സുധാകരൻ സഖാവിനെ ട്രോളിയത്; 'സന്ദേശ'ത്തിലെ വീഡിയോ പങ്കുവെച്ച് എച്ച് സലാം! ഉദ്ഘാടനത്തിൽ ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ മുൻ മന്ത്രി ജി സുധാകരന് മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ എച്ച് സലാം രംഗത്ത്. വിവാദങ്ങൾ ബോധപൂർമാണെന്നും ഓരോ കാലത്തും ചുമതലപ്പെട്ടവർ ചടങ്ങിൽ പങ്കെടുക്കുന്നതാണ് രീതിയെന്നും എച്ച് സലാം ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു. ഒരുപടി കൂടി കടന്ന്, 'സന്ദേശം' സിനിമയിലെ രംഗം ഫേസ്ബുക്കിൽ പങ്കുവെച്ചും എച്ച് സലാം രംഗത്തെത്തി. ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ടു പോര് മുറുകുന്നു. ജനങ്ങൾ തെരഞ്ഞെടുക്കുന്നത് അവർക്കുവേണ്ടി പ്രവർത്തിക്കാനാണ്. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം ചെയ്യുകയെന്നത് ജനപ്രതിനിധികളുടെ കടമയാണ്. മനോഹരമായ ഒരു ചടങ്ങിന്റെ ഉദ്ഘാടന സമയത്ത് അനാവശ്യമായ വാർത്തയും വിവാദവും സൃഷ്ടിക്കാൻ ചില ശ്രമങ്ങളുണ്ടായെന്നും മുഖ്യമന്ത്രിയടക്കം പങ്കെടുത്ത ചടങ്ങിൽ എച്ച് സലാം പറഞ്ഞു. ഇതിനു പിന്നാലെയാണ് 'സന്ദേശം' സിനിമയിലെ രംഗം കൂടി പങ്കുവെച്ചു എച്ച് സലാം മറുപടി കടുപ്പിച്ചിരിക്കുന്നത്.
2016 ൽ പുതിയ ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടന സമയത്ത് ജില്ലയിലെ മുൻ എംഎൽഎമാരെ വിളിച്ചിരുന്നില്ലെന്ന് എച്ച് സലാം പറഞ്ഞു. എംഎൽഎയായിരുന്ന ജി സുധാകരനെ അന്ന് വിളിച്ചിരുന്നു. ഓരോ കാലത്തും ചുമതലപ്പെട്ടവർ ചടങ്ങിൽ പങ്കെടുക്കുന്നതാണ് രീതി. "താത്വികമായ ഒരു അവലോകനമാണു ഞാൻ ഉദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ" എന്ന സംഭാഷണ വീഡിയോ ആണ് സലാം പങ്കുവെച്ചിരിക്കുന്നത്. ഇത് ജി സുധാകരനെ ട്രോളിയതാണെന്ന കമൻ്റുകൾ പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്. "പച്ച മലയാളത്തിൽ പറഞ്ഞാൽ ജി സുധാകരൻ സഖാവിനെ ട്രോളിയതാണ് എംൽഎ സഖാവ്.
കഷ്ടം. പുച്ഛം മാത്രം, കഷ്ടം സഖാവെ...", "നിങ്ങൾ എല്ലാവരും കൂടി ഈ പ്രസ്ഥാനം നശിപ്പിക്കും" എന്നിങ്ങനെ നീളുന്നു കമൻ്റുകൾ.ആശുപത്രിക്കായി പ്രവർത്തിച്ച കെ സി വേണുഗോപാൽ അടക്കമുള്ള ഒഴിവാക്കേണ്ട കാര്യമില്ലായിരുന്നു. ഷൈലജ ടീച്ചറേയും ഉൾപ്പെടുത്താമായിരുന്നു. ആദ്യവസാനം മുന്നിൽ നിന്ന എന്നെ ഓർക്കാതിരുന്നതിൽ എനിക്ക് പരിഭവമില്ല. ജനോപകാരമായ, പൊതു സമൂഹത്തിനു വേണ്ടിയുള്ള വികസനങ്ങളിൽ ഭാഗഭാക്കാവാൻ കഴിഞ്ഞതിനുള്ള ചാരിതാർഥ്യമാണുള്ളത്. ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണ്. അതുകൊണ്ട് ചരിത്രം ഇല്ലാതാകില്ല.
അത് തുടർച്ചയാണ്, പുരോഗമനമാണ്. History is progress അതാണ് ആധുനിക ചരിത്ര മതം. ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിൽ ഞാൻ പറഞ്ഞിരുന്നു, വഴിയരികിൽ വെക്കുന്ന ഫ്ലെക്സുകളിലല്ല ജനഹൃദയങ്ങളിൽ രൂപപ്പെടുന്ന ഫ്ലെക്സുകളാണ് പ്രധാനം- എന്നിങ്ങനെയായിരുന്നു ജി സുധാകരൻ്റെ കുറിപ്പ്.തന്നെയും മുൻ മന്ത്രി കെ കെ ശൈലജയെയും എഐസിസി ജനറൽ സെക്രട്ടറി കെ സി
വേണുഗോപാലിനെയും ഉദ്ഘാടന ചടങ്ങിൽ വിളിക്കാത്തതിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജി സുധാകരൻ നീരസം പ്രകടിപ്പിച്ചത്.
Find out more: