എന്റെ മണം പോലും ഇഷ്ടമല്ലായിരുന്നു; ആദ്യ മൂന്ന് മാസം കടന്നുകിട്ടാൻ പ്രയാസപ്പെട്ടുവെന്ന് അശ്വിനും ദിയയും! യൂറിൻ ടെസ്റ്റിൽ പോസിറ്റീവും ബ്ലഡ് ടെസ്റ്റിൽ നെഗറ്റീവായിരുന്നു. നേരത്തെ ചെയ്തത് കൊണ്ടായിരുന്നു ബ്ലഡ് ടെസ്റ്റിൽ നെഗറ്റീവ് കാണിച്ചത്. അന്ന് നാലാഴ്ച എന്തോ ആയിരുന്നു. എട്ട് ആഴ്ച ആയിട്ട് സ്‌കാനിഗും, ബ്ലഡ് ടെസ്റ്റും നടത്താമെന്നും പറഞ്ഞിരുന്നു. ഫിഫ്റ്റി പേഴ്‌സന്റ് ചാൻസ് എന്നായിരുന്നു അമ്മയൊക്കെ കരുതിയത്. ജൂലൈയിലാണ് ഡേറ്റ് വരുന്നത്. എപ്പോഴാണ് വരുന്നതെന്ന് എനിക്കറിയില്ല.അന്നെനിക്ക് ഭയങ്കര കോൾഡായിരുന്നു. അതിന്റെ ടാബ്ലെറ്റ് വേണമായിരുന്നു. അതിന് വേണ്ടിയായിരുന്നു അമ്മയെ വിളിച്ചത്. അതിനിടയിലാണ് ഓസി പ്രഗ്നന്റാണെന്ന് തോന്നുന്നു എന്ന് പറഞ്ഞത്. അപ്പോൾ ആന്റി ബയോട്ടിക് കഴിക്കാമോ എന്ന് ചോദിച്ചപ്പോൾ അമ്മ ഒന്നും പറഞ്ഞൊന്നുമില്ല. കുറേനേരം എന്തൊക്കെയോ ആലോചിക്കുകയായിരുന്നു.
ഡോക്ടറോട് സംസാരിച്ചപ്പോൾ പ്രഗ്നൻസി ടെസ്റ്റ് ചെയ്ത് കൺഫേം ആക്കാനായിരുന്നു പറഞ്ഞത്. ആ ഫ്‌ളാറ്റിലെ നാല് ചുവരിൽ മാത്രമായിരുന്നു ജീവിതം. പുള്ളിക്കാരിക്ക് എന്റെ മണം പറ്റത്തില്ല. ഞാൻ അടുത്ത് വരുന്നത് ഇഷ്ടമല്ല. ഞാൻ എപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പെർഫ്യൂം ഇഷ്ടമല്ല. ഞാൻ കെട്ടിപ്പിടിക്കുന്നത് ഇഷ്ടമല്ല. അങ്ങനെ കുറേ മണങ്ങളൊന്നും പറ്റുന്നുണ്ടായിരുന്നില്ല തുടക്കത്തിൽ. ഭക്ഷണം ഒന്നും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. നീയൊരു കാര്യം ചെയ്യ് വീട്ടിലേക്ക് പോയിക്കോളൂ. അവിടത്തെ ഫുഡൊക്കെ ഇഷ്ടമാവും. കരുവാട് ഡെയ്‌ലി വേണമെന്ന് പറഞ്ഞു. ഞാൻ എവിടെ പോവാനാണ് അതിന്. അവിടെയാവുമ്പോൾ ആഗ്രഹിക്കുന്നതെല്ലാം എത്തിച്ച് തരാനും ആളുണ്ടല്ലോ എന്നും പറഞ്ഞിരുന്നതായി അശ്വിൻ പറയുന്നു.
എട്ട് മുതൽ ഒൻപത് വരെയുള്ള ആഴ്ച ഞാൻ എല്ലാം ഗൂഗിളിൽ ചോദിക്കുമായിരുന്നു. അതിനിടയിൽ ലണ്ടൻ ട്രിപ്പുമുണ്ടായിരുന്നു. ഇത് പ്ലാൻഡാണ്, പക്ഷേ, ഇത്ര പെട്ടെന്ന് നടക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അശ്വിൻ പറഞ്ഞപ്പോൾ കഴിവ് എന്നായിരുന്നു ദിയയുടെ മറുപടി. ഡ്യൂട്ടിയൊക്കെയായി ഞാനും നല്ല തിരക്കിലായിരുന്നു. ഞാൻ പ്രിപ്പയേർഡായിരുന്നില്ല പ്രഗ്നൻസിക്ക്. ഓരോരുത്തർക്കും ഓരോ പോലെയാണ്. എരിവുള്ള സാധനം കഴിക്കുമ്പോൾ നെഞ്ചെരിച്ചിലും ഗ്യാസും. മോണിംഗ് സിക്ക്‌നെസ് എന്നല്ല രാവിലെ മുതൽ രാത്രി വരെയുണ്ടായിരുന്നു. എനിക്കും ഇതൊക്കെയുണ്ടായിരുന്നു എന്നാണ് അമ്മ പറഞ്ഞത്. ആപ്പിൾ കഴിക്കുമായിരുന്നു. അതും വൊമിറ്റ് ചെയ്ത് പോവുമായിരുന്നു. വെള്ളം കുടിക്കില്ലായിരുന്നു. ആദ്യം ഛർദ്ദി വന്നത് പല്ല് തേക്കുമ്പോഴായിരുന്നു.
അതോടെ ട്രോമയായി. വഴക്ക് പറഞ്ഞാലൊക്കെയാണ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിച്ചില്ലെങ്കിൽ നീ ചത്ത് പോവുമെന്ന് വരെ പറഞ്ഞിട്ടുണ്ട്. അത് പറഞ്ഞ് ഞങ്ങൾ അടിയായിട്ടുണ്ട്. പിന്നെ വൊമിറ്റിംഗൊക്കെ കുറഞ്ഞ് വരികയായിരുന്നു. എല്ലാ ദിവസവും ഞാൻ കരയുമായിരുന്നു. എനിക്ക് ഇത് പറ്റില്ലെന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഞാൻ കരയുമായിരുന്നു. എനിക്ക് പഴയ ലൈഫ് മതി എന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഒരാഴ്ച കൂടി ക്ഷമിക്ക് എന്നാണ് അശ്വിൻ പറയാറുള്ളത്.മൂഡ് സ്വിംഗ്‌സുണ്ടായിരുന്നു എനിക്ക്. ലോക് ഡൗണിനെക്കാളും വലിയ ലോക്കായിരുന്നു എനിക്ക്. പുറത്തേക്കൊന്നും പോവാൻ പോലും പറ്റുന്നില്ലായിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് എല്ലാം എൻജോയ് ചെയ്ത് തുടങ്ങിയതെന്നും ദിയ പറയുന്നു. എന്റെ ബിസിനസൊക്കെ സ്റ്റക്കായി കിടക്കുകയായിരുന്നു. ഇനി എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയായിരുന്നു.
Find out more: