സർക്കാരിൻ്റെ തലയ്ക്കടിക്കുകയാണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിടി സതീശൻ! ബഫർ സോൺ വിഷയത്തിൽ സർക്കാർ ഉറങ്ങുകയോ അല്ലെങ്കിൽ ദുരൂഹമായ ഉറക്കം നടിക്കുകയോ ചെയ്യുകയാണ്. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥയാണ്. ദുരൂഹത നിറഞ്ഞ നിരുത്തരവാദിത്തമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ബഫർ സോൺ വിഷയത്തെ ഇത്രയും അപകടാവസ്ഥയിൽ എത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ബഫർ സോൺ വിഷയത്തെ ഇത്രയും അപകടാവസ്ഥയിൽ എത്തിച്ചത്. ഈ സാഹചര്യത്തിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ അഞ്ച് ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബഫർ സോൺ വിഷയത്തിൽ നിരുത്തരവാദത്തോടെ പ്രവർത്തിച്ച സർക്കാരിനെ തലയ്ക്കടിക്കുകയാണ് ചെയ്യേണ്ടത്.




   ഇക്കാര്യത്തിൽ സർക്കാർ ദുരൂഹമായ ഉറക്കം നടിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്താമെന്ന ഉത്തരവ് 2019 ൽ ഇറക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയിൽ നിന്നും കേരളത്തിന് തിരിച്ചടിയുണ്ടായത്. ആ വിധിയുണ്ടായിട്ടും കാര്യങ്ങൾ പഠിച്ചില്ല. മാനുവൽ സർവെ നടത്തണമെന്നത് ഉൾപ്പെടെ സമഗ്രമായ നിർദ്ദേശങ്ങൾ പ്രതിപക്ഷം സമർപ്പിച്ചിട്ടും അത് പരിഗണക്കാനോ യോഗം വിളിച്ചു ചേർക്കാനോ തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാനായ സമിതിയെയാണ് ഇപ്പോൾ എല്ലാ ചുമതലകളും ഏൽപ്പിച്ചിരിക്കുന്നത്. സെപ്തംബർ 30 ന് നിയോഗിച്ച സമിതി ചെയർമാന്റെ ആനുകൂല്യങ്ങൾ നിശ്ചയിച്ചുള്ള ഉത്തരവിറക്കിയത്, കാലാവധി അവസാനിക്കാൻ മൂന്നാഴ്ച ശേഷിക്കേ ഡിസംബർ 16 നാണ്. സമിതി ഒരു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും മൂന്നു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും നൽകുമെന്നാണ് പറഞ്ഞിരുന്നതെന്ന് വി ഡി സതീശൻ വ്യക്തമാക്കി. എന്നിട്ടും ഇടക്കാല റിപ്പോർട്ട് നൽകാത്തത് എന്തുകൊണ്ടെന്ന് സർക്കാർ അന്വേഷിച്ചോ?





  കാലാവധി മൂന്നു മാസം പൂർത്തിയാകുമ്പോൾ സമിതി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ അന്വേഷിച്ചോ? ഓഗസ്റ്റ് 29- ന് കിട്ടിയ ഉപഗ്രഹ സർവെ റിപ്പോർട്ട് വ്യക്തതയില്ലാത്തതാണെന്ന് മനസിലായിട്ടും മൂന്നരമാസത്തോളം ഒളിച്ചുവച്ചത് എന്തിനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്താമെന്ന ഉത്തരവ് 2019 ൽ ഇറക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയിൽ നിന്നും കേരളത്തിന് തിരിച്ചടിയുണ്ടായത്. ആ വിധിയുണ്ടായിട്ടും കാര്യങ്ങൾ പഠിച്ചില്ല. മാനുവൽ സർവെ നടത്തണമെന്നത് ഉൾപ്പെടെ സമഗ്രമായ നിർദ്ദേശങ്ങൾ പ്രതിപക്ഷം സമർപ്പിച്ചിട്ടും അത് പരിഗണക്കാനോ യോഗം വിളിച്ചു ചേർക്കാനോ തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനവാസ കേന്ദ്രങ്ങളെയും ബഫർ സോണായി പ്രഖ്യാപിക്കണമെന്നതാണ് സർക്കാർ നിലപാട്. ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തരുതെന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ തീരുമാനത്തെ അട്ടിമറിക്കുന്നതാണ് 2019-ലെ മന്ത്രിസഭാ യോഗത്തെ തുടർന്നുണ്ടായ ഉത്തരവ്.





  ബഫർ സോൺ വിഷയത്തിൽ സർക്കാർ ഉറങ്ങുകയോ അല്ലെങ്കിൽ ദുരൂഹമായ ഉറക്കം നടിക്കുകയോ ചെയ്യുകയാണ്. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥയാണ്. ദുരൂഹത നിറഞ്ഞ നിരുത്തരവാദിത്തമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് സർക്കാർ പ്രവർത്തിക്കുന്നത്. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി നിലപാട് ആവർത്തിച്ചാൽ കൃഷിയിറക്കാനോ വീടുവയ്ക്കാനോ സാധിക്കാതെ പതിനായിരക്കണക്കിന് കുടുംബങ്ങളെ അത് പ്രതികൂലമായി ബാധിക്കും. എന്നിട്ടും എത്ര ലാഘവത്തോടെയാണ് സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി മൂന്നാഴ്ച കൊണ്ട് ചെയ്യാമായിരുന്ന സർവെയാണ് സർക്കാർ ഇത്രയും വൈകിപ്പിച്ചത്. ഉപഗ്രഹ സർവെ റിപ്പോർട്ട് കിട്ടി മൂന്നര മാസം പൂഴ്ത്തി വച്ചിട്ടും മനുവൽ സർവേയ്ക്ക് വേണ്ടിയുള്ള എന്തെങ്കിലും നടപടി സ്വീകരിച്ചോ? 





  മാനുവൽ സർവെ നടത്തുമെന്നാണ് മുഖ്യമന്ത്രി ഇന്നത്തെ യോഗത്തിലും പറയാൻ പോകുന്നത്. ഇത്രയും നിരുത്തരവാദിത്തപരമായി പ്രവർത്തിച്ച സർക്കാരിനെ വടി കൊണ്ട് അടിയ്ക്കുകയല്ല, തലയ്ക്കടിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സർക്കാരിനെ കുറ്റപ്പെടുത്തുന്നവർക്ക് ദുരുദ്ദേശ്യമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന ജനകീയ വിഷയം ഉണ്ടായാൽ പ്രതിപക്ഷം മിണ്ടാതിരിക്കണോ? മാവിലായിക്കാരനാണെന്നു പറഞ്ഞ് പോകണോ? സമരത്തിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ അവരെ ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. സമരം ചെയ്യുന്നവർ തീവ്രവാദികളും മാവോയിസ്റ്റുകളുമാണെന്നാണ് വിഴിഞ്ഞത്തും 140 ദിവസവും പറഞ്ഞുകൊണ്ടിരുന്നത്. ബഫർ സേൺ വിഷയത്തിൽ സർക്കാർ കാട്ടിയ ഗുരുതരമായ അനാസ്ഥയ്ക്ക് ഉത്തരം പറഞ്ഞേ മതിയാകൂ. ഒരു ചോദ്യത്തിനും സർക്കാരിന് ഉത്തരം പറയാനാകില്ല. വിഷയത്തിൽ പ്രതിപക്ഷം സംവാദത്തിനും തയാറാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Find out more: