ആരോടും പറഞ്ഞിരുന്നില്ല, ഞാൻ സിനിമ കണ്ടില്ല; ലിയോ സിനിമ വിശേഷങ്ങളുമായി മഡോണ സെബാസ്റ്റ്യൻ! ലോകേഷിന്റെ സിനിമകളിൽ മാത്രമുള്ള എൽസിയു മാജിക്കും അതിഥി വേഷങ്ങളുടെ സർപ്രൈസ് എൻട്രിയും ഇത്തവണയും ആരാധകർ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷകൾക്ക് കോട്ടം തട്ടാതെ ഇത്തവണയും ലോകേഷ് അതിഥി വേഷങ്ങളുടെ സർപ്രൈസുകൾ ഒരുക്കി വച്ചിരുന്നു ലിയോയിലും. ആരാധകരെ ഏറ്റവും അധികം ഞെട്ടിച്ച സർപ്രൈസ് എൻട്രികളിൽ ഒന്നായിരുന്നു മഡോണ സെബാസ്റ്റ്യന്റേത്. ആരാധകരുടെ പ്രവചന പട്ടികകളിൽ ഒന്നും ഇടം പിടിക്കാതെയുള്ള ഒരു കംപ്ലീറ്റ് സർപ്രൈസ് എൻട്രി ആയിരുന്നു മഡോണയുടെ എലിസ ദാസ് എന്ന വേഷം നടത്തിയത്. കഴിഞ്ഞ ദിവസം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലിയോയുടെ വിശേഷങ്ങളെ കുറിച്ച് മഡോണ സംസാരിക്കുകയാണ്. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ലോകേഷ് കനകരാജ് - വിജയ് കൂട്ടുകെട്ടിന്റെ ലിയോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.





   സിനിമയുടെ ഓഡിയോ ലോഞ്ചിന് എന്ത് വന്നാലും പോയി അറ്റൻഡ് ചെയ്യാം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. പക്ഷെ അത് നടന്നില്ല. അതുകൊണ്ട് ഈ രഹസ്യം ആരും അറിഞ്ഞില്ല. എനിക്ക് ലഭിച്ച എൻട്രി സീനൊക്കെ ലോകേഷിന്റെ ബ്രില്യൻസ് ആണ്. അതൊക്കെ ചെയ്തത് അദ്ദേഹമാണ്. ആ കഥാപാത്രം ചെയ്യാൻ എന്നെ വിളിക്കുമ്പോൾ എനിക്ക് ഒരു ഒറ്റ വരി സ്റ്റോറി ആണ് പറഞ്ഞു തന്നത്. ആ സിനിമയിൽ ഞാൻ ചെയ്തത് ഒന്നും എന്നോട് നേരത്തെ പറഞ്ഞിരുന്ന കാര്യങ്ങൾ അല്ല. അവിടെ എത്തി കഴിഞ്ഞിട്ടാണ് അവർ ഇത് ചെയ്യാമോ അത് ചെയ്യാൻ പറ്റുമോ എന്നൊക്കെ ചോദിക്കുന്നത്. ചെയ്തു നോക്കാം എന്ന് തീരുമാനിച്ച് ഞാൻ ചെയ്തതാണ്. ഞാൻ അധികം ആരോടും സംസാരിക്കാത്ത ആളാണ് അതുകൊണ്ട് ഇത് രഹസ്യമാക്കി വയ്ക്കാൻ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല. ആ ഡാൻസ് ഷൂട്ട് ചെയ്യുമ്പോൾ ഏകദേശം രണ്ടായിരത്തോളം ആളുകളുടെ കൂടെ ആയിരുന്നു ആ ഡാൻസ് ഷൂട്ട്.




  ആ സമയത്തു മാത്രമാണ് ആകെ ഒരു ബുദ്ധിമുട്ട് ഉണ്ടായത്. ഇത് ഇത്രേം ആളുകൾ രഹസ്യമാക്കി വയ്ക്കില്ലല്ലോ. ആ സോങ്ങിന് ശേഷം എവിടെയൊക്കെയോ ഞാൻ ആ പാട്ടിൽ ഉണ്ടെന്നു വാർത്തകൾ വന്നിരുന്നു. റിലീസിന് മുൻപ് ഞാൻ ലോകേഷിനോട്‌ ചോദിച്ചു കൊണ്ടേയിരുന്നു, നമ്മൾ ഇത് വെളുപ്പെടുത്താൻ സമയം ആയോ എന്ന്. വിജയ് സാർ അധികമൊന്നും സംസാരിക്കാറില്ല. സംസാരിച്ചു തുടങ്ങിയാൽ പിന്നെ ചെറിയ കുട്ടികളെ പോലെയാണ്. പക്ഷെ എല്ലാവര്ക്കും ബഹുമാനം തോന്നുന്നയാളാണ്. ലോകേഷിന്റെ ടീം അടിപൊളിയാണ്. കൂടെ വർക്ക് ചെയ്യാൻ എളുപ്പമുള്ളയാളാണ് ലോകേഷ്. അർജുൻ സാറിനെ ഷോട്ടിൽ ഒക്കെ കണ്ടാൽ പേടി തോന്നും. മുതൽവാൻ സിനിമയെക്കുറിച്ചൊക്കെ ഞങ്ങൾ സംസാരിച്ചു. സഞ്ജയ്ദത്ത് സാർ ഒരു പാവം മനുഷ്യനാണ്" - മഡോണ പറയുന്നു.





  എന്റെ അമ്മയ്ക്ക് മാത്രമായിരുന്നു ഞാൻ ഈ സിനിമയിൽ അഭിനയിക്കുന്ന കാര്യം അറിയുന്നത് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അറിയില്ലായിരുന്നു. സിനിമയുടെ റിലീസിന്റെ ഒരാഴ്ച മുൻപ് ആരൊക്കെ അഭിനയിച്ചിരിക്കുന്നു എന്ന ലിസ്റ്റ് വെളിയിൽ വന്നതിൽ എന്റെ പേര് കണ്ടിട്ട് കുറച്ചുപേർ ചോദിച്ചിരുന്നു. യെസ് എന്ന് മാത്രം പറഞ്ഞു. ബാക്കിയെല്ലാം സീക്രട്ട് ആയിട്ട് വച്ചിരുന്നു. ആണ്കുട്ടിയെപ്പോലെ ഡ്രെസ്സും ആറ്റിട്യൂടും ഒക്കെയുള്ള വേഷം ചെയ്തത് വെത്യസ്തമാവാൻ വേണ്ടിയാണ്‌. ലോകേഷ് ഒരു നല്ല ഡയറക്ടർ ആണെന്ന് എനിക്ക് അറിയാമായിരുന്നു.
കുറെ കാലത്തിനു ശേഷമുള്ള തിരിച്ചു വരവ് ആണെന്ന് എല്ലാവരും പറയുന്നു. ഞാൻ പക്ഷെ സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. കോവിഡിന്റെ സമയത്താണ് ചെയ്യാതെ ഇരുന്നത്.





 
 ഞാൻ അവിടെയെത്തി ഒരു രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഫൈറ്റ് സീനിനെക്കുറിച്ചൊക്കെ എന്നോട് പറയുന്നത്. രണ്ടു വര്ഷം മുൻപ് എനിക്ക് ഒരു ഒരുമാസത്തെ ആക്ഷൻ ട്രെയിനിങ് കിട്ടിയിട്ടുണ്ട്. അത് മാത്രമാണ് ആകെ അറിയുന്നത്. ട്രൈ ചെയ്യാം എന്ന് വച്ചാണ് ചെയ്തു നോക്കിയത്. അൻപറിവ്‌ മാസ്റ്റർ ഉണ്ടായിരുന്നു സഹായിക്കാൻ. സഞ്ജയ് ദത്ത് സാറിന്റെ മകൾ, വിജയുടെ ട്വിൻ സിസ്റ്റർ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഞാൻ ലോകേഷിനോട്‌ ചോദിച്ചു കൊണ്ടേയിരുന്നു ഒരു പാവം അനിയത്തി ആണോ എന്നൊക്കെ അപ്പോൾ എന്നോട് പറഞ്ഞത് എന്നെ വിശ്വസിച്ചു വന്നോളൂ എന്നായിരുന്നു.

Find out more: