ഇൻഫോപാർക്ക് മൂന്നാം ഘട്ടം; 300 ഏക്കർ, ടൗൺഷിപ്പ് മോഡലിൽ വൻ പദ്ധതി! സ്റ്റാട്ടപ്പുകൾ ഉൾപ്പെടെ നിരവധി കമ്പനികൾ ഇൻഫോപാർക്കിലേക്ക് എത്തിയതോടെ സ്ഥലപരിമിതി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇൻഫോർപാർക്ക് വിലുപീകരണ ചർച്ചകളും നീക്കവും ശക്തമായി പുരോഗമിക്കുകയാണ്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.കേരളത്തിൻ്റെ ഐടി മേഖലയുടെ നട്ടെല്ലായിമാറുന്ന കൊച്ചി ഇൻഫോപാർക്ക് വളർച്ചയുടെ പാതയിലാണ്. കിഴക്കമ്പലം പഞ്ചായത്തിലെ ഭൂമി പൂളിങ് പ്രക്രിയ കൈകാര്യം ചെയ്യാൻ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ)യെ ചുമതലപ്പെടുത്തിയിരുന്നു. ഇൻഫോപാർക്ക് വിലുപീകരണത്തിനായുള്ള ഭൂമി ജിസിഡിഎ കണ്ടെത്തുകയും ചെയ്തിരുന്നു.
പദ്ധതികൾക്കും നിർമാണത്തിനുമായി ഏറ്റെടുക്കുന്ന ഭൂമി വികസിപ്പിച്ച ശേഷം ഒരു പങ്ക് അവർക്കുതന്നെ തിരിച്ച് നൽകുന്ന രീതിയാണ് ലാൻഡ് പൂളിങ്. പദ്ധതി പൂർത്തിയാകുമ്പോൾ ഭൂവുടമകൾക്ക് അവരുടെ യഥാർഥ ഭൂമിയുടെ 60 ശതമാനം തിരികെ ലഭിക്കും. തിരികെ നൽകുന്ന ഭൂമിയുടെ മൂല്യം ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷ. ഈ ഘട്ടം ഭൂമിയുടെ മൂല്യം യഥാർഥ മൂല്യത്തേക്കാൾ മൂന്നോ നാലോ മടങ്ങ് കൂടുതലായിരിക്കും. വൻകിട പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയായുള്ളതാണ് ലാൻഡ് പൂളിങ് സംവിധാനം. കേരളത്തിൽ ആദ്യമായാണ് ലാൻഡ് പൂളിങ് നടപ്പാക്കാൻ ഒരുക്കം നടത്തുന്നത്. പൂളിങ് നടപടികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ക്ലാസുകൾ നൽകിയിരുന്നു.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരും ജിസിഡിഎയും ഒരുമിച്ച് പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.
ഇൻഫോപാർക്ക് മൂന്നാം ഘട്ട പദ്ധതി പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ വിപണിക്കും കരുത്ത് പകരും. ഐടി മേഖലയിലെ ഒരു പ്രധാന കേന്ദ്രമെന്ന നിലയിൽ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും.ഇൻഫോപാർക്ക് വിലുലീകരണം അനിവാര്യമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മൂന്നാം ഘട്ടത്തിൽ 12,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ഐടി മേഖലയിൽ 100,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്. 120ലധികം കമ്പനികൾ ഓഫീസ് തുറക്കാൻ സൗകര്യത്തിനായി കാത്തിരിക്കുകയാണ്. 582 കമ്പനികൾ നിലവിൽ ഇൻഫോപാർക്കിലുണ്ട്. 70,000ത്തിലധികം ജീവനക്കാർ ഇൻഫോപാർക്കിലുണ്ട്. സ്ഥലപരിമിതി ശക്തമാണെങ്കിലും സ്റ്റാർട്ടപ്പുകളടക്കം നിരവധി കമ്പനികൾ കാക്കനാട്ടെ ഇൻഫോപാർക്കിലേക്ക് എത്തുകയാണ്.
പദ്ധതി പൂർത്തിയാകുമ്പോൾ ഭൂവുടമകൾക്ക് അവരുടെ യഥാർഥ ഭൂമിയുടെ 60 ശതമാനം തിരികെ ലഭിക്കും. തിരികെ നൽകുന്ന ഭൂമിയുടെ മൂല്യം ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷ. ഈ ഘട്ടം ഭൂമിയുടെ മൂല്യം യഥാർഥ മൂല്യത്തേക്കാൾ മൂന്നോ നാലോ മടങ്ങ് കൂടുതലായിരിക്കും. വൻകിട പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയായുള്ളതാണ് ലാൻഡ് പൂളിങ് സംവിധാനം. കേരളത്തിൽ ആദ്യമായാണ് ലാൻഡ് പൂളിങ് നടപ്പാക്കാൻ ഒരുക്കം നടത്തുന്നത്. പൂളിങ് നടപടികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ക്ലാസുകൾ നൽകിയിരുന്നു.
Find out more: