പാർട്ടിയിലെ എതിരാളികളെ തകർക്കാൻ 'മന്ത്രവാദം' ഉപയോഗിച്ചുവെന്ന് ആരോപണത്തിൽ കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു! അഹമ്മദാബാദിലെ ഡാനിലിംഡാ കൗൺസിലർ ജമനാബെൻ വാഗഡയെ ആണ് സംസ്ഥാന കോൺഗ്രസ് ഘടകം വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തത്. പാർട്ടിയിലെ എതിരാളികളെ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രവാദിനിയുമായി നടത്തിയതിൻ്റെ ശബ്ദസംഭാഷണം പുറത്തുവന്നതിനെ തുടർന്ന് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ. പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തി, അച്ചടക്കമില്ലായ്‌മ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജമനാബെനെ പാർട്ടിയിൽ നിന്നും സസ്പെഡ് ചെയ്തതെന്ന് ഗുജറാത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഏകോപന സമിതി അധ്യക്ഷൻ ബാലു പട്ടേൽ പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവിൻ പറയുന്നുണ്ട്.
പാർട്ടിയിലെ എതിരാളികളെ ഇല്ലാതാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ധോരാജി സ്വദേശിയായ മന്ത്രവാദിനിയുമായി ജമനാബെൻ നടത്തുന്ന സംഭാഷണത്തിൻ്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പാർട്ടി നടപടി. ജനങ്ങൾക്കിടെ പാർട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നടപടി. പ്രതിപക്ഷനേതാവായി താൻ എത്താൻ സഹായിക്കണമെന്ന് മന്ത്രവാദിനിയോട് ഇയാൾ ആവശ്യപ്പെടുന്നുണ്ട്. പാർട്ടിയിൽ എതിരാളികളായ എംഎൽഎ ശൈലേഷ് പർമാർ, പ്രതിപക്ഷനേതാവ് ഷെഹസാദ് ഖാൻ പഠാൻ എന്നിവരെ ഇല്ലാതാക്കണമെന്ന് ജമനാബെൻ ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്തുവന്നത്.
കഴിഞ്ഞ മാസമാണ് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (എഎംസി) തെരഞ്ഞെടുപ്പിൽ പഠാൻ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജമനാബെൻ രാജി ഭീഷണിയുയർത്തിയിരുന്നു. മന്ത്രവാദിനിയുമായി നടത്തിയ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേതല്ലെന്നും വ്യാജ ക്ലിപ്പാണ് പുറത്തുവന്നതെന്നും അവകാശപ്പെട്ട് ജമനാബെൻ രംഗത്തുവന്നു. അതേസമയം മന്ത്രവാദിനിയുമായി നടത്തിയ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേതല്ലെന്നും വ്യാജ ക്ലിപ്പാണ് പുറത്തുവന്നതെന്നും അവകാശപ്പെട്ട് ജമനാബെൻ രംഗത്തുവന്നു.
പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തി, അച്ചടക്കമില്ലായ്‌മ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജമനാബെനെ പാർട്ടിയിൽ നിന്നും സസ്പെഡ് ചെയ്തതെന്ന് ഗുജറാത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഏകോപന സമിതി അധ്യക്ഷൻ ബാലു പട്ടേൽ പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവിൻ പറയുന്നുണ്ട്. പാർട്ടിയിലെ എതിരാളികളെ ഇല്ലാതാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ധോരാജി സ്വദേശിയായ മന്ത്രവാദിനിയുമായി ജമനാബെൻ നടത്തുന്ന സംഭാഷണത്തിൻ്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പാർട്ടി നടപടി.
Find out more: