നടൻ കുണ്ടറ ജോണി അന്തരിച്ചു!  ഇന്നലെ രാത്രിയായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചത്. ജോണിയുടെ മരണത്തിന്റെ വേദനയിലാണ് സഹപ്രവർത്തകർ. കുടുംബത്തെ ആശ്വസിപ്പിച്ചും, ആത്മാവിന് നിത്യശാന്തി നേർന്നും സഹപ്രവർത്തകരും ആരാധകരും സോഷ്യൽ മീഡിയയിലെത്തി. ന്യൂസ് ചാനലുകളിൽ ചിലർ കൂടെ അഭിനയിച്ച അനുഭവങ്ങളെ കുറിച്ചും ജോണിയ്‌ക്കൊപ്പമുള്ള ഓർമകളെ കുറിച്ചും സംസാരിക്കുന്നു. വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കുണ്ടറ ജോണിയും ലോകത്തോട് വിട പറഞ്ഞു.  സിനിമയിൽ എന്തെങ്കിലും ആകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. ജോണിയുടെ പഴയ അഭിമുഖങ്ങളും, ജോണിയെ കുറിച്ച് പണ്ട് പല താരങ്ങളും സംസാരിച്ചതുമായ വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. അക്കൂട്ടത്തിലിതാ മുകേഷിന്റെ ഒരു വീഡിയോയും. സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് ജോണി ശ്രദ്ധിക്കപ്പെട്ടത് എങ്കിലും ജീവിതത്തിൽ സാധുവായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം. വെള്ളാട്ട് കഴിഞ്ഞ് മുത്തപ്പൻ വന്നു.





     നന്നേ പൊക്കം കുറഞ്ഞ ആളാണ് മുത്തപ്പൻ വെള്ളാട്ട് കെട്ടിയിരുന്നത്. അദ്ദേഹം പീഠത്തിൽ ഇരുന്നു, നമ്മൾ ഓരോരുത്തരായി പോയി ഇനി അനുഗ്രഹം വാങ്ങണം. ആദ്യം കുണ്ടറ ജോണി പോയി. അനുഗ്രഹം മാത്രമേ കിട്ടുകയുള്ളൂ എന്നാണ് ജോണി കരുതിയത്, 'എന്താ മോന്റെ ആഗ്രഹം' എന്ന് മുത്തപ്പൻ ചോദിച്ചു. അത് ജോണി പ്രതീക്ഷിച്ചതായിരുന്നില്ല. ആ ആഗ്രഹം മുത്തപ്പനോട് പറയുന്നത് തൊട്ടുപിന്നിലുള്ള ഞാൻ കേട്ടാലോ എന്ന് കരുതി, നല്ല പൊക്കമുള്ള ജോണി കുനിഞ്ഞ് മുത്തപ്പന്റെ കാതിൽ എന്തോ പിറുപിറുത്തു. 'സൂപ്പർസ്റ്റാർ ആകണം' എന്നാണ് പറഞ്ഞത് എന്ന് എനിക്ക് മാത്രം കേൾക്കാമായിരുന്നു. പക്ഷെ മുത്തപ്പന് അത് വ്യക്തമായില്ല. 'എന്താ മോനെ, കേട്ടില്ല' എന്ന് മുത്തപ്പൻ പറഞ്ഞു. അതോടെ ജോണി എന്താണ് പറഞ്ഞത് എന്ന് കേൾക്കാൻ എല്ലാവർക്കും ആവേശമായി.
 ഒരു അഭിമുഖത്തിൽ എല്ലാവരും സൂപ്പർസ്റ്റാറുകൾ ആകാൻ ആഗ്രഹിക്കുന്നതിനെ കുറിച്ച് പറയുകയായിരുന്നു മുകേഷ്. അപ്പോഴാണ് പണ്ടത്തെ ഒരു ഓർമ പങ്കുവച്ചത്.





കണ്ണൂരിൽ ഷൂട്ടിങ് നടക്കുന്ന കാലമായിരുന്നു അത്. നാല് മലയാള സിനിമകളുടെ ഷൂട്ടിങ് ആ പരിസരത്ത് നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ മിക്ക താരങ്ങളും അവിടെയുണ്ട്. ഒരു ദിവസം ഷൂട്ടിങ് സെറ്റിൽ കണ്ണൂരിലുള്ള എന്റെ ഒരു പരിചയക്കാരൻ വന്നു. അദ്ദേഹം പറശ്ശിനിക്കടവ് ക്ഷേത്രത്തിന്റെ കമ്മിറ്റി അംഗമാണ്. ഞങ്ങളെ എല്ലാവരെയും ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു. സമയം പോലെ വരാം എന്ന് ഞാൻ പറഞ്ഞു. അക്കാര്യം എല്ലാവരോടും പറഞ്ഞിരുന്നു, അങ്ങനെ ഒരു ദിവസം ഞങ്ങൾ പോയി. സ്ത്രീകളും പുരുഷന്മാരുമൊക്കെയായി രണ്ടു വണ്ടി നിറയെ ആളുകളുണ്ട്. അന്ന് അവിടെ മുത്തപ്പൻ വെള്ളാട്ട് നടക്കുന്ന ദിവസമായിരുന്നു. മുത്തപ്പന്റെ അനുഗ്രഹം നേരിട്ട് വാങ്ങാൻ പറ്റും, എല്ലാവരും വരിയായി നിൽക്കാം എന്ന് പറഞ്ഞു. അത് കേട്ട് ഞങ്ങളെല്ലാവരും നിന്നു. ഭീമൻ രഘുവും, കുണ്ടറ ജോണിയുമൊക്കെയുണ്ട്. ഏറ്റവും മുന്നിലായി നിൽക്കുന്നത് ഞാനാണ്. 






എന്റെ പിന്നിലാണ് കുണ്ടറ ജോണിയുള്ളത്. എങ്ങാനും മുത്തപ്പൻ ഒരാൾക്ക് മാത്രമേ അനുഗ്രഹം കൊടുക്കുമെങ്കിലോ എന്ന് കരുതി ജോണി പതിയെ എന്നെ തട്ടി മാറ്റി മുന്നിൽ വന്നു നിന്നു. പക്ഷേ, ഇനി സൂപ്പർസ്റ്റാർ എന്ന ആഗ്രഹം ഉറക്കെ പറയാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയപ്പോൾ ജോണി മാറ്റി പറഞ്ഞു, 'നല്ല ആരോഗ്യം വേണം' എന്നായി. മുത്തപ്പൻ ജോണിയുടെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു. ജോണി മാറി നിന്നു, അടുത്തത് എന്റെ ഊഴമായിരുന്നു. ഞാൻ മുത്തപ്പനോട് പറഞ്ഞു, 'എന്റെ മനസ്സിലുള്ള ആഗ്രഹം നടക്കണം' എന്ന്. അത് കേട്ട് ജോണി ശ്ശെ ഇത് പറഞ്ഞാൽ മതിയായിരുന്നു എന്ന ഭാവത്തിൽ നിന്നു. മനസ്സിൽ എന്താണ് ഉദ്ദേശിച്ചത് എന്ന് നമുക്കറിയാല്ലോ, സൂപ്പർ സ്റ്റാർ എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. എന്റെയും. എനിക്ക് ശേഷം വന്ന എല്ലാവരും അത് തന്നെ പറഞ്ഞു, മനസ്സിലെ ആഗ്രഹം നടക്കണം എന്ന്. ഉദ്ദിഷ്ടകാര്യം നടക്കട്ടെ എന്ന് മുത്തപ്പൻ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു- മുകേഷ് പറഞ്ഞു


Find out more: