ഒരുമ്മ;പെൻഷൻ കിട്ടിയതിൻറെ സന്തോഷ പ്രകടനം പങ്കു വച്ച് തോമസ് ഐസക്! പറക്കോട് ബ്ലോക്കിൻറെയും അടൂർ മുൻസിപ്പാലിറ്റിയുടെയും ശുചിത്വ പ്രഖ്യാപന വേദിയിലേക്ക് വന്ന അമ്മൂമ്മ തനിക്ക് ഉമ്മ തരുന്ന ചിത്രമാണ് തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഓണക്കാലത്ത് പെൻഷൻ കിട്ടിയതിൻറെ സന്തോഷം പ്രകടിപ്പിച്ച വയോധികയുടെ ചിത്രം പങ്കുവെച്ച് മുൻമന്ത്രി തോമസ് ഐസക്. നിർമ്മല ജില്ല സമ്പൂർണ്ണ ശുചിത്വ പരിപാടിയുടെ ഭാഗമായാണ് പറക്കോട് ബ്ലോക്ക് പഞ്ചായത്തും അടൂർ നഗരസഭയും സമ്പൂർണ്ണ മാലിന്യവിമുക്ത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. മന്ത്രി വീണ ജോർജായിരുന്നു പ്രഖ്യാപനം നടത്തിയത്. ചടങ്ങിൻറെ മുഖ്യപ്രഭാഷണം തോമസ് ഐസകാണ് നടത്തിയത്. പരിപാടിക്കിടെ തോമസ് ഐസക്കിൻറെ പേര് പറഞ്ഞപ്പോഴായിരുന്നു കൈയിൽ റോസാപ്പൂവുമായി വയോധിക മുൻമന്ത്രിക്കരികിലേക്കെത്തിയത്.
"എൻറെ പേര് പറഞ്ഞപ്പോൾ ഒരു അമ്മൂമ്മ എഴുന്നേറ്റ് വേച്ച് വേച്ച് നടന്നു വന്നു. ഞാൻ കാത്തു നിന്ന് പൂ മേടിച്ചു. കെട്ടി പിടുത്തം, ഒരുമ്മ, പെൻഷൻ കിട്ടിയതിൻറെ സന്തോഷ പ്രകടനമാണ്." എന്ന തലക്കെട്ടോടെയാണ് തോമസ് ഐസക് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആദ്യ ഘട്ട പ്രഖ്യാപനത്തിൻറെ മുന്നോടിയായി പൊതുഇടങ്ങളിൽ മാലിന്യ കൂമ്പാരങ്ങൾ ഇല്ലാതിരിക്കൽ, എല്ലാ വാർഡുകളിലും കുറഞ്ഞത് രണ്ട് ഹരിതകർമ്മസേനയുണ്ടെന്ന് ഉറപ്പാക്കൽ, 100 ശതമാനം വീടുകളിലും ഹരിത കർമസേനയുടെ സേവനം ഉറപ്പാക്കൽ, എല്ലാ വാർഡിലും മിനി എംസിഎഫ്, മതിയായ സൗകര്യമുള്ള എംസിഎഫ്, എല്ലാ സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ, ഹരിതമിത്രം ആപ്പ് ഉപയോഗിച്ച് ആർ കോഡ് പതിക്കലും സർവേയും ഒരു ഘട്ടം പൂർത്തിയാക്കൽ, കുറഞ്ഞത് ഒരു റോഡെങ്കിലും ചെടികൾ വച്ചുപിടിപ്പിച്ച് സൗന്ദര്യവൽക്കരിക്കൽ തുടങ്ങിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് തദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിച്ചത്.
നിർമ്മല ജില്ല സമ്പൂർണ്ണ ശുചിത്വ പരിപാടിയുടെ ഭാഗമായാണ് പറക്കോട് ബ്ലോക്ക് പഞ്ചായത്തും അടൂർ നഗരസഭയും സമ്പൂർണ്ണ മാലിന്യവിമുക്ത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. മന്ത്രി വീണ ജോർജായിരുന്നു പ്രഖ്യാപനം നടത്തിയത്. ചടങ്ങിൻറെ മുഖ്യപ്രഭാഷണം തോമസ് ഐസകാണ് നടത്തിയത്.മാലിന്യ സംസ്കരണം ഒരു സാമൂഹ്യ ശീലമായി മാറണമെന്ന് ചടങ്ങിൽ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. നവോത്ഥാനകാലത്തിൽ തുടങ്ങിയ മുന്നേറ്റത്തിൻറെ ഫലമായി കേരളം പലരംഗങ്ങളിലും വലിയ മുന്നേറ്റം ഉണ്ടാക്കി. പക്ഷെ അപ്പോഴും മാലിന്യ സംസ്കരണം നമുക്കൊരു കീറാമുട്ടിയായി അവശേഷിക്കുകയാണ്. അതിവേഗം നഗരമായി മാറുന്നു എന്നതാണ് കേരളത്തിൻറെ പ്രത്യേകത. പുതിയ കേരളം മാലിന്യമുക്തമായിരിക്കണം എന്നതാണ് നമ്മൾ ലക്ഷ്യമാക്കുന്നത്. അത് നടപ്പിൽ വരുത്താൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
ആദ്യ ഘട്ട പ്രഖ്യാപനത്തിൻറെ മുന്നോടിയായി പൊതുഇടങ്ങളിൽ മാലിന്യ കൂമ്പാരങ്ങൾ ഇല്ലാതിരിക്കൽ, എല്ലാ വാർഡുകളിലും കുറഞ്ഞത് രണ്ട് ഹരിതകർമ്മസേനയുണ്ടെന്ന് ഉറപ്പാക്കൽ, 100 ശതമാനം വീടുകളിലും ഹരിത കർമസേനയുടെ സേവനം ഉറപ്പാക്കൽ, എല്ലാ വാർഡിലും മിനി എംസിഎഫ്, മതിയായ സൗകര്യമുള്ള എംസിഎഫ്, എല്ലാ സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ, ഹരിതമിത്രം ആപ്പ് ഉപയോഗിച്ച് ആർ കോഡ് പതിക്കലും സർവേയും ഒരു ഘട്ടം പൂർത്തിയാക്കൽ, കുറഞ്ഞത് ഒരു റോഡെങ്കിലും ചെടികൾ വച്ചുപിടിപ്പിച്ച് സൗന്ദര്യവൽക്കരിക്കൽ തുടങ്ങിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് തദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിച്ചത്.
നിർമ്മല ജില്ല സമ്പൂർണ്ണ ശുചിത്വ പരിപാടിയുടെ ഭാഗമായാണ് പറക്കോട് ബ്ലോക്ക് പഞ്ചായത്തും അടൂർ നഗരസഭയും സമ്പൂർണ്ണ മാലിന്യവിമുക്ത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്.
Find out more: