പത്രിക പിൻവലിക്കുന്നതിന്റെ തലേന്ന് ബിജെപി നേതാക്കൾ കെ സുന്ദരയുടെ വീട്ടിലെത്തിയതിന് തെളിവ് കണ്ടെത്തി! മാർച്ച് 21 ന് സുന്ദരയുടെ വീട്ടിൽവെച്ചെടുത്ത ചിത്രങ്ങൾ സുനിൽ നായ്ക്ക് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മാർച്ച് 22 നാണ് കെ സുന്ദര പത്രിക പിൻവലിച്ചത്.കൊടകര കുഴൽപണ കേസിൽ അന്വേഷണ സംഘം ചോദ്യം ചെയ്ത സുനിൽ നായ്ക്ക് ഉൾപ്പെടെയുള്ളവർ കെ സുന്ദരയുടെ വീട്ടിൽ എത്തിയതിന് തെളിവ്.മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തൽ. പത്രിക പിൻവലിക്കുന്നതിന് രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നാണ് വെളിപ്പെടുത്തൽ. സുനിൽ നായ്ക്ക്, അശോക് ഷെട്ടി എന്നിവർ വീട്ടിൽ എത്തിയെന്നാണ് കെ സുന്ദരയുടെ മൊഴി. 




  പത്രിക പിൻവലിക്കാൻ തനിക്ക് പണം തന്നത് ഇവരാണെന്നും മൊഴിയിൽ പറയുന്നു. "2016 ലെ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീ സുന്ദര ഇത്തവണ ബിഎസ്പി സ്ഥാനാർഥിയായി നോമിനേഷൻ കൊടുത്തിരുനെങ്കിലും അദ്ദേഹം ശ്രീ കെ സുരേന്ദ്രന് വേണ്ടി പിൻവലിച്ച് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഒരു യക്ഷഗാന കലാകാരനായ ശ്രീ സുന്ദര ശബരിമല ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടി ധീരോധാത്തമായ സമരം നയിച്ച കെ സുരേന്ദ്രന് ഒരു പ്രതിബന്ധമാവാൻ ആഗ്രഹിക്കുന്നില്ല എന്ന തന്റെ തീരുമാനത്തെ തുടർന്നാണ് പത്രിക പിൻവലിച്ചത്. കഴിഞ്ഞതവണ ബാലറ്റ് പേപ്പറിൽ കെ സുന്ദര എന്ന പേര് വച്ചിരുന്ന അദ്ദേഹത്തിന് 467വോട്ടുകൾ ലഭിച്ചിരുന്നു. ശ്രീ കെ സുരേന്ദ്രൻ 89 വോട്ടിനാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്.



   " എന്ന കുറിപ്പോടെയാണ് സുനിൽ നായ്ക്ക് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സുരേന്ദ്രൻ പണം തന്നിട്ടില്ലെന്ന് പറയാൻ തന്റെ അമ്മയോട് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും സുന്ദര ആരോപിച്ചു. ഭീഷണിയെത്തുടർന്ന് കൂടുതൽ വിവരങ്ങൾ പോലീസിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതായത് കൊടകര കുഴൽപണ കേസിൽ അന്വേഷണ സംഘം ചോദ്യം ചെയ്ത സുനിൽ നായ്ക്ക് ഉൾപ്പെടെയുള്ളവർ കെ സുന്ദരയുടെ വീട്ടിൽ എത്തിയതിന് തെളിവ്.  മാർച്ച് 21 ന് സുന്ദരയുടെ വീട്ടിൽവെച്ചെടുത്ത ചിത്രങ്ങൾ സുനിൽ നായ്ക്ക് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. സുനിൽ നായ്ക്ക്, അശോക് ഷെട്ടി എന്നിവർ വീട്ടിൽ എത്തിയെന്നാണ് കെ സുന്ദരയുടെ മൊഴി.


അതേസമയം ഏതെങ്കിലും കേസിൽ വാദിയുടെ കോൾ ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ചരിത്രമുണ്ടോയെന്ന ചോദ്യവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. പ്രതികളുടെ കോൾ ലിസ്റ്റ് പരിശോധിച്ച് അവരുമായി ബന്ധമുള്ളവരെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്നും എന്തുകൊണ്ടാണ് വാദിയുടെ കോൾ ലിസ്റ്റ് കേന്ദ്രീകരിച്ചു മാത്രം അന്വേഷണം നടത്തുന്നതെന്നും മുരളീധരൻ ചോദിച്ചു. ഇത് പ്രതികാര നടപടിയാണെന്നാണ് മുരളീധരന്റെ വാദം. എറണാകുളത്ത് വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. 
 

Find out more: