പൃഥ്വിരാജിന്റെ വെഡ്ഡിങ് റിസപക്ഷന് ക്ഷണം കിട്ടിയതിനെക്കുറിച്ച് അൻസൺ പോൾ! എഞ്ചിനീയറിംഗ് പൂർത്തിയാക്കിയതിന് ശേഷമായാണ് അൻസൺ അഭിനയത്തിലേക്ക് എത്തിയത്. മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികളിലൂടെയായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. നിരവധി അവസരങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. സിനിമയിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കിട്ടുള്ള അൻസൺ പോളിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്. മലയാളത്തിലും തമിഴിലുമായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് അൻസൺ പോൾ. ഒരുപാട് പഠിക്കാനുണ്ട് പുള്ളിയിൽ നിന്നും. എബ്രഹാമിന്റെ സന്തതികൾ തിയേറ്ററിലെത്തിയതിന് ശേഷം ഞാൻ മമ്മൂക്കയെ കാണാൻ പോയിരുന്നു.
നീ എനിക്ക് ജയ് വിളിക്കുന്നത് കണ്ടല്ലോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അത് അങ്ങനെയായിപ്പോവുമല്ലോ, എനിക്ക് അത്രയും ഇഷ്ടമാണ് പുള്ളിയെ.മമ്മൂക്ക എന്നും എന്റെ ഇച്ചായനാണ്. മമ്മൂക്ക മൈ ഇച്ചായൻ എന്നാണ് ഞാൻ ഫോണിൽ സേവ് ചെയ്തിട്ടുള്ളത്. എല്ലാ കാര്യങ്ങളും ഞങ്ങൾ സംസാരിക്കാറുണ്ട്. 83 ദിവസം ഞങ്ങളൊന്നിച്ച് ജോലി ചെയ്തിരുന്നു. മെനിജോമ എന്ന ട്യൂമർ വന്നിരുന്നു എനിക്ക്. 2011 ലായിരുന്നു അത് കണ്ടെത്തിയത്. സർജറി ചെയ്യണമെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ചിലപ്പോൾ അത് ക്യാൻസർ ആയി മാറിയേക്കുമെന്ന് പറഞ്ഞിരുന്നു.അഭിനേതാവാകണം എന്ന ആഗ്രഹം അപ്പോഴും മനസിലുണ്ടായിരുന്നു. അങ്ങനെയാണ് എല്ലാ താരങ്ങളേയും കാണാമല്ലോ എന്നോർത്ത് രാജുവേട്ടന്റെ കല്യാണ റിസപ്ക്ഷന് പോയത്. മല്ലികാന്റിയുടെ സഹോദരൻ ഡോക്ടറാണ്.
അദ്ദേഹത്തിന് എന്റെ അവസ്ഥ അറിയാമായിരുന്നു.അണലി സാബു എന്ന ക്യാരക്ടർ എന്നെ തേടി വന്നതാണ്. ഈ സിനിമ റിലീസ് ചെയ്ത് അടുത്ത പടം എന്ന് കാത്തിരിക്കുന്നയാളാണ് ഞാൻ. കുറച്ചൊക്കെ മടിയാണ്. താടിയും മുടിയുമൊക്കെ അധികം വളർത്തിനോക്കിയിട്ടില്ല. ആ സമയത്താണ് കല വിപ്ലവം പ്രണയം എന്ന ചിത്രത്തിൽ അവസരം ലഭിച്ചത്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, ബിജുക്കുട്ടൻ, ധർമ്മജൻ ഇലരൊക്കെ ആ ചിത്രത്തിലുണ്ട്. ആട് 2 ൽ ഇവരെല്ലാമുണ്ട്. ഷെഡ്യൂൾ ബ്രേക്ക് വന്നപ്പോൾ അവരെല്ലാം ആടിലേക്ക് പോയി. അപ്പോഴാണ് എന്നോട് അതിൽ വല്ല അവസരവും ഉണ്ടോയെന്ന് ചോദിക്കാനായി പറഞ്ഞത്. അപ്പോഴാണ് വില്ലന്റെ ക്യാരക്ടറിനെക്കുറിച്ച് എന്നോട് പറഞ്ഞത്.
അങ്കിളിനോട് പറഞ്ഞപ്പോൾ എന്നെയും റിസപക്ഷന് ക്ഷണിച്ചു. അന്ന് രാജുവേട്ടനോട് സംസാരിച്ചിരുന്നു. മറ്റുള്ളവരെയെല്ലാം ദൂരെ നിന്ന് കണ്ടിരുന്നു. പിന്നീട് ഊഴം എന്ന ചിത്രത്തിൽ രാജുവേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. സർജറി കഴിഞ്ഞ് വന്നതിന് ശേഷമായിരുന്നു സിനിമയിലെത്തിയത്.സർജറിക്ക് മുൻപ് എല്ലാ താരങ്ങളേയും കാണണമെന്ന് ആഗ്രഹിച്ചിരുന്നു.
Find out more: