ബഷീറിൻറെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതിയിൽ കുടുംബം! പ്രോസിക്യൂഷൻ പ്രതിയെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സഹോദരൻ അബ്ദു റഹ്മാൻ ഹാജിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു.പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്നാണ് കുടുംബം ഉയർത്തുന്ന വാദം. അപകടശേഷം കെ എം ബഷീർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നില്ല. ഇതിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. 





  സർക്കാർ തങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും ബഷീറിന്റെ സഹോദരൻ ഹൈക്കോടതിയിൽ പറഞ്ഞു. നിലവിലെ അന്വേഷണത്തിലൂടെ കെ എം ബഷീറിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്ത് വരില്ലെന്നാണ് കുടുംബം പറയുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ ചില സ്വകാര്യ ദൃശ്യങ്ങൾ ബഷീറിന്റെ പക്കൽ ഉണ്ടായിരുന്നെന്നും ഇത് പുറത്ത് വരുമെന്ന ഭീതി കാരണം മനഃപൂർവം വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കടുത്ത ആരോപണങ്ങളാണ് കെ എം ബഷീറിന്റെ കുടുംബം ഉയർത്തുന്നത്. 




2019 ഓഗസ്റ്റ് മൂന്നിനായിരുന്നു കെ എം ബഷീർ അപകടത്തിൽ മരിച്ചത്. കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് നിലവിൽ ഭക്ഷ്യ വകുപ്പിൽ സിവിൽ സപ്ലൈസിൽ ജനറൽ മാനേജരാണ്. നേരത്തെ ശ്രീറാമിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത് വലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. കനത്ത പ്രതിഷേധത്തെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ കൂടി ചുമതലയുള്ള പദവിയിൽ നിന്ന് ശ്രീറാമിനെ മാറ്റിയിരുന്നു.  പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും ബഷീറിന്റെ സഹോദരൻ ഹൈക്കോടതിയിൽ പറഞ്ഞു.  നിലവിലെ അന്വേഷണത്തിലൂടെ കെ എം ബഷീറിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്ത് വരില്ലെന്നാണ് കുടുംബം പറയുന്നത്. 




 പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്നാണ് കുടുംബം ഉയർത്തുന്ന വാദം. അപകടശേഷം കെ എം ബഷീർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നില്ല. ഇതിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. സർക്കാർ തങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും ബഷീറിന്റെ സഹോദരൻ ഹൈക്കോടതിയിൽ പറഞ്ഞു.

Find out more: