ചുവപ്പൻ കോട്ടകളെ വിറപ്പിച്ച നാട്ടകം സുരേഷ്, കോട്ടയത്തെ കോൺഗ്രസ് അടിമുടി മാറും! കോൺഗ്രസ് പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള കോട്ടയത്ത് നിരവധി പേരുകൾ പറഞ്ഞു കേട്ടുവെങ്കിലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെയുമൊക്കെ തട്ടകത്തിൽ അവസാനം പാർട്ടിയെ നയിക്കാൻ നാട്ടകം സുരേഷിനാണ് നറുക്ക് വീണത്. വർഷങ്ങളായുള്ള അടിയുറച്ച പാർട്ടി പ്രവർത്തനവും സംഘടന ശേഷിയും യുവത്വവും എല്ലാം സുരേഷിന് അനുകൂല ഘടകങ്ങളായി മാറി. കോട്ടയം നഗരസഭാ പ്രദേശത്തെ നാട്ടകമാണ് ജന്മദേശം എന്നത് പാർട്ടി പ്രവർത്തകരെയും പ്രവർത്തനങ്ങളെയും കൂടുതൽ ഏകോപിപ്പിക്കുവാൻ സുരേഷിന് സഹായകരമാകുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ ഇനി നാട്ടകം സുരേഷ് നയിക്കും.




   നീണ്ടനാൾ നിന്ന ചർച്ചകൾക്കും ഗ്രൂപ്പ് വടംവലികൾക്കും ഒടുവിലാണ് കേരളത്തിലെ എല്ലാ ജില്ലകളിലേയും ഡിസിസി പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചത്. നാട്ടകം പഞ്ചായത്ത് കോട്ടയം നഗരസഭയിലേക്ക് ലയിച്ചതോടെ 33-ാം വാർഡ് കൗൺസിലറായി. നിലവിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയാണ് 51 കാരനായ സുരേഷ്.ചിങ്ങവനം എൻഎസ്എസ് ഹൈസ്കൂൾ പഠനകാലത്ത് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ സുരേഷ് ദീർഘനാൾ നാട്ടകം പഞ്ചായത്ത് അംഗമായും, പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. ചെറുപ്പത്തിന്റെ വീര്യവും, പരിചയമ്പത്തിന്റെ പക്വതയും ഒന്നിച്ചു ചേർന്ന യുവനേതാവ് കോൺഗ്രസ് പാർട്ടിയെ നയിക്കാനിറങ്ങുമ്പോൾ തിരുത്തിക്കുറിക്കപ്പെടുന്നത് കോട്ടയത്തെ കോൺഗ്രസ് പാർട്ടിയുടെ ചരിത്രം തന്നെയാകും.വിദ്യാർഥിയായിരിക്കെ നാട്ടകം ഗവ. ഹൈസ്‌കൂൾ മൈതാനത്ത് കെഎസ്‍യുവിന്റെ നീലപതാക പാറിക്കളിച്ച കൈകളിൽ കോൺഗ്രസിന്റെ ത്രിവർണപതാകയെത്തുന്നതോടെ അണികൾക്കും ആവേശമാകും1970 കാലം.




   ഇപ്പോൾ കോട്ടയം നഗരസഭയുടെ ഭാഗമായി നാട്ടകം പഞ്ചായത്ത് അന്ന് പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗം. അന്ന് പുതുപ്പള്ളിയിലെ എംഎൽഎയായ ഉമ്മൻചാണ്ടിയെ ആക്രമിക്കാൻ പോലും ഒരുമ്പെട്ടിറങ്ങിയ നാട്ടകത്തെ ചുവപ്പൻ കോട്ടയെ വർഷങ്ങൾക്കിപ്പുറം ഒരു ഖദർധാരി വിറപ്പിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പോലും കൊടുക്കാൻ കോൺഗ്രസുകാർക്ക് പറ്റാതിരുന്ന സ്ഥലത്തു നിന്നും രണ്ടു തവണയാണ് സുരേഷ് പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിലെത്തിയത്.കമ്മ്യൂണിസ്റ്റിനോട് സന്ധിയില്ലാത്ത പോരാട്ടമായിരുന്നു നാട്ടകം സുരേഷിന്റെ ജീവിതം. നാട്ടകം ഗവ. ഹൈസ്‌കൂളിൽ വിദ്യാർഥിയായിരിക്കെ, അദ്ദേഹം ചെന്നു കയറിയത് ഇടതു വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഉരുക്ക് കോട്ടയിലാണ്. അവിടെ എത്തിയ പാടെ കെഎസ്‍യുവിന്റെ നീലപതാക കൈകളിലേന്തി വിദ്യാർഥികളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടാനിറങ്ങി. ക്രൂര മർദനത്തിന് ഇരയായെങ്കിലും ഗവ. ഹൈസ്‌കൂളിൽ കെഎസ്‍യു യൂണിറ്റ് സ്ഥാപിച്ച് കൊടിനാട്ടിയാണ് സുരേഷ് മടങ്ങിയത്.





   പിന്നീട് നാട്ടകം ഗവ. കോളേജ് യൂണിറ്റ് പ്രസിഡന്റായ കാലത്ത്, കയ്യിൽ കത്തിയും ഗുണ്ടായിസവുമായി നടക്കുന്ന എതിരാളികളെ ആശയത്തിന്റെയും ആവേശത്തിന്റെയും മാത്രം ബലത്തിലാണ് സുരേഷ് നേരിട്ടത്. ഈ ഒരു ആവേശത്തിന്റെ പുറത്ത് നാട്ടിൽ കോൺഗ്രസ് പാർട്ടി കെട്ടിപ്പടുത്ത സുരേഷിനു നേരിടാനുണ്ടായിരുന്നത് ഗുണ്ടായിസത്തെയായിരുന്നു.ആക്രമണങ്ങളെയും വധഭീഷണിയെയും അതിസാഹസികമായി തന്നെ അതിജീവിച്ച സുരേഷ്, അതിവേഗമാണ് സാധാരണക്കാരുടെ മനസിൽ ഇടംപിടിച്ചത്. വർഷങ്ങൾ നീണ്ട ഇടത് ഭരണം അട്ടിമറിച്ച് ചരിത്രത്തിൽ ആദ്യമായി 25 ആം വയസിൽ നാട്ടകം സുരേഷ് നാട്ടകം പഞ്ചായത്ത് പ്രസിഡന്റായി.പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അന്നത്തെ ഇടതുപക്ഷ മുഖ്യമന്ത്രി ഇ കെ നായനാർ നേരിട്ട് അനുമോദിച്ച ചരിത്രവും സുരേഷിനു പറയാനുണ്ട്. പ്രശംസാപത്രം നൽകിയാണ് സുരേഷിനെ നായനാർ അഭിനന്ദിച്ചത്. അന്ന് കൊടൂരാറിനു കുറുകെ നിർമ്മിച്ച പാലം കാണാൻ വി എസ് അച്യുതാനന്ദൻ നേരിട്ടാണ് എത്തിയത്. ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമുണ്ടായിരിക്കുമ്പോൾ തന്നെ സംസ്ഥാനത്തെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായും അദ്ദേഹത്തിന് ആത്മബന്ധമുണ്ട്.




  യൂത്ത് കോൺഗ്രസ് മറിയപ്പള്ളി വാർഡ് കമ്മിറ്റി പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, കെഎസ്‍യു യൂണിറ്റ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, ഡിസിസി സെക്രട്ടറി എന്നീ നിലകളിൽ വളർന്ന സുരേഷ് മൂന്നു തവണ പഞ്ചായത്തംഗവും ഒരു തവണ നഗരസഭ അംഗവുമായിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും വിവിധ നിയമസഭാ മണ്ഡലങ്ങളിലേയ്ക്കു സുരേഷിന്റെ പേരും കോൺഗ്രസ് പാർട്ടി പരിഗണിച്ചിരുന്നു. രമേശ് ചെന്നിത്തലയും, എം എം ഹസനും, മുല്ലപ്പള്ളിയും കെ സുധാകരനും അടക്കം നാല് കെപിസിസി പ്രസിഡന്റുമാരോടൊപ്പം കെപിസിസി സെക്രട്ടറിയായിരിക്കുന്നതിനും സുരേഷിനു സാധിച്ചിട്ടുണ്ട്.ലപാടുകളിലെ കാർക്കശ്യവും, ഒരു തരത്തിലുള്ള ഒത്തുതീർപ്പുകൾക്കും വഴങ്ങാത്ത നിലപാടുകളുമാണ് കോൺഗ്രസിൽ സുരേഷിനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ കുറച്ച് ടേമുകളായി ഇടുക്കി ജില്ലയുടെ ചുമതലയും സുരേഷിന് പാർട്ടി നൽകിയിട്ടുണ്ട്.

Find out more: