അശോക സ്തംഭത്തിന്റെ ഭാവത്തെപ്പറ്റി ശില്പി പറയുന്നതിങ്ങനെ! സാരാനാഥിൽ സ്ഥാപിച്ചിട്ടുള്ള യഥാർത്ഥ അശോക സ്തംഭത്തിന്റെ പകർപ്പാണ് നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിൽ സ്ഥാപിക്കുന്നതിനായി നിർമ്മിച്ച ദേശീയ ചിഹ്നം അശോക സ്തംഭത്തിൽ മാറ്റങ്ങൾ വരുത്തിയെന്ന ആരോപണം ശക്തമായിരിക്കെ വിശദീകരണവുമായി ശിൽപി സുനിൽ ദിയോർ. അതേസമയം പകർപ്പിന് 21.3 അടി ഉയരവും താരതമ്യേന വലുതും ആയതിനാൽ കൃത്യമായ അനുപാതം നിലനിർത്തുന്നത് വെല്ലുവിളിയായിരുന്നുവെന്നും സുനിൽ പറഞ്ഞു. പുതിയത് നിർമ്മിക്കുന്നതിനു മുമ്പ് യഥാർത്ഥ ശിൽപം പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിരുന്നു. യഥാർത്ഥ ശിൽപ്പത്തിന് മുതൽ 3.5 അടി വരെ ഉയരമുണ്ട്. ശിൽപം നിർമ്മിക്കുന്നതിനുള്ള കരാർ തനിക്ക് സർക്കാരിൽ നിന്നും നേരിട്ട് ലഭിക്കുകയല്ല ചെയ്തത്.
ടാറ്റ പ്രൊജക്ട് ലിമിറ്റഡാണ് തനിക്ക് കരാർ നൽകിയതെന്ന് സുനിൽ പറയുന്നു. അതേസമയം കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പ്രതിപക്ഷത്തെ പരിഹസിച്ച് രംഗത്തെത്തി. ആംഗിൾ, ഉയരം, സ്കെയിൽ എന്നിവയുടെ സ്വാധീനത്തെ അഭിനന്ദിക്കേണ്ടതുണ്ട്. സാരാനാഥിൽ സ്ഥാപിച്ചിട്ടുള്ള ശിൽപം താഴെനിന്നും നോക്കിയാൽ ഇപ്പോൾ ചർച്ച ചെയ്യുന്നതുപോലെ ശാന്തമോ ക്രൗര്യമുള്ളതോ ആയി കാണപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സാരാനാഥിലെ ശിൽപം വലുതാക്കുകയോ പുതിയ പാർലമെന്റ് മന്ദിരത്തിലെ ശിൽപം ചെറുതാക്കുകയോ ചെയ്താൽ ഒരു മാറ്റവും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയത് നിർമ്മിക്കുന്നതിനു മുമ്പ് യഥാർത്ഥ ശിൽപം പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിരുന്നു. യഥാർത്ഥ ശിൽപ്പത്തിന് മുതൽ 3.5 അടി വരെ ഉയരമുണ്ട്. അതേസമയം പകർപ്പിന് 21.3 അടി ഉയരവും താരതമ്യേന വലുതും ആയതിനാൽ കൃത്യമായ അനുപാതം നിലനിർത്തുന്നത് വെല്ലുവിളിയായിരുന്നുവെന്നും സുനിൽ പറഞ്ഞു.
വ്യത്യസ്ത കോണുകളിൽ നിന്നും നോക്കുന്നതിനാലാണ് ഭാവങ്ങളിൽ വ്യത്യാസം തോന്നുന്നതെന്ന് സുനിൽ പറയുന്നു. ചുവട്ടിൽ നിന്നു നോക്കുമ്പോൾ ക്രൗര്യം തോന്നുന്നത് അതുകൊണ്ടാണെന്നും ശിൽപി വിശദീകരിച്ചു. ചരിത്രകാരൻ എസ് ഇർഫാൻ ഹബീബും കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചു. "ദേശീയ ചിഹ്നത്തിൽ ഇടപെടുന്നത് അനാവശ്യവും ഒഴിവാക്കാവുന്നതുമായിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ സിംഹങ്ങൾ ക്രൗര്യം നിറഞ്ഞതായി കാണപ്പെടുന്നത്." അദ്ദേഹം കുറ്റപ്പെടുത്തി.
"ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന് അപമാനമാണ്. യഥാർത്ഥ അശോക സ്തംഭത്തിലെ ഇടതു വശത്തുള്ള സിംഹം ഭംഗിയുള്ളതും ആത്മവിശ്വാസമുള്ളതുമാണ്. പാർലമെന്റിനു മുകളിൽ വെക്കാനുള്ള മോദീ വേർഷന്റെ വലതുവശത്തുള്ളതിന് ക്രൗര്യഭാവവും ശരിയായ അനുപാതമില്ലാത്തതുമാണ്. നാണക്കേട്, അത് ഉടൻ മാറ്റൂ." തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം ജവഹർ സിർകാർ ട്വീറ്റ് ചെയ്തു. രണ്ട് വ്യത്യസ്ത ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്. മെഹുവ മൊയ്ത്രയും കേന്ദ്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Find out more: