കൂടെയിരുന്ന് കള്ളുകുടിച്ചവരും വീഴുമ്പോൾ കൂടെ നിന്നില്ല; ചേട്ടന്റെ ഓർമയിൽ ജിഷിൻ! പഠനകാര്യത്തിൽ മാത്രമല്ല പഠനേതര കാര്യങ്ങളിലും മുൻപന്തിയിൽ. പാട്ടുപാടാനും ക്രിക്കറ്റ് കളിക്കാനും കൂടെയുള്ളവരെ രസിപ്പിക്കാനും ഒരു പ്രത്യേക കഴിവ് തന്നെ തന്റെ ചേട്ടന് ഉണ്ടായിരുന്നുവെന്നും സീരിയൽ മേഖലയിൽ താൻ എത്തിപെട്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ചേട്ടൻ ആണെന്നും ജിഷിൻ പറഞ്ഞു. ചേട്ടൻ എത്തിപ്പെടണം എന്ന് വിചാരിച്ച സ്ഥലങ്ങളിലൊക്കെയാണ് നീ എത്തിപ്പെട്ടത്. നിന്നിലൂടെ ഞാനും ആ സന്തോഷം അനുഭവിക്കുന്നു”. പ്രിയപ്പെട്ട ഏട്ടാ .. ആ സന്തോഷം അനുഭവിക്കാൻ ഇപ്പോൾ നീ ഇല്ലല്ലോ എന്ന വേദനയിൽ ഞാനും, ഇടയ്ക്കിടയ്ക്ക് അബദ്ധത്തിൽ ജിതേഷേ എന്ന് എന്നെ വിളിച്ചു പോകുന്ന വേദനയിൽ നമ്മുടെ അമ്മയും കഴിഞ്ഞു പോകുന്നു . നിന്റെ കൂട്ടുകാർ അയച്ച് തരുന്ന നിന്റെ ശബ്ദത്തിൽ ഉള്ള ഗാനങ്ങളിലൂടെ നീ ഇന്നും ജീവിക്കുന്നു", എന്നും ജിഷിൻ കുറിച്ചു.
ജ്യേഷ്ഠന്റെ ഓർമ്മകളിൽ ജിഷിൻ മോഹൻ. അകാലത്തിൽ ചേട്ടനെ നഷ്‌ടമായ അനുജന്റെ വാക്കുകൾ അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമാണ്. ചെറുപ്പം മുതൽക്ക് തന്നെ എല്ലാ കാര്യത്തിലും മിടുക്കൻ. ഒന്ന് രണ്ടാഴ്ച്ച അമ്മയെപ്പോലും അറിയിക്കാത്ത ബാംഗ്ലൂരിലെ ട്രീറ്റ്മെന്റിനു ശേഷം കണ്ണൂരിലെ വീട്ടിലേക്ക് തിരിച്ചെത്തിയ അവനെ അപ്പോഴേക്കും കരൾ രോഗം കാർന്നു തിന്നിരുന്നു. അധികം പ്രതീക്ഷക്ക് വകയില്ലാത്ത മൂന്നു മാസത്തോളം ഉള്ള ട്രീറ്റ്മെന്റിനു ശേഷം ഒരു ദിവസം അഡ്മിറ്റ് ആയ അവന്റെ കൂടെ ആശുപത്രി കിടക്കയ്ക്കരികിൽ, പ്രതികരണം ഒന്നുമില്ലാതിരുന്നിട്ടും ഒരു രാത്രി മുഴുവൻ ഞാൻ ഇരുന്ന് അവനോട് സംസാരിച്ചു. രാവിലെ അവന്റെ വരണ്ടുണങ്ങിയ ചുണ്ടിലേക്ക് ഒരു തുള്ളി വെള്ളം ഒഴിച്ച് കൊടുത്ത ഞാൻ വേദനയോടെ മനസ്സിലാക്കി, ആ ജീവൻ അവന്റെ ദേഹവും ഞങ്ങളെയും വിട്ട് പോകുകയാണെന്ന്.
ഞാൻ സീരിയൽ രംഗത്ത്, കലാരംഗത്ത് എത്തിയപ്പോൾ ഏറ്റവും സന്തോഷിച്ചത് അവനാണ്. ടെലിവിഷൻ താരങ്ങളുടെ ക്രിക്കറ്റ് ടീമിലേക്ക് സെലക്ട് ആയപ്പോൾ അവൻ പറഞ്ഞ വാക്കുകൾ... “ഞാൻ എത്തിപ്പെടണം എന്ന് വിചാരിച്ച സ്ഥലങ്ങളിലൊക്കെയാണ് നീ എത്തിപ്പെട്ടത്. നിന്നിലൂടെ ഞാനും ആ സന്തോഷം അനുഭവിക്കുന്നു”. നിന്റെ കൂട്ടുകാർ അയച്ച് തരുന്ന നിന്റെ ശബ്ദത്തിൽ ഉള്ള ഗാനങ്ങളിലൂടെ നീ ഇന്നും ജീവിക്കുന്നു - ജിഷിൻ കുറിച്ചു. ബാംഗ്ലൂരിലേക്ക് കുടിയേറിയ സമയം, ഒറ്റപ്പെട്ട ജീവിതം, അനാവശ്യ കൂട്ടുകെട്ട്, എല്ലാത്തിനും സ്വന്തം ജീവൻ ബലിയായി നൽകേണ്ടി വന്നവൻ. മഞ്ഞപ്പിത്തം ബാധിച്ച് ജിതേഷ് സീരിയസ് ആയി ഹോസ്പിറ്റലിലാണ് എന്ന സന്ദേശത്തെ തുടർന്ന് ബാംഗ്ലൂരിലെത്തിയ എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്,
കള്ളുകുടിക്കുമ്പോഴും കൂട്ടുകൂടുമ്പോഴും പാട്ടുപാടുമ്പോഴും പ്രോത്സാഹിപ്പിച്ച് കൂടെ നിൽക്കുന്ന ആരും, അയാൾ വീഴുമ്പോൾ കൂടെ ഉണ്ടാകില്ല എന്ന് തിരിച്ചറിവാണ്. ഞാൻ എത്താൻ കാത്തു നിന്ന പോലെ, മെഡിക്കൽ പേപ്പറുകൾ എല്ലാം എന്നെ ഏൽപ്പിച്ച് തലയൂരാൻ കാണിച്ച സ്കൂൾ മാനേജ്മെന്റിന്റെ ആത്മാർത്ഥതയും തിരിച്ചറിഞ്ഞ നിമിഷം. ഈ ICU ന്റെ വാതിൽ ഓരോ വട്ടം തുറക്കുമ്പോഴും നീ ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ഞാനിവിടെ കിടന്നത് എന്ന് നിറകണ്ണുകളോടെ അവൻ പറഞ്ഞത് ഞാനോർക്കുന്നു.
Find out more: