ആശുപത്രി ദിനങ്ങളെക്കുറിച്ച് സാന്ദ്ര തോമസ് മനസ്സ് തുറക്കുന്നു! 10 വർഷത്തിന് ശേഷമാണ് സാന്ദ്ര വീണ്ടും തിരിച്ചെത്തിയത്. ഇപ്പോൾ സിനിമയിൽ സജീവമല്ല. ഫാമിലി ലൈഫിൽ സന്തോഷവതിയാണ്. കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട സമയമാണ്. സുഹൃത്തുക്കളെയൊക്കെ പിന്തുണച്ച് ഞാൻ സിനിമയുടെ പുറകിലുണ്ട്. എന്റെ പേര് വെക്കുന്നില്ലെന്നേയുള്ളൂയെന്നും, സാന്ദ്ര തോമസ് പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു സാന്ദ്ര വിശേഷങ്ങൾ പങ്കിട്ടത്. ഡെങ്കിപ്പനിയെക്കുറിച്ച് വലിയ അറിവില്ലായിരുന്നു. പൊതുവെ അങ്ങനെ മരുന്ന് കഴിക്കാറില്ലാത്തയാളാണ്. പനി കൂടിയപ്പോഴാണ് പാരസെറ്റമോൾ കഴിച്ചത്. അതോടെ അവസ്ഥ ഗുരുതരമായി. ഈ അസുഖത്തിന് പാരസെറ്റമോൾ കഴിക്കാൻ പാടില്ലായിരുന്നു. ഒരു സുപ്രഭാതത്തിൽ ഞാൻ വീണുപോയി.





   അങ്ങനെയാണ് ആശുപത്രിയിലേക്ക് പോയത്. നേരെ ഐസിയുവിൽ കയറ്റിയത്. 5 ദിവസത്തോളം അവിടെയായിരുന്നു. 2 മാസത്തോളമെടുത്താണ് ആരോഗ്യം വീണ്ടെടുത്തത്. സാന്ദ്ര ഇങ്ങനെയാണെന്ന് എല്ലാവരും മനസ്സിലാക്കുന്നത് ഇപ്പോഴാണ്. യൂട്യൂബ് തന്ന ഭാഗ്യമാണ് അതെന്നും സാന്ദ്ര പറയുന്നു. ബാലതാരമായി സിനിമയിലേക്കെത്തിയതാണ് സാന്ദ്ര തോമസ്. പപ്പയുടെ താൽപര്യമായിരുന്നു അത്. കുറേ സുഹൃത്തുക്കളുണ്ടായിരുന്നു സിനിമയിൽ. അങ്ങനെയാണ് ചെറിയ വേഷങ്ങളിലൊക്കെ അഭിനയിച്ചത്. ചെപ്പ് കിലുക്കണ ചങ്ങാതിയിലായിരുന്നു ആദ്യം അഭിനയിച്ചത്. ചെറുപ്രായത്തിലായിരുന്നു അത്.  മക്കളെയൊന്ന് കാണാൻ വേണ്ടീട്ടായെന്ന് ആളുകൾ പറഞ്ഞപ്പോഴാണ് ഞാൻ വീഡിയോ എടുത്തിട്ടത്.



  
മമ്മൂട്ടിയും മോഹൻലാലും അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോൾ വിളിച്ചിരുന്നു. പെരുച്ചാഴിയുടെ സമയത്ത് ലാലേട്ടൻ കുക്ക് ചെയ്ത് തന്നിരുന്നു. നമ്മൾ ആരാധനയോടെ കണ്ടിരുന്നയാൾ നമുക്ക് വേണ്ടി ഒരു കാര്യം ചെയ്യുന്നു. സിനിമയിൽ വന്നത് കൊണ്ട് കിട്ടിയ വലിയ ഭാഗ്യമാണ് അത്. മമ്മൂക്ക നല്ലൊരു മനുഷ്യനാണ്. ജിമ്മിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. ഒരു പ്രൊജക്ടിന് വേണ്ടിയായിരുന്നു പിന്നീട് കണ്ടത്. അത് നടന്നില്ലായിരുന്നു. അസുഖമായി ഐസിയുവിൽ കിടക്കുന്ന സമയത്താണ് മെസ്സേജ് വന്നത്. അത് കണ്ടതും എനിക്ക് സന്തോഷമായിരുന്നു. അസുഖം മാറി വീട്ടിൽ വരുമ്പോൾ പപ്പ എങ്ങനെയാണോ സംസാരിക്കുന്നത് അതേ പോലെയാണ് ലാലേട്ടൻ സംസാരിച്ചത്. സിനിമ വലിയൊരു ഭാഗ്യമായി തോന്നിയത് അപ്പോഴാണെന്നുമായിരുന്നു സാന്ദ്ര തോമസ് പറഞ്ഞത്.







  എനിക്ക് പനി വന്ന് 4ാമത്തെ ദിവസമാണ് ഇവരെ നിലമ്പൂരെ വീട്ടിലേക്ക് മാറ്റിയത്. വീട്ടിലുള്ളപ്പോൾ അവർ റൂമിനടുത്ത് വന്ന് ക്ഷേമം തിരക്കുമായിരുന്നു. പിന്നെ വീഡിയോ കോളിൽ വിളിച്ചായിരുന്നു അന്വേഷണം. അമ്മയുടെ കൈ കാണിച്ചേയെന്ന് പറയുമായിരുന്നു. അവര് നിന്നെപ്പറ്റി ചോദിക്കുന്നേയില്ലെന്നായിരുന്നു ഭർത്താവ് പറഞ്ഞത്. ഞാൻ നിലപമ്പൂര് ചെന്നപ്പോൾ രണ്ടാളും 10 മിനിറ്റ് എന്നെ കെട്ടിപ്പിടിച്ചു. ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. അവർക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. വല്ലാത്തൊരു മൊമന്റായിരുന്നു അത്. അവരെ കാണാതെ നിന്നിരുന്ന ആ ഒരാഴ്ച എനിക്കും ബുദ്ധിമുട്ടായിരുന്നു.

Find out more: