മൂകാംബികയിലെത്തി എംജി ശ്രീകുമാറും ലേഖയും; കഴുത്തിലെ മാലകളെക്കുറിച്ച് ചോദിച്ചവർക്ക് എംജിയുടെ മറുപടി! ആലാപനത്തിന് പുറമെ സംഗീത സംവിധാനവും വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. എംജി ശ്രീകുമാറിന്റെ ഭാര്യയായ ലേഖ ശ്രീകുമാറും പ്രേക്ഷകർക്ക് പരിചിതയാണ്. സോഷ്യൽമീഡിയയിലൂടെയായി ലേഖയും വിശേഷങ്ങൾ പങ്കിടാറുണ്ട്. മൂകാംബിക ക്ഷേത്രസന്ദർശനത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. വ്യത്യസ്തമായ ഗാനങ്ങളിലൂടെയായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് എംജി ശ്രീകുമാർ. സംഗീത കുടുംബത്തിലെ ഇളംതലമുറക്കാരനായ അദ്ദേഹത്തിന് മികച്ച അവസരങ്ങളായിരുന്നു തുടക്കത്തിലേ ലഭിച്ചത്. മൂകാംബിക ദേവിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നേരത്തെ എംജി തുറന്നുപറഞ്ഞിരുന്നു.
വർഷങ്ങളായുള്ള ലിവിങ് റ്റുഗദർ ജീവിതത്തിന് ശേഷമായി മൂകാംബികയിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. മൂകാംബിക ദർശനമെന്ന ക്യാപ്ഷനോടെയായാണ് എംജി ശ്രീകുമാർ ചിത്രം പങ്കിട്ടത്. ഉഡുപ്പിയിലും മുരുഡേശ്വറിലുമൊക്കെ എംജിയും ലേഖയും പോയിരുന്നു. ലേഖയും ഫേസ്ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. യുഎസ് ട്രിപ്പിന് ശേഷമായാണ് ഇരുവരും മൂകാംബികയിലേക്കെത്തിയത്. ചിത്രത്തിന് താഴെയായി നിരവധി പേരായിരുന്നു കമന്റുകളുമായെത്തിയത്. വിമർശനങ്ങൾക്കും ആശംസകൾക്കുമെല്ലാം എംജി മറുപടിയേകിയിരുന്നു. കഴുത്തിലെ ഒരു ലോക്കറ്റ് കിട്ടിയാൽ മതി എന്റെ കുടുംബം രക്ഷപ്പെടുമെന്നായിരുന്നു ഒരാളുടെ കമന്റ്. ബ്രദർ ചെറിയ ഗ്രാംസ് ഗോൾഡേയുള്ളൂ. തരാം എന്നായിരുന്നു എംജിയുടെ മറുപടി.
കഴുത്തിൽ ഇഷ്ടം പോലെ ലോക്കറ്റുകൾ ഉണ്ടല്ലോ, ഭാരം തോന്നാറില്ലേ, ഓരോന്നിനും പൈനായിരത്തിൽ കൂടുതൽ വില കാണില്ലേയെന്നായിരുന്നു വേറൊരാളുടെ ചോദ്യം. എന്തിനാ, കുഞ്ഞേ ഭാരം ഞാൻ താങ്ങിക്കോളാമെന്നായിരുന്നു എംജിയുടെ മറുപടി. മാത്രമല്ല വിവാഹത്തിന് മുൻപ് 15 വർഷം ലിവിങ്ങ് റ്റുഗദർ ജീവിതമായിരുന്നു. പ്രേമത്തിന് കണ്ണില്ല, കാതില്ല എന്നൊക്കെ പറയുന്നത് ഞങ്ങളുടെ കാര്യത്തിൽ യാഥാർത്ഥ്യമായിരുന്നു. അന്നത്തെ കാലത്ത് ലിവിങ് റ്റുഗദർ വലിയൊരു സാഹസം തന്നെയായിരുന്നു. ചെങ്ങന്നൂരിൽ ഒരു ആയുർവേദ ചികിത്സയ്ക്ക് പോയ സമയത്ത് ഒരു മാഗസിന് അഭിമുഖം കൊടുത്തിരുന്നു.
വിവാഹിതരാവാൻ താൽപര്യമുണ്ടോയെന്ന് അവർ ചോദിച്ചപ്പോൾ അതെ എന്നായിരുന്നു ഞങ്ങളുടെ മറുപടി. എംജി ശ്രീകുമാർ വിവാഹിതനായി എന്നായിരുന്നു ആ മാഗസിനിൽ വന്നതെന്നും അങ്ങനെയാണ് വിവാഹം പെട്ടെന്നായതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. വിവാഹ വാർത്ത പുറത്തുവന്നതോടെയാണ് മൂകാംബികയിലേക്ക് പോയത്. അമ്മയോട് വിവാഹത്തെക്കുറിച്ച് വിളിച്ച് പറഞ്ഞിരുന്നു. നിന്റെ ജീവിതമാണ്, നിനക്ക് ഇഷ്ടപ്പെട്ടത് തന്നെ നടക്കട്ടെയെന്നായിരുന്നു അമ്മയുടെ മറുപടി. മൂകാംബിക ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായതിന് ശേഷം തിരുവനന്തപുരത്തെത്തിയപ്പോളാണ് വിവാഹം രജിസ്റ്റർ ചെയ്തത്.
Find out more: