നിപ; കേരളം സാധ്യതാ സീസണിലേക്ക്! 18 പേരായിരുന്നു അന്ന് വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. പിന്നീടും പലതവണ വിവിധയിടങ്ങളിലായി നി റിപ്പോർട്ട് ചെയ്തു. കേരളം നിപ ബാധക്ക് സാധ്യതയുള്ള മറ്റൊരു സീസണിലേക്ക് കടക്കുകയാണ്. ഈ ഘട്ടത്തിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളം ഭീതിയോടെ മാത്രം ഓർക്കാൻ ആഗ്രഹിക്കുന്ന കാലഘട്ടമാണ് നിപ. 2018ലാണ് കോഴിക്കോട് ജില്ലയിൽ വ്യാപകമായി നിപ വൈറസ് ബാധ പടർന്നുപിടിച്ചത്. വവ്വാലുകളെ ആട്ടിയകറ്റുകയോ അവയുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുകയോ ചെയ്യരുത്. ഇത് അവയെ ഭയചകിതരാക്കുകയും കൂടുതൽ ശരീര സ്രവങ്ങൾ പുറപ്പെടുവിക്കാൻ കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ വവ്വാലുകൾ തൊടാത്ത വിധം വെള്ളവും ഭക്ഷണ പദാർത്ഥങ്ങളും സൂക്ഷിക്കുകയാണ് വേണ്ടതെന്നും വയനാട് ഡിഎംഒ അറിയിച്ചു.
2018 മേയ് മാസത്തിലായിരുന്നു കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധയുണ്ടെന്ന് പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ ചെങ്ങരോത്ത് എന്ന ഗ്രാമമായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴം തീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്ന് സർക്കാർ പിന്നീട് സ്ഥിരീകരിച്ചു. രോഗം ബാധിച്ചു മരിച്ച 17 പേർക്കും രോഗം പടർന്നത് ആദ്യ നിപാ വൈറസ് ഇരയായ വ്യക്തിയിൽ നിന്നാണെന്നും സംസ്ഥാന സർക്കാർ പഠനങ്ങൾ പറയുന്നു.പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങൾ ഉപയോഗിക്കരുത്. പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. തുറന്ന് വച്ച കലങ്ങളിൽ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങൾ ഉപയോഗിക്കാതിരിക്കുക.
നിലത്ത് വീണ പഴങ്ങൾ , അടക്ക മുതലായവ എടുക്കുമ്പോൾ നിർബ്ബന്ധമായും കയ്യുറ ഉപയോഗിക്കുക. ഇത്തരത്തിൽ വവ്വാലുകൾ സ്പർശിക്കാൻ സാധ്യതയുള്ള ഫലങ്ങളും സ്ഥലങ്ങളും തൊടേണ്ട സാഹചര്യങ്ങളിൽ കയ്യുറ ഉപയോഗിക്കാനും അഥവാ തൊട്ടാൽ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈകഴുകാനും ശ്രദ്ധിക്കുക. വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിൻ്റെ നിപ പരിവീക്ഷണ പ്രവർത്തനങ്ങളും ഏകാരോഗ്യ സമീപനത്തിലൂന്നിയ പ്രതിരോധ പ്രവർത്തനങ്ങളും എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ശക്തിപ്പെടുത്തിയിട്ടുണ്ട്.
നിപയെ ശാസ്ത്രീയമായി പ്രതിരോധിക്കാൻ ജനപങ്കാളിത്തവും സാമൂഹ്യ ജാഗ്രതയും ഉണ്ടാവണമെന്ന് ഡി എം ഒ പറയുന്നു.കോഴിക്കോട്, വയനാട്, മലപ്പുറം,എറണാകുളം, ഇടുക്കി ജില്ലകളിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസിനെതിരെയുള്ള ആൻ്റിബോഡികൾ മുമ്പേ കണ്ടെത്തിയിട്ടുള്ളതാണ്. വയനാട് ജില്ലയിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
Find out more: