ്. ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കാൻ എത്തിയിരുന്നു പുതിയ വീടിന്റെ പാല് കാച്ചലിന്. പിന്നാലെയാണ് കുഞ്ഞിന്റെ കാതുകുത്തൽ ചടങ്ങ് അതി ഗംഭീരമായി തന്നെ വികാസ് ആഘോഷിച്ചത്.





ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങൾ ഒന്നായിരുന്നു ഗുരുവായൂർ അമ്പലനടയിൽ എന്റെ കുഞ്ഞിന് ചോറൂണ് കൊടുക്കണമെന്നുള്ളത് ഉള്ളത് ആ ഭാഗ്യം എന്നെനിക്ക് നേടിത്തന്ന കൃഷ്ണനും ഗുരുക്കന്മാർക്കും മാതാപിതാക്കൾക്കും എന്റെ ഭാര്യക്കും എന്നെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഒരു കോടി നന്ദി
ഞങ്ങടെ നാരായണയ്ക്ക് ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും നേർവഴിയും കാട്ടിത്തരണമേ എന്ന് എല്ലാവരോടും പ്രാർത്ഥനയും അനുഗ്രഹവും തേടിക്കൊണ്ട് നാരായണിയുടെ യാത്ര ഇനിയും തുടരും.






തങ്ങളുടേത് ഒരിക്കലും ലവ് മാര്യേജ് ആയിരുന്നില്ല എന്ന് വികാസ് ഒരിക്കൽ പറഞ്ഞിരുന്നു.തൊട്ടടുത്ത വീട്ടിലെ ആളുകളോട് പോലും പറഞ്ഞില്ല വിവാഹം ആണെന്ന്. നമ്മുടെ വീഡിയോ വൈറൽ ആയതോടെയാണ് അവർ പോലും അറിഞ്ഞതെന്നാണ് വികാസ് അടുത്തിടെ പറഞ്ഞത്.
മാട്രിമോണിയൽ വഴി വന്ന ആലോചനയാണ്, സത്യത്തിൽ മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് ഒന്നും പെണ്ണ് കിട്ടാനില്ലായിരുന്നു. ചേച്ചി വഴിയാണ് ആലോചന ഷെറിലേക്ക് എത്തിയതെന്നും വികാസ് പറഞ്ഞിരുന്നു.

Find out more: