
മിഷൻ 2022’ എന്ന പേരിൽ സംസ്ഥാനത്ത് ഭരണം പിടിക്കാനുള്ള പ്രവർത്തനങ്ങളിലാണ് മണിപ്പുർ കോൺഗ്രസ്. 60 അംഗ നിയമസഭയിൽ 45 സീറ്റുകൾ നേടുക എന്നതാണ് മിഷൻ 2022ലൂടെ പാർട്ടി ലക്ഷ്യമിടുന്നത്. ഇതേ സമയത്ത് തന്നെ പ്രധാന നേതാവ് എതിർപാളയത്തിലെത്തിയത് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായേക്കും.
കഴിഞ്ഞവർഷം ഡിസംബറിലായിരുന്നു ഗോവിന്ദാസിനെ എംപിസിസി അധ്യക്ഷനായി സോണിയാ ഗാന്ധി നിയമിച്ചത്. കഴിഞ്ഞമാസം ഇദ്ദേഹം പദവി രാജിവെച്ചതിന് പിന്നാലെ ബിജെപി പ്രവേശനം ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഗോവിന്ദാസിന് അംഗത്വം നൽകുന്ന ചടങ്ങിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങ് നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതു മുതൽ മണിപ്പുർ സമാധാനപരമായാണ് മുന്നോട്ട് പോകുന്നതെന്ന് ബിരേൻ സിങ് പറഞ്ഞു. 'ഞാനും കോൺഗ്രസിലായിരുന്നു. പക്ഷേ ഡ്രൈവർ ഉറങ്ങുകയാണെങ്കിൽ വാഹനം എങ്ങനെ നീങ്ങും? അക്രമവും, സമരവും, ബന്ദും മണിപ്പുരിൽ പതിവായിരുന്നു. എന്നാൽ മോദി സർക്കാർ വന്നതു മുതൽ കാര്യങ്ങൾ സമാധാനപരമായി' മണിപ്പുർ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അടുത്തർ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിലെ പ്രധാന നേതാവ് ബിജെപിയിൽ ചേർന്നിരിക്കുന്നത്. സംസ്ഥാനത്തെ മുൻ മന്ത്രി കൂടിയാണ് ഇദ്ദേഹം.60 അംഗ നിയമസഭയിൽ 45 സീറ്റുകൾ നേടുക എന്നതാണ് മിഷൻ 2022ലൂടെ പാർട്ടി ലക്ഷ്യമിടുന്നത്. ഇതേ സമയത്ത് തന്നെ പ്രധാന നേതാവ് എതിർപാളയത്തിലെത്തിയത് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായേക്കും.
കഴിഞ്ഞവർഷം ഡിസംബറിലായിരുന്നു ഗോവിന്ദാസിനെ എംപിസിസി അധ്യക്ഷനായി സോണിയാ ഗാന്ധി നിയമിച്ചത്. കഴിഞ്ഞമാസം ഇദ്ദേഹം പദവി രാജിവെച്ചതിന് പിന്നാലെ ബിജെപി പ്രവേശനം ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഗോവിന്ദാസിന് അംഗത്വം നൽകുന്ന ചടങ്ങിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതു മുതൽ മണിപ്പുർ സമാധാനപരമായാണ് മുന്നോട്ട് പോകുന്നതെന്ന് ബിരേൻ സിങ് പറഞ്ഞു.