
കോവിഡില്ലാത്ത,ലോക്ക് ഡൗണില്ലാത്ത ജീവിതം, ബെലാറസ് ജനത നേരിടുന്നതിങ്ങനെ! രോഗം കൂടുതൽ ഉള്ള യൂറോപ്പില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഉള്ള ഒരു രാജ്യമുണ്ട്. അതാണ് ബെലാറസ്. അവിടെ ഇതുവരെ ജനങ്ങളുടെ ജീവിതത്തിന് ഒരു തടസ്സവുമുണ്ടായിട്ടില്ല. എല്ലാ രാജ്യങ്ങളിലും ആളുകള്‍ പുറത്തിറങ്ങാതെ കഴിയുമ്പോഴാണ് ഇവര്‍ സാധാരണ ജീവിതം ആസ്വദിക്കുന്നത്.
സ്‍കൂളുകളും ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു. ജനജീവിതം സ്‍തംഭിച്ചു. എന്നാല്‍ ഈ സമയത്തും ഇപ്പോഴും ബെലാറസില്‍ എല്ലാം പതിവുപോലെയാണ്. കൊവിഡ് വ്യാപനമുണ്ട്. എന്നാല്‍ അതിന്‍റെ പേരില്‍ ഒരു നിയന്ത്രണവും രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടില്ല. യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലെയും പോലെ മാര്‍ച്ചില്‍ തന്നെ ബെലാറസിലും കൊറോണ വൈറസ് എത്തിയിരുന്നു. രോഗം പടരാന്‍ തുടങ്ങിയതോടെ എല്ലാ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.
രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തന്നെ പ്രഖ്യാപിച്ചു. ആളുകള്‍ പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി. 1994 മുതല്‍ രാജ്യം ഭരിക്കുന്ന ലുകാഷെന്‍കോ ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നത്. ജോണ്‍സ് ഹോപ്‍കിന്‍സ് യൂണിവേഴ്‍സിറ്റിയുടെ കണക്ക് പ്രകാരം ബെലാറസില്‍ ഇതുവരെ 21101 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 121 പേര്‍ മരിച്ചു. ബെലാറസില്‍ ലോക്ക് ഡൗണില്ലെന്ന് കരുതി രോഗികളുടെ എണ്ണം കുറവല്ല.
രോഗവ്യാപനം കുറഞ്ഞതുകൊണ്ടല്ല രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാത്തത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപന നിരക്ക് ബെലാറസിലാണ്. എന്നാല്‍ രോഗത്തിന്‍റെ പേരില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്നാണ് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുകാഷെന്‍കോയുടെ നിലപാട്. ജനങ്ങള്‍ ജോലിക്ക് പോവുകയും സ്വതനത്രമായി പുറത്തിറങ്ങുകയും ചെയ്യുന്നുണ്ട്. പാര്‍ക്കുകളിലും റസ്റ്റോറന്‍റുകളിലും പതിവ് തിരക്കുകള്‍ എപ്പോഴുമുണ്ട്.
സ്‍കൂളുകളും കഫേകളും ബാറുകളും തുറന്നുകിടക്കുന്നു. ഫുട്ബോള്‍ ലീഗും നിര്‍ത്തിവെച്ചിട്ടില്ല. മതിയായ സാമൂഹിക അകലം നടപ്പാക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ബെലാറസിനെ വിമര്‍ശിച്ചിരുന്നു. അവശ്യ സേവനങ്ങളല്ലാത്തവ അടച്ചിടണമെന്നും ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ഇതൊന്നും രാജ്യത്തെ ഭരണകൂടത്തിന്‍റെ നിലപാട് മാറ്റിയില്ല.
രോഗലക്ഷണങ്ങളുള്ളവരും വിദേശത്ത് നിന്ന് വന്നവരും സ്വയം ഐസൊലേഷനില്‍ പോകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് ആളുകള്‍ തമ്മില്‍ ഒന്നര മീറ്ററെങ്കിലും അകലം പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങള്‍ ഭൂരിഭാഗവും ഇതെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രോഗവ്യാപനം രൂക്ഷമായിരിക്കെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം 11000-ലധികം ആളുകളാണ് പരേഡ് കാണാനെത്തിയത്.
പരേഡ് നടക്കുന്ന വേദിക്ക് ചുറ്റും 167 പോലീസ് ചെക് പോസ്റ്റുകളാണ് സ്ഥാപിച്ചത്. ലോകം വിഷമകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മകള്‍ അതിന്‍റെ പേരില്‍ മങ്ങിപ്പോകാന്‍ ഇട വരരുത്.- പ്രസിഡന്‍റ് ലുകാഷെന്‍കോ പറഞ്ഞു. മറ്റു രാജ്യങ്ങളിലെ നേതാക്കളെയും പരിപാടിയില്‍ പങ്കെടുക്കാന്‍ ലുകാഷെന്‍കോ ക്ഷണിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാനത്തെ ഓര്‍മിച്ചുകൊണ്ട് മെയ് ഒമ്പതിനാണ് യൂറോപ്പില്‍ വിജയദിനാഘോഷം നടന്നത്.
പല രാജ്യങ്ങളിലും ആഘോഷം ചടങ്ങായി ഒതുങ്ങിയപ്പോള്‍ പൊലിമ ഒട്ടും കുറയാതെയാണ് ബെലാറസ് ആഘോഷിച്ചത്. സൈനിക പരേഡ് ഉള്‍പ്പെടെ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. അതായത് ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ ലോക്ക് ഡൗണില്‍ കഴിയുകയാണ്. രോഗവ്യാപനം കുറയാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പതുക്കെ ജീവിതത്തിലേക്ക് മടങ്ങാന്‍ തുടങ്ങുന്നുണ്ട്. അതിനിടയിലാണ് ഇത്തരമൊരു രാജ്യം നിലനിൽക്കുന്നത്.