മദ്യ വില കൂട്ടാൻ സർക്കാർ തീരുമാനം; ഒരു കുപ്പിക്ക് നഷ്ടം 4 രൂപ വരെ! സ്പിരിറ്റിൻ്റെ വില വലിയ രീതിയിൽ കൂടി. ബെവ്കോ തന്നെ ഉത്പാദിപ്പിക്കുന്ന ബ്രാൻഡുകൾ പുറത്തിറക്കുമ്പോൾ ഓരോ കുപ്പിക്കും നാലു രൂപ വരെ നഷ്ടമുണ്ട്. ഇത് പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിൻ്റെ വില കൂട്ടുന്നത് നിർമാണ കമ്പനികളെ സഹായിക്കാനാണെന്ന ആക്ഷേപം ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ ചോദ്യം. അതേസമയം എൽഡിഎഫ് സർക്കാരിൻ്റെ കീഴിൽ എക്സൈസ് വകുപ്പ് മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
സമൂഹത്തിലെ മയക്കുമരുന്ന് വ്യാപനത്തിനെതിരെയും വ്യാജമദ്യത്തിനെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയിലെ ധനാഭ്യർഥന ചർച്ചയിൽ രമേശ് ചെന്നിത്തല എംഎൽഎയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. ഈ സർക്കാർ വ്യക്തമായ മദ്യനയം പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യശാലകൾ കുറഞ്ഞ യുഡിഎഫ് ഭരണകാലത്തേക്കാളും മദ്യ ഉപഭോഗം എൽഡിഎഫ് ഭരണകാലത്ത് കുറഞ്ഞു. 2011-16 കാലഘട്ടത്തിൽ ബെവ്കോ 1149.11 ലക്ഷം കെയ്സ് വിദേശമദ്യം വിറ്റപ്പോൾ 2016-21 കാലഘട്ടത്തിൽ 1036.6 ലക്ഷം കെയ്സ് മദ്യം മാത്രമാണ് വിറ്റത്.
മദ്യശാലകളുടെ എണ്ണം കൂട്ടുന്നതോടെ സ്ഥാപനത്തിലെ തിരക്കു കുറക്കാൻ സാധിക്കും. ക്യൂ നിൽക്കുന്ന സംവിധാനം ഒഴിവാക്കി പ്രീമിയം ഷോപ്പുകളാക്കി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിലെത്തിയ ശേഷം 19,221 അബ്കാരി കേസുകളും 4,147 എൻടിപിസി കേസുകളും രജിസ്റ്റർ ചെയ്തു.നിയമസഭയിലെ ധനാഭ്യർഥന ചർച്ചയിൽ രമേശ് ചെന്നിത്തല എംഎൽഎയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിൻ്റെ വില കൂട്ടുന്നത് നിർമാണ കമ്പനികളെ സഹായിക്കാനാണെന്ന ആക്ഷേപം ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ ചോദ്യം. ഈ സർക്കാർ വ്യക്തമായ മദ്യനയം പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യശാലകൾ കുറഞ്ഞ യുഡിഎഫ് ഭരണകാലത്തേക്കാളും മദ്യ ഉപഭോഗം എൽഡിഎഫ് ഭരണകാലത്ത് കുറഞ്ഞു.
Find out more: