ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ! ആസിഫ് അലിയെക്കുറിച്ച് ഷീലു എബ്രഹാം! പതിവ് പോലെ പുഞ്ചിരിച്ച മുഖത്തോടെയാണ് ആസിഫ് സീറ്റിലേക്ക് പോയിരുന്നത്. അതാണ് നിങ്ങളിലെ മഹത്വം, ആ സമയത്ത് അനുഭവിച്ച സങ്കടം മനസിലാക്കുന്നു, ആസിഫിനൊപ്പമെന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. ആസിഫ് അലിയെ പരിചയപ്പെട്ടതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഷീലു എബ്രഹാം. അമ്മ മീറ്റിംഗിൽ പലപ്പോഴും കണ്ടു പുഞ്ചിരിച്ചിട്ടുണ്ടെങ്കിലും ഈയടുത്ത കാലത്താണ് ഞാൻ ആസിഫിനെ നേരിട്ട് പരിചയപ്പെടുന്നത്‌. മുംബൈ എയർപോർട്ടിൽ. അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ എളിമയും വിനയവും മര്യാദയും അറിയാവുന്ന ഒരു വ്യക്തിയെ ആണ് അന്ന് ഞാൻ അവിടെ കണ്ടത്. രമേഷ് നാരായണൻ-ആസിഫ് അലി ചർച്ചകളാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. 





ആസിഫിൽ നിന്നും മൊമന്റോ സ്വീകരിക്കാതിരുന്നത് മോശമായെന്നായിരുന്നു സിനിമാലോകത്തുള്ളവരും പ്രതികരിച്ചത്. പക്വതയോടെയാണ് ആസിഫ് ആ സന്ദർഭം കൈകാര്യം ചെയ്തത്. ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടാനുള്ള കാരണം നിങ്ങൾക്ക് മനസ്സിലായി കാണും. രമേശ് നാരായൺ എന്ത് കാരണംകൊണ്ടാണെങ്കിലും ചെയ്തത് വളരെ മോശമായിപ്പോയി . ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായൺ ആവശ്യപ്പെട്ടതനുസരിച്ചു ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയിൽ വച്ചു വാങ്ങി അദ്ദേഹത്തിന് പ്രസന്റ് ചെയ്ത ജയരാജ് എന്ന വ്യക്തിയും ചെയ്തത് മോശം. രമേശ് നാരായണന് ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു. സോറി രമേഷ് നാരായണൻ ആൻഡ് ജയരാജ്, ലവ് യൂ ആസിഫ് അലി എന്നുമായിരുന്നു ഷീലു കുറിച്ചത്. 




എന്നോട് മാത്രമല്ല, എയർപോർട്ടിൽ ആരാധകരോടും, ബാക്കിയുള്ള എല്ലാ പാസഞ്ചേഴ്സിനോടും അദ്ദേഹം പെരുമാറുന്നത് കണ്ടു ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു കൊച്ചിയിൽ എത്തുന്നത് വരെ. ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ എന്നാണ് എനിക്ക് തോന്നിയത് . ഫിലിം ഇൻഡസ്ട്രിയിൽ ഉള്ള എന്റെ അടുത്ത ഒരു സുഹൃത്തിനോട്‌ ഞാൻ വാതോരാതെ ഇദ്ദേഹത്തെപറ്റി പറയുകയും ചെയ്തു.ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി സിനിമയിലെത്തുന്നത്. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനായി മാറി തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു അദ്ദേഹം. അതിഥി താരമായും കൈയ്യടി നേടിയിട്ടുണ്ട് ആസിഫ്. കഥാപാത്രം മികച്ചതാണെങ്കിൽ മറ്റൊന്നും താൻ നോക്കാറില്ലെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.




 രമേഷ് നാരായണൻ-ആസിഫ് അലി ചർച്ചകളാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ആസിഫിൽ നിന്നും മൊമന്റോ സ്വീകരിക്കാതിരുന്നത് മോശമായെന്നായിരുന്നു സിനിമാലോകത്തുള്ളവരും പ്രതികരിച്ചത്. പക്വതയോടെയാണ് ആസിഫ് ആ സന്ദർഭം കൈകാര്യം ചെയ്തത്. ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടാനുള്ള കാരണം നിങ്ങൾക്ക് മനസ്സിലായി കാണും. രമേശ് നാരായൺ എന്ത് കാരണംകൊണ്ടാണെങ്കിലും ചെയ്തത് വളരെ മോശമായിപ്പോയി . ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായൺ ആവശ്യപ്പെട്ടതനുസരിച്ചു ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയിൽ വച്ചു വാങ്ങി അദ്ദേഹത്തിന് പ്രസന്റ് ചെയ്ത ജയരാജ് എന്ന വ്യക്തിയും ചെയ്തത് മോശം. രമേശ് നാരായണന് ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു. സോറി രമേഷ് നാരായണൻ ആൻഡ് ജയരാജ്, ലവ് യൂ ആസിഫ് അലി എന്നുമായിരുന്നു ഷീലു കുറിച്ചത്.  

Find out more: