ഇപ്പോഴത്തെ ജീവിതം ആസ്വദിക്കുന്നുവന്നു ഷീല! അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഷീലാമ്മ ഇന്നും തിരക്കുകളുടെ ലോകത്താണ്. ഇപ്പോഴത്തെ ജീവിതം പൂർണമായും ആസ്വദിക്കുകയാണ് എന്ന് കൈരളി ടീവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷീല പറഞ്ഞു. അഭിനയം നിർത്തിയതിന് ശേഷം മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. അന്ന് മലയാള സിനിമയിലെ മാറ്റം ശരിക്കും അത്ഭുതപ്പെടുത്തി. ഞാനൊക്കെ എവിടെ പോയാലും ഒരു മേഡിനെ കൂടെ കൂട്ടുമായിരുന്നു. തനിച്ച് എവിടെയും നിൽക്കില്ല. പക്ഷേ നയൻതാര, ജ്യോതിക പോലുള്ള നടിമാരൊക്കെ ഒറ്റയ്ക്ക് വരുന്നു, എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന, സഹായത്തിന് വേറെ ആളുകളെ കൊണ്ടുവരുന്നുണ്ടെങ്കിലം അവർക്കൊക്കെ വേറെ മുറിയെടുത്തു കൊടുക്കുന്നു.
അപ്പോൾ എനിക്ക് തോന്നി, ഈ ചെറുപ്പക്കാരികൾ ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ എന്തുകൊണ്ട് എനിക്ക് പറ്റില്ല എന്ന്. അന്ന് മുതൽ ഇനി കൂട്ടിന് ഒരാൾ വേണ്ട എന്ന് തീരുമാനിച്ചു. ഇപ്പോൾ എവിടെ പോകുന്നതും തനിച്ചാണ്. അത് ആസ്വദിക്കുകയും ചെയ്യുന്നു എന്ന് ഷീലാമ്മ പറഞ്ഞു.മലയാള സിനിമയ്ക്ക് ഇന്നും ഷീലാമ്മയെ കഴിഞ്ഞിട്ടേ മലയാളത്തിൽ മറ്റൊരു നായിക നടിയുള്ളൂ. നായികാ സങ്കൽപങ്ങളെ പൂർത്തിയാക്കിയ, മാറുന്ന മലയാള സിനിമയെ മനസ്സിലാക്കുന്ന നടി.ഇപ്പോൾ വരയാണ് ഷീലയുടെ ലോകം. ധാരാളം വരയ്ക്കുന്നുണ്ട്, വലിയ ആർട്ടിസ്റ്റ് ഒന്നുമല്ല. എന്റെ പേരിന് കിട്ടുന്ന വാല്യു ആണ്. വരച്ച് എക്‌സിബിഷൻ നടത്തും.
അതിൽ നിന്ന് കിട്ടുന്ന കാശ് പ്രളയ ബാധിതർക്കും, കാൻസർ രോഗികൾക്കുമൊക്കെയാണ് നൽകുന്നത്. ഇപ്പോൾ ജീവിതത്തിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്. അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് ഒറ്റ സുഹൃത്തും ഉണ്ടായിരുന്നില്ല. അതിന്റെ എല്ലാ കുറവുകളും പരിഹരിക്കാൻ ഇപ്പോൾ ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കി. അവർക്കൊപ്പം മാളിലൊക്കെ കറങ്ങാൻ പോകും. അതൊരു സന്തോഷം- ഷീല പറഞ്ഞു. ബ്യൂട്ടി പാർലറിൽ പോകാൻ തുടങ്ങിയതും ഒരിടവേള കഴിഞ്ഞ്് തിരിച്ചു വന്നതിന് ശേഷമാണത്രെ.
അതുവരെ ബ്യൂട്ടി പാർലർ എന്താണെന്ന് പോലും അറിയില്ലായിരുന്നു. നേരമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ബ്യൂട്ടി പാരിൽറിൽ പോകാൻ ഒരു ദിവസത്തിന്റെ പകുതി വേണം, അന്ന് ആ സമയം ഉണ്ടായിരുന്നേൽ ഒരു സിനിമ തീർക്കാം എന്നതായിരുന്നു. കെമിക്കലായിട്ടുള്ള ഒരു സാധനവും ഇന്നും സൗന്ദര്യത്തിന് വേണ്ടി ചെയ്യാറില്ല എന്നും ഷീല പറഞ്ഞു. മുഖത്ത് എണ്ണ പുരട്ടും, കുറച്ച് ഗ്ലിസറിനും അലോവേരയും ഉപയോഗിച്ച് എണ്ണ തടവുന്നത് നല്ലതാണ്. പിന്നെ ധാരാളം വെള്ളം കുടിക്കും. നടക്കും, അതിനപ്പുറം ഒന്നും ചെയ്യാറില്ല എന്നാണ് 79 കാരിയായ ഷീല പറയുന്നത്.
Find out more: