രാജ്യദ്രോഹ ശക്തികൾക്കെതിരായ പോരാട്ടം തുടരുമെന്ന് ജോർജ്! ദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച ശേഷമായിരുന്നു പിസി ജോർജിൻ്റെ പ്രതികരണം. തൻ്റേടത്തോടെ മുന്നോട്ട് പോകുമെന്നും രാജ്യദ്രോഹ ശക്തികൾക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പിസി ജോർജിനെ കോട്ടയം പാലായിലെ സ്വകാര്യ ആശുപത്രിയിൽഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികൾക്കെതിരായ പോരാട്ടം തുടരുമെന്ന് പിസി ജോർജ്. അതേസമയം, പിസി ജോർജിനെതിരെ കേസ് നൽകിയവർക്ക് നന്ദിയെന്ന് മകൻ ഷോൺ ജോർജ് പ്രതികരിച്ചു. കേസ് നടപടികൾ ഇല്ലായിരുന്നുവെങ്കിൽ പിതാവിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ അറിയാൻ സാധിക്കില്ലായിരുന്നു. ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ഇനിയും നിലപാട് സ്വീകരിക്കും.
സ്വന്തം പ്രസ്താവന ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ ജോർജ് മാപ്പ് പറഞ്ഞതാണ്. വഖഫ് ബില്ലിൽ ശക്തമായ നിലപാട് സ്വീകരിച്ചതാണ് ജോർജിനെതിരെ മുസ്ലീം ലീഗ് തിരിയാൻ കാരണമായതെന്ന് ഷോൺ ജോർജ് പറഞ്ഞു. ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെ മതവിദ്വേഷം ജനിപ്പിക്കുന്ന പരാമർശം നടത്തിയതിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 196 (1)(എ), 299 എന്നീ വകുപ്പുകളും കേരള പോലീസ് ആക്ടിലെ 120-ാം വകുപ്പും ചുമത്തിയാണ് പിസി ജോർജിനെതിരെ കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യത്തിനായി ജോർജ് ആദ്യം ശ്രമിച്ചിരുന്നുവെങ്കിലും ഫെബ്രുവരി ആറിന് ഹർജി തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ നിരസിച്ചു. വിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ പിസി ജോർജിനെതിരെ മുൻപും പോലീസ് കേസെടുത്തിരുന്നു.
വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് കർശന ഉപാധികളോടെയാണ് പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ തിങ്കളാഴ്ച ഈരാറ്റുപേട്ട കോടതിയിൽ പിസി ജോർജ് കീഴടങ്ങുകയായിരുന്നു. ചാനൽ ചർച്ചയിലെ വിവാദ പരാമർശത്തിനെതിരെ യൂത്ത് ലീഗാണ് പിസി ജോർജിനെതിരെ പോലീസിൽ പരാതി നൽകിയത്. നാല് ദിവസത്തെ റിമാൻഡിന് ശേഷമാണ് പിസി ജോർജിന് ഈരാറ്റുപേട്ട കോടതി ജാമ്യം അനുവദിച്ചത്.
ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് പിസി ജോർജ് ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൻ്റെ തെളിവ് ശേഖരണമടക്കം പൂർത്തിയാകാനുണ്ടെന്നും കേസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ജോർജിൻ്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. തുടർച്ചയായി ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നായാളാണ് പ്രതിയെന്നും ജാമ്യം നൽകിയാണ് ഇത് ആവർത്തിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
Find out more: