കോൺഗ്രസിൽ ചേർന്നതിന് ശേഷം നേരിട്ട ചോദ്യങ്ങളെക്കുറിച്ച് രമേഷ് പിഷാരടി! ഫ്‌ളവേഴ്‌സ് ചാനലിലെ ഒരുകോടി ഷോയിൽ പങ്കെടുത്തപ്പോളായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. ഉമ്മൻചാണ്ടിയെ ചെയ്യുന്നത് മാസ്റ്റർപീസായി മാറി. അതുകഴിഞ്ഞ് കോൺഗ്രസിലേക്ക് ചേരുമെന്ന് പലരും കരുതിയിരുന്നില്ല. ചിലർക്ക് അത് സുഖിച്ചിരുന്നില്ല. വലിയൊരു വിഭാഗം ആളുകൾക്ക് എതിർപ്പുണ്ടായതായി തോന്നുന്നില്ല. അച്ഛനും അമ്മയുമൊക്കെ കോൺഗ്രസുകാരായിരുന്നു. കുടുംബപരമായി ഞങ്ങൾ കോൺഗ്രസുകാരാണ്.ധർമ്മജൻ മത്സരിച്ചിട്ടുണ്ട്. സലീമേട്ടനുണ്ട്, അങ്ങനെ ചുറ്റും കോൺഗ്രസാണ്. 






   സോഷ്യൽമീഡിയയിലൂടെ കുറേപേർ ചീത്ത വിളിച്ചിട്ടുണ്ട്. ചില വേണ്ടപ്പെട്ട സുഹൃത്തുക്കൾ എന്തിനായിരുന്നു ഇതെന്ന് ചോദിച്ചിട്ടുണ്ട്. തലമൂത്ത കമ്യൂണിസ്റ്റുകൾക്ക് ഇതൊരു പ്രശ്‌നമായിരുന്നില്ല. അവരെല്ലാമായി ഇപ്പോഴും സൗഹൃദമുണ്ട്. നമുക്ക് രണ്ട് തരം ആശയങ്ങളാണ്. മതവും മറ്റൊന്നും രാഷ്ട്രീയവും. നമ്മളതിൽ ജനിച്ചതുകൊണ്ട് അതിനെ ന്യായീകരിച്ച് ജീവിക്കേണ്ടി വരുന്നു.  മിമിക്രിയിലും സിനിമകളിലുമൊക്കെയായി സജീവമായ താരമാണ് രമേഷ് പിഷാരടി. എല്ലാത്തിനേയും തമാശയോടെ സമീപിക്കുന്നയാളാണ് അദ്ദേഹം. ഇടക്കാലത്തായിരുന്നു അദ്ദേഹം തന്റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കിയത്. 




  കോൺഗ്രസിൽ ചേർന്നതിന് ശേഷം കുറച്ച് വിമർശനങ്ങളൊക്കെ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു.  ഞാൻ കുറച്ചുകൂടെ പഠിച്ച് കാര്യങ്ങളെല്ലാം മനസിലാക്കിയാണ് കോൺഗ്രസിൽ ചേർന്നത്. അതൊരു തെറ്റായി തോന്നിയിട്ടില്ല. കോൺഗ്രസിൽ ചേർന്നതിനാലാണ് ഞാൻ ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നത്. കേരളത്തിലുള്ള കലാകാരൻമാരിൽ ഒരുപാട് പേർ കമ്യൂണിസ്റ്റുകാരാണ്. അവർ നിലപാട് പ്രഖ്യാപിച്ചാലോ പ്രചാരണത്തിന് ഇറങ്ങിയാലോ ചോദ്യം വരുന്നില്ലെന്നും പിഷാരടി പറഞ്ഞിരുന്നു. 




  സ്‌കൂളിൽ രാഷ്ട്രീയമില്ല. 18 വയസിൽ വോട്ട് ചെയ്യാൻ പറയുമ്പോൾ ആര് നമ്മളെ സ്വാധീനിക്കുന്നുവോ, ആരാണ് നല്ലതെന്ന് നമുക്ക് പബ്ലിസിറ്റിയിലൂടെ വോട്ട് ചെയ്യുന്നു. പഠിച്ച് നമുക്ക് വോട്ട് ചെയ്യാനാവില്ല. ജീവിതത്തിലെ രസകരമായ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം ഷോയിൽ സംസാരിച്ചിരുന്നു. ഗാനഗന്ധർവ്വൻ സിനിമയെക്കുറിച്ചും മമ്മൂട്ടിക്കൊപ്പം സിബി ഐ5ൽ വേഷമിടാനായതിനെക്കുറിച്ചും വിശദീകരിച്ചിരുന്നു. ധർമ്മജൻ മത്സരിച്ചിട്ടുണ്ട്. സലീമേട്ടനുണ്ട്, അങ്ങനെ ചുറ്റും കോൺഗ്രസാണ്. സോഷ്യൽമീഡിയയിലൂടെ കുറേപേർ ചീത്ത വിളിച്ചിട്ടുണ്ട്. ചില വേണ്ടപ്പെട്ട സുഹൃത്തുക്കൾ എന്തിനായിരുന്നു ഇതെന്ന് ചോദിച്ചിട്ടുണ്ട്. തലമൂത്ത കമ്യൂണിസ്റ്റുകൾക്ക് ഇതൊരു പ്രശ്‌നമായിരുന്നില്ല. അവരെല്ലാമായി ഇപ്പോഴും സൗഹൃദമുണ്ട്. നമുക്ക് രണ്ട് തരം ആശയങ്ങളാണ്. മതവും മറ്റൊന്നും രാഷ്ട്രീയവും. നമ്മളതിൽ ജനിച്ചതുകൊണ്ട് അതിനെ ന്യായീകരിച്ച് ജീവിക്കേണ്ടി വരുന്നു.  മിമിക്രിയിലും സിനിമകളിലുമൊക്കെയായി സജീവമായ താരമാണ് രമേഷ് പിഷാരടി.

Find out more: