നടൻ ലുക്മാന്റെ വിവാഹ ഫോട്ടോയ്ക്ക് താഴെ വർഗ്ഗീയകമൻ്റുകൾ, മാനസീക വൈകല്യമുള്ളവരോട് പൊരുതി നിൽക്കുക; വൈറലായി ഒരു കുറിപ്പ്! കഴിഞ്ഞ ദിവസമായിരുന്നു നടൻ ലുക്മാൻ വിവാഹിതനായത്. ജുമൈമയാണ് വധു, മലപ്പുറം പന്താവൂരിൽ വച്ചായിരുന്നു വിവാഹം. മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്മാൻ. ബാലു വർഗീസ് അടക്കമുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. എന്നാൽ, താരത്തിന്റെ വിവാഹ ഫോട്ടോയ്ക്ക് താഴെ ചിലർ കുറിച്ച അധിക്ഷേപ - വർഗ്ഗീയകമൻ്റുകൾ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ ലുക്ക്മാന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത് ഇപ്പോഴിതാ ഇത്തരം കമൻ്റ് കുറിച്ചവരെകുറിച്ച് ഒരു ഫേസ്ബുക്ക് യൂസർ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഇത്തരം അധിക്ഷേപ കമന്റുകൾ ഇടുന്നവർക്ക് മറ്റുള്ളവർ കൃത്യമായ മറുപടിയുമായും ചിലർ എത്തുന്നുണ്ട്.'ഫേസ്ബുക്കിൽ നിന്നും പുതിയ തലമുറ കൊഴിഞ്ഞു പോകുകയും, ഇൻസ്റ്റാഗ്രാമിൽ ചേക്കേറുകയും ചെയ്യുന്നതിന് പലതുണ്ട് കാരണം. ഫേസ്ബുക്ക് എന്ന സ്പെയ്‌സിൽ വരുന്ന ഇത് പോലുള്ള നെഗറ്റീവ് അന്തരീക്ഷത്തോട് പുതു തലമുറയ്ക്ക് യോജിക്കാൻ കഴിയുന്നില്ല എന്നത് പ്രധാനപ്പെട്ട പോയിന്റ് ആണ്. അത് തന്നെയാകാം ഫേസ്ബുക്ക് അമ്മാവന്മാരുടെ കേന്ദ്രമെന്ന് പുതു തലമുറ വിശേഷിപ്പിക്കുന്നതിനുള്ള കാരണം.' മാഹിൻ അബൂബേക്കർ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. 'ശരാശരി നാല്പത് വയസ്സിനു ശേഷം സോഷ്യൽ മീഡിയ സ്പെയ്‌സിലേക്ക് കടന്ന് വന്ന പലർക്കും സോഷ്യൽ മീഡിയ എങ്ങെനെ ഉപയോഗിക്കണം എന്നറിയാതെ വരികയും തങ്ങളുടെ പഴയ കാല ചുറ്റുപാടിൽ നിന്നൊരു തരി മാറാതെ, കാലഘട്ടവും ചിന്താഗതിയും മാറിയതറിയാതെ, എതിരെ നിൽക്കുന്നവനെ പരിഗണിക്കാതെ സ്വയം തോന്നുന്നത് ഒരു ജനാധിപത്യ സാമൂഹ്യ മര്യാദയും കൂടാതെ ഒട്ടിച്ചു വയ്ക്കുന്ന രീതിയുണ്ട്.
അതിനെ പ്രായം കൊണ്ട് അമ്മാവനിസം സ്വീകരിച്ചവർ എന്ന് പറയാം.' ഒരാളുടെ വ്യക്തി ജീവിതത്തിലേക്ക്, ഒരാളുടെ പേഴ്സ്നൽ സ്പെയ്‌സിലേക്ക് യാതൊരു മര്യാദയും കൂടാതെ ഇടിച്ചു കയറുകയും, ആ വ്യക്തിയെ എല്ലാ അർത്ഥത്തിലും ഇഷ്ടം പോലെ ജഡ്ജ് ചെയ്തു വിധി നിർണയിക്കുന്ന, ജീവിതത്തിലെ പലതരം ഫ്രസ്ട്രേഷനുകൾ സോഷ്യൽ മീഡിയ സ്പെയ്‌സിൽ ഛർദിച്ചു വച്ച് ആശ്വാസം കൊള്ളുന്ന ഇത്തരം മാനസീക വൈകല്യമുള്ളവരോട് പൊരുതി നിൽക്കുക എന്നതാണ് പുതിയ തലമുറയ്ക്ക് മുൻപിലുള്ള വെല്ലുവിളി.''രണ്ടാമത്തെ കൂട്ടർ, പ്രായം കൊണ്ട് 20 നും 40 നും ഇടയിലാണെങ്കിലും, സോഷ്യൽ മീഡിയ വിപ്ലവത്തിന്റെ ഒപ്പം നടന്നവർ ആണെങ്കിലും, പ്രായമായവർക്ക് സ്വഭാവികമായി കിട്ടിയ അമ്മാവനിസത്തെ നേരത്തെ സ്വീകരിച്ചവരാണ്.
ഒരു ആൾക്കൂട്ട ആക്രമണം പോലെ, വൈരാഗ്യ ബുദ്ധിയോടെയുള്ള സമീപനമാണ് ഫേസ്ബുക്കിലുള്ളതെന്ന് തോന്നുന്നു. ഒരാളുടെ ജീവിതത്തിലെ സന്തോഷങ്ങൾ, ഇഷ്ടങ്ങൾ അങ്ങനെ മറ്റൊരു വ്യക്തിയെയും നേരിട്ടോ അല്ലാതെയോ ബാധിക്കാത്ത വിഷയങ്ങൾ പോലും പങ്ക് വക്കുന്നിടത്താണ് ഇത്തരം അനുഭവം ഉണ്ടാകുന്നതെന്നത് അസഹിഷ്ണുത എത്ര മാത്രം ഉണ്ടെന്നതിന്റെ തെളിവാണ്.' ഒരു ആൾക്കൂട്ട ആക്രമണം പോലെ, വൈരാഗ്യ ബുദ്ധിയോടെയുള്ള സമീപനമാണ് ഫേസ്ബുക്കിലുള്ളതെന്ന് തോന്നുന്നു. ഒരാളുടെ ജീവിതത്തിലെ സന്തോഷങ്ങൾ, ഇഷ്ടങ്ങൾ അങ്ങനെ മറ്റൊരു വ്യക്തിയെയും നേരിട്ടോ അല്ലാതെയോ ബാധിക്കാത്ത വിഷയങ്ങൾ പോലും പങ്ക് വക്കുന്നിടത്താണ് ഇത്തരം അനുഭവം ഉണ്ടാകുന്നതെന്നത് അസഹിഷ്ണുത എത്ര മാത്രം ഉണ്ടെന്നതിന്റെ തെളിവാണ്.'
Find out more: