ആറ്റുകാൽ പൊങ്കാല; ബസ് സർവീസുകൾ വർധിപ്പിക്കണം; നിർദേശങ്ങളുമായി അവലോകന യോഗം! പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും ഫ്‌ളക്‌സ് ബോർഡുകൾ പൂർണമായി ഒഴിവാക്കണമെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ നിർദേശിച്ചു. ഭക്ഷണം നൽകുന്നതിന് പ്ലാസ്റ്റിക് പാക്കറ്റുകൾ പൂർണമായും ഒഴിവാക്കണം. മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭ ഈഞ്ചയ്ക്കലിൽ നടപ്പിലാക്കുന്ന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.മാർച്ച് 13ന് നടക്കുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഉത്സവത്തിൽ ഒരുക്കങ്ങൾ ശക്തമാക്കും. പൊങ്കാലയുമായി ബന്ധപ്പെട്ട് അടിയന്തരമായി ചെയ്തു തീർക്കാനുള്ള പ്രവൃത്തികൾ ഫെബ്രുവരി 25നകം തന്നെ
പൂർത്തീകരിക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് സബ് കളക്ടർ ആൽഫ്രഡ് ഒവി നിർദേശം നൽകിയിട്ടുണ്ട്.






 പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല ദിവസമായ മാർച്ച് 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു.ജല സ്രോതസുകൾ ഉൾപ്പടെ പരിശോധിച്ച് കുടിവെള്ളം പരിശോധന കർശനമാക്കണം. എല്ലാ വാർഡുകളിലും ഉപയോഗിക്കാനാവുന്ന രീതിയിൽ സന്നദ്ധ സംഘടനകളുടെ ഉൾപ്പടെയുള്ള ആംബുലൻസ് സേവനങ്ങൾ ക്രമീകരിക്കണം. പരിചയസമ്പന്നരായ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെയുള്ള എല്ലാ മെഡിക്കൽ സേവനങ്ങളും എല്ലാ പ്രദേശങ്ങളിലും ഉറപ്പാക്കണം. വൈദ്യുതി തടസമുണ്ടാകാതിരിക്കാൻ കെ.എസ്.ഇ.ബി. ശ്രദ്ധിക്കണം.





ബസ് സർവീസുകൾ വർധിപ്പിക്കണം. ജലലഭ്യതയ്ക്കുള്ള സംവിധാനങ്ങൾ വാട്ടർ അതോറിറ്റി ഉറപ്പാക്കണമെന്നും കൺട്രോൾ റൂം സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.കിള്ളിയാറിന്റെ കടവിലും പരിസരത്തും കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കണമെന്നും ഇവിടങ്ങളിലെ ശുചിത്വം ഉറപ്പനാകണമെന്നും നിർദേശിച്ചു'. ലഹരി ഉപയോഗം തടയുന്നതിനുള്ള നടപടികൾ എക്സൈസും പോലീസും സ്വീകരിക്കണം. ശുചീകരണ നടപടികൾക്കായി തിരുവനന്തപുരം നഗരസഭയും ശുചിത്വ മിഷനും സഹകരിച്ചു പ്രവർത്തിക്കണം.



 ആരോഗ്യവകുപ്പ്, ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റ്, ലീഗൽ മെട്രോളജി തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തന ഏകോപനം ഉണ്ടാവണമെന്ന് മന്ത്രി നിർദേശിച്ചു. പരിസരവാസികൾക്ക് ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് പാസുകൾ നൽകുന്നതിന് നടപടിയെടുക്കണം. ഭക്തർക്കായി പന്തൽ സ്ഥാപിക്കണമെന്നും നിർദേശിച്ചു. ഇ - ടോയ്‌ലെറ്റുകളുടെ എണ്ണം കൂട്ടണം. മുൻവർഷത്തിൽ നിന്നും കൂടുതൽ വനിതാ പോലീസുകാരെ നിയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു.

Find out more: