അഹാന കൃഷ്ണയുടെ സിനിമയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സിന്ധു കൃഷ്ണ! ഷൂട്ടിനൊക്കെ അമ്മുവിനൊപ്പം പോയപ്പോൾ ഞാനായിരുന്നു കൂടെയുണ്ടായിരുന്നത്. കുറേ പ്ലസ് ആൻഡ് മൈനസ് ഒക്കെയുണ്ടായിരുന്നു. അങ്ങേയറ്റം അഡ്ജസ്റ്റ് ചെയ്യുന്നവരാണ് നമ്മൾ. വർക്ക് നന്നായി പോവണമെന്നേയുള്ളൂ. പറഞ്ഞ ഡേറ്റ് കഴിഞ്ഞിട്ട് ഒന്നര വർഷത്തോളം ഷൂട്ടുണ്ടായിരുന്നു. നാൻസി റാണി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ. പുതിയ വീഡിയോയിലൂടെയായിരുന്നു ഇതേക്കുറിച്ച് പ്രതികരിച്ചത്. ഈ സെറ്റിൽ വെച്ചാണ് അമ്മുവിന് കൊവിഡ് വന്നത്. ക്രൂവിലെ എല്ലാവരെയും ടെസ്റ്റ് ചെയ്തായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഒരാളെ ടെസ്റ്റ് ചെയ്യാതെ കയറ്റിയിരുന്നു. അയാളിൽ നിന്ന് കുറേപേർക്ക് കൊവിഡ് കിട്ടിയിരുന്നു. അമ്മു അവിടെ സ്റ്റക്കായിരുന്നു. ടെൻഷനടിക്കണ്ട, എല്ലാം സെറ്റാണ് എന്ന് പറഞ്ഞ് അമ്മുവിന് വേണ്ട സാധനങ്ങളൊക്കെ എത്തിക്കുന്നുണ്ടായിരുന്നു. അങ്ങനെയൊരു സൈഡും മനുവിനുണ്ടായിരുന്നു.
അൺപ്രൊഫഷണലിസം എന്ന് പറഞ്ഞപ്പോൾ അങ്ങനെ ആ സെറ്റിൽ പെരുമാറിയത് എന്റെ മകളല്ല, നിങ്ങളുടെ ഭർത്താവ് അവിടെ കാണിക്കുന്നതെല്ലാം നിങ്ങൾ കണ്ടിട്ടില്ലേ എന്ന് ഞാൻ ചോദിച്ചിരുന്നു. എന്റെ ഭർത്താവ് കള്ള് മാത്രമല്ലേ കുടിച്ചിട്ടുള്ളൂ, നിങ്ങളുടെ മകൾ ഡ്രഗ്‌സല്ലേ ഉപയോഗിക്കുന്നതെന്നായിരുന്നു ചോദ്യം. അത് കേട്ടതും ഞാൻ ദേഷ്യത്തോടെ സംസാരിച്ചിരുന്നു. ഞാൻ ഒച്ച ഉയർത്തിയത് കേട്ട് എല്ലാവരും വന്ന് എന്നോട് എന്ത് പറ്റിയെന്ന് വന്ന് ചോദിച്ചിരുന്നു.ഒരേ സീനൊക്കെ മൂന്ന് പ്രാവശ്യമൊക്കെ അഭിനയിക്കേണ്ടി വന്നിരുന്നു. എക്‌സ്പീരിയൻസായ അസോസിയേറ്റ് ഡയറക്ടറെ വെക്കാനായി എല്ലാവരും പറയുന്നുണ്ടായിരുന്നു. പ്രൊഡക്ഷൻ കൺട്രോളറും ഉണ്ടായിരുന്നില്ല. കൂട്ടുകാരെ തന്നെയായിരുന്നു എല്ലാത്തിനും കൂട്ടിയത്. അവർക്കാണെങ്കിൽ സിനിമയെക്കുറിച്ച് വലിയ ധാരണയുമുണ്ടായിരുന്നില്ല.
അന്നത്തെ ഫോൺ കോളിനെക്കുറിച്ചും സിന്ധു കൃഷ്ണ സംസാരിച്ചിരുന്നു. അമ്മുവിന് സൂം മീറ്റിംഗുണ്ടായിരുന്നു. അപ്പോഴാണ് എന്നെ വിളിച്ചത്.ആദ്യം ഞങ്ങളത് ചോദ്യം ചെയ്യാനൊന്നും പോയിരുന്നില്ല. നാടുനീളെ നടന്ന് ഇത് പറയുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് അമ്മു സംവിധായകനെ വിളിച്ചത്. അന്ന് അദ്ദേഹം ക്ഷമ പറഞ്ഞിരുന്നു. ആ പ്രസ് മീറ്റിൽ അഹാനയെക്കുറിച്ച് മോശം പറഞ്ഞതോടെയാണ് ഇതെല്ലാം പുറംലോകം അറിഞ്ഞത്. മരിച്ചുപോയ ഒരാളെക്കുറിച്ച് പറയേണ്ടി വരുന്നത് സങ്കടകരമായ കാര്യമാണ്.ഏത് സീനെടുത്താലും വൗ പറയുന്ന സ്വഭാവമുണ്ടായിരുന്നു. കട്ട് പറയുമ്പോൾ എക്‌സൈറ്റഡാവുമായിരുന്നു.
സിനിമയുടെ ഷൂട്ടിനായി കോട്ടയത്തേക്ക് ട്രെയിനിലായിരുന്നു പോയത്. എത്തുന്നത് അനുസരിച്ച് നമ്മൾ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. ആരാണ് പിക് ചെയ്യാൻ വരുന്നതെന്ന് ചോദിച്ചിരുന്നു. അവിടെ എത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല. അവസാനം മനുവിനെ വിളിച്ചപ്പോൾ അദ്ദേഹം നേരിട്ട് വരികയായിരുന്നു. ഡയറക്ടർ വന്ന് ഞങ്ങളുടെ പെട്ടിയൊക്കെ എടുത്ത് കാറിൽ വെക്കുന്നു, അതൊക്കെ ആയപ്പോൾ തന്നെ ഞങ്ങൾക്ക് എന്തോ പോലെ തോന്നുന്നുണ്ടായിരുന്നു.
Find out more: