ചെന്നൈ മെട്രോയ്ക്കായി ക്ഷേത്രഭൂമി ഏറ്റെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി! രതിന വിനായഗർ ക്ഷേത്രത്തിന്റെയും ദുർഗൈ അമ്മൻ ക്ഷേത്രത്തിന്റെയും ഭൂമി ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന് (സിഎംആർഎൽ) അനുമതി നൽകി. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാണെങ്കിൽ ഈശ്വരൻ ക്ഷമിക്കുമെന്ന് കോടതി പറഞ്ഞു. ചെന്നൈ മെട്രോ റെയിൽ പദ്ധതിക്കായി ക്ഷേത്ര ഭൂമി ഏറ്റെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈയിലെ വൈറ്റ്സ് റോഡിലുള്ള ക്ഷേത്ര പരിസരത്ത് ആസൂത്രണം ചെയ്തിരുന്ന മെട്രെ സ്റ്റേഷന്റെ സ്ഥാനം മാറ്റാനുള്ള തീരുമാനം ഇൻഷുറൻസ് കമ്പനിയുമായി ആലോചിക്കാതെയാണ് എടുത്തതെന്ന് കോടതി നിരീക്ഷിച്ചു. തൗസന്റ് ലൈറ്റ്സ് മെട്രോ സ്റ്റേഷൻ നിർമാണത്തിനായി സിഎംആർഎൽ 2024 സെപ്റ്റംബർ 26ന് ഇൻഷുറൻസ് കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു.
ചെന്നൈ മെട്രോ റെയിൽ പദ്ധതിക്കായി രതിന വിനായഗർ ക്ഷേത്രത്തിന്റെയും ദുർഗൈ അമ്മൻ ക്ഷേത്രത്തിന്റെയും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഒരു വിഭാഗമാളുകൾ കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യപ്പെട്ടത്. ക്ഷേത്രഭൂമി ഒഴിബാക്കുന്നതിനായി പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുടെ പുതിയ കെട്ടിടമടങ്ങുന്ന സ്ഥലം ഏറ്റെടുക്കാനുള്ള ബദൽ നിക്കം കോടതി തടഞ്ഞു. ക്ഷേത്ര ഭൂമിക്ക് പകരം ചെന്നൈ നഗരത്തിലെ അണ്ണാശാലൈയിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഭൂമി ഏറ്റെടുക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് സിഎംആർഎൽ കോടതിയെ അറിയിച്ചിരുന്നു.
ഈ നീക്കം കോടതി തടയുകയും ചെയ്തു. ക്ഷേത്രങ്ങളുടെ ഗോപുരവും (കവാടം) ഒരു രൂപവും മാത്രമേ നിർമാണ സമയത്ത് താൽക്കാലികമായി മാറ്റിസ്ഥാപിക്കേണ്ടതുള്ളൂവെന്നും പിന്നീട് പുനഃസ്ഥാപന വാഗ്ദാനങ്ങൾ നൽകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന മെട്രോ റെയിലിന് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയാൽ ഹർജിക്കാരെയും അധികൃതരെയും വിധി പുറപ്പെടുവിച്ച കോടതിയേയും ഈശ്വരൻ സംരക്ഷിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മെട്രോ റെയിൽ വരുന്നതിൻ്റെ ഗുണം ലഭിക്കുന്നവരിൽ ഇതേ ക്ഷേത്രത്തിൽ എത്തുന്ന വിശ്വാസികളും ഉണ്ടെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
ചെന്നൈയിലെ വൈറ്റ്സ് റോഡിലുള്ള ക്ഷേത്ര പരിസരത്ത് ആസൂത്രണം ചെയ്തിരുന്ന മെട്രെ സ്റ്റേഷന്റെ സ്ഥാനം മാറ്റാനുള്ള തീരുമാനം ഇൻഷുറൻസ് കമ്പനിയുമായി ആലോചിക്കാതെയാണ് എടുത്തതെന്ന് കോടതി നിരീക്ഷിച്ചു. തൗസന്റ് ലൈറ്റ്സ് മെട്രോ സ്റ്റേഷൻ നിർമാണത്തിനായി സിഎംആർഎൽ 2024 സെപ്റ്റംബർ 26ന് ഇൻഷുറൻസ് കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു.
Find out more: