എന്റെ വികാരങ്ങളും, വേദനയും ആരും മനസ്സിലാക്കിയില്ല; ഗോസിപ്പുകൾക്ക് മറുപടിയുമായി നടി സിമ്രൻ! വിവാഹത്തിന് ശേഷം, മക്കളൊക്കെ ആയതോടെ അഭിനയത്തിൽ നിന്ന് വിട്ടു നിന്ന സിമ്രൻ, രജിനികാന്തിന്റെ പെറ്റ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ അഭിനയ സാധ്യതകളുള്ള മികച്ച കഥാപാത്രങ്ങൾ ഏറ്റെടുത്ത് ചെയ്യുകയാണ് സിമ്രൻ. പ്രശാന്തിന്റെ അന്ധകൻ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. അഭിനയത്തിനൊപ്പം ഇപ്പോൾ സിമ്രൻ നിർമാണ രംഗത്തും സജീവമാവുകയാണ്. തന്റെ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ നിർമിയ്ക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ സിമ്രൻ സുഹൃത്ത് എന്ന നിലയിൽ വിജയ് യെ ചെന്നു കണ്ടിരുന്നു എന്നും അവസരം ആവശ്യപ്പെട്ടിരുന്നു എന്നും കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു. എന്നാൽ വിജയ് സിമ്രനെ നിരാശപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ.





   ഇപ്പോഴത്തെ ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമിയ്ക്കുക എന്നത് വലിയ ബാധ്യതയാണെന്നും, ആ സമ്മർദം ഏറ്റെടുക്കേണ്ട എന്നും വിജയ് ഉപദേശിച്ചതായും വാർത്തകൾ വന്നു. തൊണ്ണൂറുകളിലെ ഹിറ്റ് ജോഡികളാണ് സിമ്രനും വിജയ് യും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളും അതിലെ പാട്ടുകളും എല്ലാം സൂപ്പർ ഹിറ്റാണ്.എല്ലാ വാർത്തകളോടും പ്രതികരിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണിപ്പോൾ സിമ്രൻ. നിർമിയ്ക്കുന്ന സിനിമയ്ക്ക് വേണ്ടി വിജയ് യെ ചെന്നു കണ്ടിരുന്നു എന്ന് സിമ്രൻ പറയുന്നുണ്ട്. പക്ഷേ സ്ത്രീയെന്ന നിലയിൽ തന്റെ പരിതികൾ അറിയാം എന്നും സിമ്രൻ പറയുന്നു.വിജയ്, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് വിജയ് അവസാനമായി ചെയ്യുന്ന എച്ച് വിനോദിന്റെ സിനിമയിൽ സിമ്രൻ അഭിനയിക്കാൻ അവസരം ചോദിച്ചതായും, അത് നിഷേധിച്ചതായും മറ്റൊരു ഗോസിപ്പും വന്നിരുന്നു. വർഷങ്ങളോളം, ഒന്നല്ലെങ്കിൽ മറ്റൊന്നിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ എന്റെ പേര് തുടർച്ചയായി പ്രത്യക്ഷപ്പെടുമ്പോൾ ഇതുവരെ ഞാൻ മിണ്ടാതെയിരുന്നു.




  എന്നാൽ ആത്മാഭിമാനമാണ് ആദ്യം വരുന്നത്. 'നിർത്തുക' എന്നത് ശക്തമായ ഒരു പദമാണ്, അത് ഇവിടെ ശരിയാണ്. ഈ കിംവദന്തികൾക്ക് അറുതിവരുത്താൻ ആരും എത്തുകയോ ശ്രമങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല. എന്റെ വികാരങ്ങൾ ആരും ശ്രദ്ധിച്ചില്ല. ആളുകൾക്ക് നിങ്ങളുടെ ഇമോഷൻസിനെ എങ്ങനെയൊക്കെ മാനിപ്പുലേറ്റ് ചെയ്യാമെന്നും നിങ്ങളുടെ സുഹൃത്തുക്കൾ അത് എത്രത്തോളം നിസ്സാരമായി കാണുന്നു എന്നതും വളരെയധികം നിരാശാജനകമാണ്. ഇതുവരെ, ഞാൻ നിശ്ശബ്ദനായിരുന്നു, പക്ഷേ ഇപ്പോൾ ചിലത് വ്യക്തമാക്കേണ്ടതുണ്ട്. 



  ഏതെങ്കിലും വലിയ നായകന്മാർക്കൊപ്പം അണിനിരക്കാനും പ്രവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അവിടെ പോയിട്ടുണ്ട്. എന്റെ ലക്ഷ്യങ്ങൾ ഇപ്പോൾ വ്യത്യസ്തമാണ്, ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് എന്റെ അതിരുകൾ അറിയാം'. എന്റെ പേര് ഞാനൊരിക്കലും അഡ്വാന്റേജായി എടുത്തില്ല. ശരിയുടെ പക്ഷത്താണ് ഞാൻ എന്നും ഉറച്ചു നിന്നിട്ടുള്ളത്. ഇൻഡസ്ട്രിയിലെ വിവേകമുള്ള ആളുകളിൽ നിന്നും ഇതേ സമഗ്രത ഞാൻ പ്രതീക്ഷിക്കുന്നു. തെറ്റായ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ എന്നോട് ആത്മാർത്ഥമായി മാപ്പ് പറയണം' സിമ്രൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Find out more: