അടി മുടി മാറാൻ ആലുവ റെയില്വേ സ്റ്റേഷൻ; പുതിയ ലിഫ്റ്റും എസ്കലേറ്ററും, മൾട്ടിലെവൽ പാർക്കിങ്ങും ഉടൻ! ആലുവ റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറൻ കവാടം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ വിശദമായ ഡിപിആർ അടിയന്തിരമായി തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡിപിആർ ലഭിക്കുന്നതിനു അനുസരിച്ച് വിശദമായ ചർച്ച നടത്തി തുടർ നടപടികൾ കൈക്കൊള്ളും. ആലുവ സ്റ്റേഷനിലെ തെക്കുഭാഗത്ത് ലിഫ്റ്റും എസ്കലേറ്ററും സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ആലുവയിൽ വന്ദേ ഭാരത് ട്രെയിൻ സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള ആവശ്യവും റെയിൽവേ ബോർഡിനെ അറിയിക്കാൻ യോഗത്തിൽ തീരുമാനിച്ചു. എറണാകുളം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ ആലുവ സ്റ്റേഷൻ മുഖം മിനുക്കാനൊരുങ്ങുന്നു. പുതിയ ലിഫ്റ്റും എസ്കലേറ്ററും പ്രവേശന കവാടവും, മൾട്ടിലെവൽ പാർക്കിങ് സിസ്റ്റവുമാണ് റെയിൽവേ സ്റ്റേഷനിലൊരുങ്ങുന്നത്.





 ആലുവ , ചാലക്കുടി, അങ്കമാലി, റെയിൽവേ സ്റ്റേഷനുകളുടെ വികസന പദ്ധതികൾ സംബന്ധിച്ച റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ചേർന്നിരുന്നു. ഇതിലാണ് വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച തീരുമാനം വന്നത്. അങ്ങാടിക്കടവ് അടിപ്പാതയിലെ ടാറിങ്, സംരക്ഷണ ഭിത്തിയുടെ നിർമാണം എന്നിവ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അങ്കമാലിയിലെയും ചാലക്കുടിയിലും പ്ലാറ്റ്ഫോം മുഴുവനായും റൂഫിങ് സംവിധാനം പൊതുജനങ്ങൾക്ക് മഴയും വെയിലും ഏൽക്കാത്ത രീതിയിൽ അത്യാവശ്യമായി നിർമിക്കും. അങ്കമാലിയിൽ എസ്കലേറ്ററും ലിഫ്റ്റും നിർമിക്കുന്നതിത് ഒരു ഫുട് ഓവർബ്രിഡ്ജ് കൂടി നിർമിക്കാനും നിർദ്ദേശിച്ചു. ചമ്പന്നൂർ മേൽപാത റെയിൽവേ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് കൈമാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 




തുടർ നടപടികൾ സംസ്ഥാന സർക്കാരിൻറെയും RB DC K യുടെയും സഹായത്തോടെ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കും. അങ്കമാലി, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിച്ച് യാത്രക്കാർ നേരിടുന്ന അസൗകര്യങ്ങൾ ഒഴിവാക്കാൻ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അങ്കമാലിയിലെ ദേശീയപാതയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ദിശാസൂചികയും കമാനവും സ്ഥാപിക്കും. ആലുവയിലെ പാർക്കിങ് സൗകര്യത്തിൻറെ അപര്യാപ്തത പരിഹരിക്കാൻ മൾട്ടിലെവൽ പാർക്കിങ് സിസ്റ്റം പ്രധാന കവാടത്തിനോട് ചേർന്ന് സ്ഥാപിക്കാനുള്ള സാധ്യതയും പരിശോധിക്കും. ആലുവയിൽ വന്ദേ ഭാരത് ട്രെയിൻ സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള ആവശ്യം റെയിൽവേ ബോർഡിനോട് വൈകാതെ തന്നെ ആവശ്യപ്പെടും.




ആലുവ , ചാലക്കുടി, അങ്കമാലി, റെയിൽവേ സ്റ്റേഷനുകളുടെ വികസന പദ്ധതികൾ സംബന്ധിച്ച റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ചേർന്നിരുന്നു. ഇതിലാണ് വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച തീരുമാനം വന്നത്. അങ്ങാടിക്കടവ് അടിപ്പാതയിലെ ടാറിങ്, സംരക്ഷണ ഭിത്തിയുടെ നിർമാണം എന്നിവ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അങ്കമാലിയിലെയും ചാലക്കുടിയിലും പ്ലാറ്റ്ഫോം മുഴുവനായും റൂഫിങ് സംവിധാനം പൊതുജനങ്ങൾക്ക് മഴയും വെയിലും ഏൽക്കാത്ത രീതിയിൽ അത്യാവശ്യമായി നിർമിക്കും. അങ്കമാലിയിൽ എസ്കലേറ്ററും ലിഫ്റ്റും നിർമിക്കുന്നതിത് ഒരു ഫുട് ഓവർബ്രിഡ്ജ് കൂടി നിർമിക്കാനും നിർദ്ദേശിച്ചു. ചമ്പന്നൂർ മേൽപാത റെയിൽവേ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് കൈമാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 

Find out more: