ജെഡി വാൻസിനെയും കുടുംബത്തെയും സ്വീകരിച്ച് മോദി; മക്കളുമായി കുശലാന്വേഷണം!  ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ വസതിയിൽ എത്തിയ ജെഡി വാൻസ്, ഭാര്യ ഉഷ ചിലുകുരി, മക്കളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവർക്ക് പ്രധാനമന്ത്രി ഊഷ്മള സ്വീകരണം നൽകി. കാറിൽ നിന്നറിങ്ങിയ മോദി വാൻസിനെ ആശ്ലേഷിച്ച ശേഷം മക്കളുടെ കവിളിൽ പിടിച്ച് കുശലാന്വേഷണം നടത്തി. ഔദ്യോഗിക വസതിയിലെ ഉദ്യാനമടക്കം പ്രധാനമന്ത്രി വാൻസിനും കുടുംബത്തിനും കാട്ടിനൽകി.ഇന്ത്യ സന്ദർശനത്തിനെത്തിയ യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസിനെയും കുടുംബത്തെയും ഔദ്യോഗിക വസതിയിൽ വരവേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ജെഡി വാൻസും കുടുംബവും ഇന്ത്യയിൽ എത്തിയിരിക്കുന്നത്.




ഡൽഹിയിലെ പാലം വ്യോമതാവളത്തിൽ വിമാനമിറങ്ങിയ വാൻസിനെയും കുടുംബത്തെയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് സ്വീകരിച്ചത്. ഡൽഹിക്ക് പുറമേ, ജയ്പുർ, ആഗ്ര എന്നിവിടങ്ങളിലും ഇവർ സന്ദർശനം നടത്തും. ചൊവ്വാഴ്ച ജയ്പുർ സന്ദർശിക്കുന്ന വാൻസ് ബുധനാഴ്ച ആഗ്രയിൽ എത്തി താജ്മഹൽ ഉൾപ്പെടെ ആസ്വദിക്കും. ക്ഷേത്രം സന്ദർശിച്ച ശേഷം അനുഭവം എക്സിലൂടെ പങ്കുവെക്കാനും ജെഡി വാൻസ് മറന്നില്ല. "എന്നെയും എന്റെ കുടുംബത്തെയും ഈ മനോഹരമായ സ്ഥലത്തേക്ക് സ്വാഗതം ചെയ്തതിനും നിങ്ങളുടെ ആതിഥ്യമര്യാദയ്ക്കും വളരെ നന്ദി. കൃത്യതയോടെയും ശ്രദ്ധയോടെയും നിങ്ങൾ മനോഹരമായ ഒരു ക്ഷേത്രം നിർമിച്ചത് ഇന്ത്യയ്ക്ക് ഒരു വലിയ അംഗീകാരമാണ്. പ്രത്യേകിച്ച് ഞങ്ങളുടെ കുട്ടികൾക്ക് അത് വളരെ ഇഷ്ടപ്പെട്ടു.





ദൈവം അനുഗ്രഹിക്കട്ടെ"- വാൻസ് കുറിച്ചു. ജൻപഥിലെ സെൻട്രൽ കോട്ടേജ് ഇൻഡസ്ട്രീസ് എംപോറിയത്തിലും വാൻസും കുടുംബവും സന്ദർശനം നടത്തി.അതേസമയം തിങ്കളാഴ്ച ഇന്ത്യയിൽ എത്തിയ ജെഡി വാൻസും കുടുംബവും ഡൽഹിയിലെ സ്വാമിനാരായണ അക്ഷർധാം ക്ഷേത്രം സന്ദർശിച്ചു. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച് വാൻസിൻ്റെ മൂന്നു മക്കളും ക്ഷേത്രത്തിൽ എത്തിയത് കൗതുകമായി. ഇവാനും വിവേകും കു‍ർത്തയും പൈജാമയും ധരിച്ചപ്പോൾ മിറാബെൽ അനാർക്കലി മാതൃകയിലുള്ള വസ്ത്രമാണ് ധരിച്ചത്.




ഇവാനും വിവേകിനും മിറാബെല്ലിനും മയിൽപീലിയാണ് മോദിയുടെ സമ്മാനം. കുടുംബവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചയിലേക്ക് കടന്നു. യുഎസ് ഭരണകൂടം ഇന്ത്യൻ ഇറക്കുമതികൾക്ക് 26 ശതമാനം പകരം തീരുവ ചുമത്തിയ ശേഷമുള്ള ഇരു രാജ്യ നേതാക്കളുടെ ആദ്യ യോഗമാണിത്. പ്രധാനമന്ത്രി ഒരുക്കിയ അത്താഴ വിരുന്നിന് ശേഷം വാൻസും കുടുംബവും വസതിയിൽനിന്ന് മടങ്ങി.

Find out more: