സുരഭി ലക്ഷ്മി ഞെട്ടിച്ച് കളഞ്ഞു: അഭിനന്ദനവുമായി വിനോദ് കോവൂർ! അജയൻ്റെ രണ്ടാം മോഷണം അഥവാ എആർഎം ഇന്നലെയാണ് കണ്ടത്. വീട്ടിൽ എത്തിയ ഉടനെ മണിയൻ്റെ മാണിക്യത്തെ, മൂസയുടെ പാത്തൂനെ വിളിച്ച് ആത്മാർത്ഥമായ അഭിപ്രായം അറിയിച്ചു. എൻ്റെ പാത്തുവാണല്ലോ മണിയൻ്റെ മാണിക്യമായത് എന്നതിൽ അഭിമാനം .സത്യം പറഞ്ഞാൽ സുരഭി ലക്ഷ്മി ഞെട്ടിച്ചു കളഞ്ഞു. സിനിമയിൽ ആറ് സീനിലേ സുരഭി പ്രത്യക്ഷപ്പെടുന്നുള്ളൂ, അത് മതി നല്ലതെന്തിനാ കൂടുതൽ.
ആ ആറ് സീനിൽ അറിയാം സുരഭി ലക്ഷ്മി എന്ന താരത്തിൻ്റെ അഭിനയ മികവ്. കൊച്ചു മണിയനെ കള്ളനാക്കാൻ പ്രചോദനം കൊടുക്കുന്ന അമ്മൂമ്മയും പിന്നെ മണിയൻ്റെ കരുത്തുള്ള പെണ്ണായും സുരഭി ആടിത്തിമർത്തു. പോലീസുകാരൻ മടിയിലിരിക്കുന്ന മുറം കാല് കൊണ്ട് തട്ടിത്തെറിപ്പിച്ചപ്പോൾ അദ്ദേഹത്തെ നോക്കുന്ന ഒരു നോട്ടമുണ്ട് ആ നോട്ടത്തിലുണ്ട് സുരഭിക്കുള്ളിലെ അഭിനേത്രി.






ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം ഞങ്ങൾ ഒരുമിച്ച് ചെയ്യുന്ന സ്റ്റേജ് ഷോകൾ നടക്കാതെ പോയിട്ടുണ്ട്. അന്നൊക്കെ സുരഭി പറയുമായിരുന്നു നീണ്ട് പോകുന്ന ഷൂട്ടിംഗ് ദിവസങ്ങളെ കുറിച്ച്. എല്ലാം നല്ലതിനായിരുന്നുവെന്ന് സിനിമ കണ്ടപ്പോൾ ബോധ്യമായി. എആർഎം ലെ സുരഭി ലക്ഷ്മിയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് വിനോദ് കോവൂർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം സിനിമയെക്കുറിച്ച് വാചാലനായത്. ഇപ്പോൾ സുരഭിയുടെ നമ്പർ കൈവശമില്ലാത്ത സിനിമ കണ്ട പലരും എന്നെ വിളിച്ചാ അഭിനന്ദിക്കുന്നത് ഇങ്ങള് പാത്തൂനോട് പറയണം, സുരഭിയോട് പറയണം എന്ന് . ടൊവിനോയുടെ വ്യത്യസ്ഥ കഥാപാത്രങ്ങളും പെർഫോമൻസും അപാരം തന്നെ 'ടൊവിനോയുടെ അഭിനയ ജീവിതത്തിലെ പൊൻതൂവലാകും ഈ കഥാപാത്രം. 




മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്ത എല്ലാവരും നന്നായി ജീവിച്ചു. തിയ്യേറ്ററിൽ ചെന്ന് തന്നെ പ്രേക്ഷകർ ഈ ത്രീഡി സിനിമ കാണണം അതൊരു മനോഹരമായ ദൃശ്യാനുഭവമാണ് ഒരിക്കലും പാഴാക്കരുത്. മണിയൻ്റെ മാത്രമല്ല ഞാനടക്കമുള്ള മലയാളി പ്രേക്ഷരുടെ മണ്ണും ആകാശവും ഒക്കെ നീ തന്നെയാ സുരഭി. തിയേറ്റർ വിട്ടിറങ്ങുമ്പോൾ പ്രേക്ഷരുടെ മനസിൽ രണ്ട് കഥാപാത്രങ്ങൾ ബാധയായ് കൂടും. മണിയനും മാണിക്യവും ഹേറ്റ്സ് ഓഫ്‌ യൂ ടൂ എന്നുമായിരുന്നു വിനോദ് കോവൂർ കുറിച്ചത്. ലൊക്കേഷനും ക്യാമറയും പശ്ച്ചാത്തല സംഗീതവും എടുത്ത് പറയേണ്ടത് തന്നെ. ആർട്ട് ഡയറക്ടർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ ഓണസമ്മാനമായ് സമ്മാനിച്ച ഡയറക്ടർ ജിതിൻ ലാലിന് ഒരു ബിഗ് സല്യൂട്ട്.




അന്നൊക്കെ സുരഭി പറയുമായിരുന്നു നീണ്ട് പോകുന്ന ഷൂട്ടിംഗ് ദിവസങ്ങളെ കുറിച്ച്. എല്ലാം നല്ലതിനായിരുന്നുവെന്ന് സിനിമ കണ്ടപ്പോൾ ബോധ്യമായി. എആർഎം ലെ സുരഭി ലക്ഷ്മിയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് വിനോദ് കോവൂർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം സിനിമയെക്കുറിച്ച് വാചാലനായത്. ഇപ്പോൾ സുരഭിയുടെ നമ്പർ കൈവശമില്ലാത്ത സിനിമ കണ്ട പലരും എന്നെ വിളിച്ചാ അഭിനന്ദിക്കുന്നത് ഇങ്ങള് പാത്തൂനോട് പറയണം, സുരഭിയോട് പറയണം എന്ന് . ടൊവിനോയുടെ വ്യത്യസ്ഥ കഥാപാത്രങ്ങളും പെർഫോമൻസും അപാരം തന്നെ 'ടൊവിനോയുടെ അഭിനയ ജീവിതത്തിലെ പൊൻതൂവലാകും ഈ കഥാപാത്രം. മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്ത എല്ലാവരും നന്നായി ജീവിച്ചു. തിയ്യേറ്ററിൽ ചെന്ന് തന്നെ പ്രേക്ഷകർ ഈ ത്രീഡി സിനിമ കാണണം അതൊരു മനോഹരമായ ദൃശ്യാനുഭവമാണ് ഒരിക്കലും പാഴാക്കരുത്.   

Find out more: