നടക്കുന്നത് ക്രിസ്ത്യൻ വംശഹത്യ; കേന്ദ്ര സർക്കാരിനെതിരെ മാർ ജോസഫ് പാംപ്ലാനി! മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യൻ വംശഹത്യയെന്ന് ജോസഫ് പാംപ്ലാനി ആരോപിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ആഞ്ഞടിച്ച് തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെടുകയാണ്. കലാപം പടർന്നത് ക്രൈസ്തവ പള്ളികൾ ലക്ഷ്യമിട്ടാണെന്നും 2002ലെ ഗുജറാത്ത് വംശഹത്യപോലെയാണ് മണിപ്പൂർ കലാപമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. ഗുജറാത്തിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പുരിലെ അവസ്ഥമാറിയിരിക്കുന്നു. ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ട്. 





   മണിപ്പൂരിൽ ക്രൈസ്തവരുടെ വീടുകൾ തെരഞ്ഞുപിടിച്ചാണ് അക്രമിക്കുന്നതെന്നും മാർ ജോസഫ് പാംപ്ളാനി കുറ്റപ്പെടുത്തി. ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരേയും പാംപ്ലാനി വിയോജിച്ചു. നിയമനിർമാണ സഭകളിൽ നിയമം അവതരിപ്പിച്ച് വിശദാംശങ്ങൾ പൂർണമായും ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അമേരിക്കയിൽ പോയി യാതൊരു വിവേചനവും നടക്കുന്നില്ലെന്ന് പറയുന്നു എന്നാൽ ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോയെന്ന് ജോസഫ് പാംപ്ലാനി ചോദിച്ചു. മറ്റിടങ്ങളിലും ന്യൂനപക്ഷ വേട്ട നടക്കുന്നുണ്ടെന്നും മണിപ്പൂരിലേത് ഭരണകൂടം സ്പോൺസർ ചെയ്ത കലാപമാണെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.മാസങ്ങൾക്ക് മുൻപ് റബ്ബർ വില മിനിമം 300 രൂപയാക്കുകയാണെങ്കിൽ മലയോര കർഷകർ ബിജെപി സർക്കാരിന് വോട്ടുചെയ്യുമെന്നും കേരളത്തിൽ നിന്നും ഒരു എംപി അവർക്കുണ്ടാകുമെന്നും പാംപ്ളാനി പറഞ്ഞത് രാഷ്ടീയ വിവാദമുണ്ടാക്കിയിരുന്നു.





  പ്രധാനമന്ത്രി അമേരിക്കയിൽ പോയി യാതൊരു വിവേചനവും നടക്കുന്നില്ലെന്ന് പറയുന്നു എന്നാൽ ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോയെന്ന് ജോസഫ് പാംപ്ലാനി ചോദിച്ചു. മറ്റിടങ്ങളിലും ന്യൂനപക്ഷ വേട്ട നടക്കുന്നുണ്ടെന്നും മണിപ്പൂരിലേത് ഭരണകൂടം സ്പോൺസർ ചെയ്ത കലാപമാണെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. കലാപം പടർന്നത് ക്രൈസ്തവ പള്ളികൾ ലക്ഷ്യമിട്ടാണെന്നും 2002ലെ ഗുജറാത്ത് വംശഹത്യപോലെയാണ് മണിപ്പൂർ കലാപമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. ഗുജറാത്തിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പുരിലെ അവസ്ഥമാറിയിരിക്കുന്നു. ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ട്. മണിപ്പൂരിൽ ക്രൈസ്തവരുടെ വീടുകൾ തെരഞ്ഞുപിടിച്ചാണ് അക്രമിക്കുന്നതെന്നും മാർ ജോസഫ് പാംപ്ളാനി കുറ്റപ്പെടുത്തി.





   ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരേയും പാംപ്ലാനി വിയോജിച്ചു. നിയമനിർമാണ സഭകളിൽ നിയമം അവതരിപ്പിച്ച് വിശദാംശങ്ങൾ പൂർണമായും ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അമേരിക്കയിൽ പോയി യാതൊരു വിവേചനവും നടക്കുന്നില്ലെന്ന് പറയുന്നു എന്നാൽ ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോയെന്ന് ജോസഫ് പാംപ്ലാനി ചോദിച്ചു. മറ്റിടങ്ങളിലും ന്യൂനപക്ഷ വേട്ട നടക്കുന്നുണ്ടെന്നും മണിപ്പൂരിലേത് ഭരണകൂടം സ്പോൺസർ ചെയ്ത കലാപമാണെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.മാസങ്ങൾക്ക് മുൻപ് റബ്ബർ വില മിനിമം 300 രൂപയാക്കുകയാണെങ്കിൽ മലയോര കർഷകർ ബിജെപി സർക്കാരിന് വോട്ടുചെയ്യുമെന്നും കേരളത്തിൽ നിന്നും ഒരു എംപി അവർക്കുണ്ടാകുമെന്നും പാംപ്ളാനി പറഞ്ഞത് രാഷ്ടീയ വിവാദമുണ്ടാക്കിയിരുന്നു.
പ്രധാനമന്ത്രി അമേരിക്കയിൽ പോയി യാതൊരു വിവേചനവും നടക്കുന്നില്ലെന്ന് പറയുന്നു എന്നാൽ ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോയെന്ന് ജോസഫ് പാംപ്ലാനി ചോദിച്ചു.


Find out more: