സപ്ലൈകോയിൽ തിരക്കോട് തിരക്ക്; കോംബോ ഓഫറും ഹിറ്റ്! സപ്ലൈകോയുടെ ഓണം ഫെയറുകളിൽ പലയിടത്തും ആളുകളുടെ നീണ്ടനിരയാണുള്ളത്. ഓഗസ്റ്റ് 19നായിരുന്നു വിവിധ ജില്ലകളിൽ ഓണം ഫെയർ ആരംഭിച്ചത്. 13 ഇനങ്ങൾക്കാണ് സപ്ലൈകോയിൽ സബ്സിഡിയുള്ളത്. ഇതിനുപുറമെ വിവിധ ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറുമുണ്ട്. പല ഔട്ട്ലെറ്റുകളിലും ലക്ഷങ്ങളുടെ വിൽപ്പനയാണ് ഇതുവരെ നടന്നത്. ഓണക്കാലത്ത് സബ്സിഡി നിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ സപ്ലൈകോയിൽ വൻജനത്തിരക്ക്. തൃശൂർ തേക്കിൻകാട് മൈതാനിയിലെ സപ്ലൈകോ ഓണം ഫെയറിൽ ദിവസം 700 പേരെങ്കിലും എത്തുന്നുണ്ട്. 14 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇതുവരെ നടന്നത്. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുന്നത്.
നോൺ സബ്‌സിഡി ഇനത്തിലുള്ള സാധനങ്ങൾക്ക് പൊതു വിപണിയേക്കാൾ അഞ്ചുമുതൽ 50 ശതമാനംവരെ വിലക്കുറവുണ്ട്. നേരത്തെ പാലക്കാട് കോട്ടമൈതാനത്തെ സപ്ലൈകോ ഓണച്ചന്തയുടെ വിശേഷങ്ങൾ മന്ത്രി എംബി രാജേഷും പങ്കുവെച്ചിരുന്നു. ശീതീകരിച്ച ഓണച്ചന്തയിലെ റാക്കുകളെല്ലാം ഉൽപ്പങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. സപ്ലൈക്കോയിൽ സാധനങ്ങളില്ലെന്ന് അവാസ്തവ പ്രചാരണം നടത്തിയവർ കണ്ണുതുറന്നു കാണുമോ ഇതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഉദ്ഘാടന ചടങ്ങ് കഴിയുമ്പോഴേക്ക് നീണ്ട ക്യൂ മൈതാനത്ത് രൂപപ്പെട്ടു കഴിഞ്ഞിരുന്നു. സപ്ലൈക്കോ മുഖേന സർക്കാർ നടത്തുന്ന ഇടപെടലുകൾ ജനങ്ങൾ എത്ര പ്രതീക്ഷയോടെ കാണുന്നു എന്നതിൻറെ തെളിവാണ് ആ ക്യൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുവിപണിയിൽ 1318 രൂപ വരുന്ന 13 ഇനങ്ങൾ 612 രൂപയ്ക്കാണ് സപ്ലൈകോയിൽ ലഭിക്കുന്നത്.
പഞ്ചസാര, ജയ അരി, കുറുവ, മട്ട അരി, അരലിറ്റർ വെളിച്ചെണ്ണ, ചെറുപയർ, ഉഴുന്നുപരിപ്പ്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, എന്നീ ഇനിങ്ങളാണ് സബ്‌സിഡി നിരക്കിൽ ലഭിക്കുന്നത്. സപ്ലൈകോയിലെ വിലക്കുറവ് അമ്പരപ്പിക്കുന്നതാണ്. സർക്കാർ സബ്സിഡി നൽകുന്നത് കൊണ്ടു മാത്രമാണ് ആ വിലയ്ക്ക് നൽകാനാവുന്നത്. അങ്ങനെ സബ്സിഡി നൽകുന്നതുകൊണ്ടാണ്, രാജ്യത്ത് വിലക്കയറ്റം പരിധി വിട്ടപ്പോഴും ഉത്സവകാലമായിട്ടും ഉപഭോക്തൃ സംസ്ഥാനമായിട്ടും കേരളത്തിൽ അതിൻറെ ആഘാതം കുറയ്ക്കാൻ കഴിയുന്നത്. ഇങ്ങനെയുള്ള 1500 ഓണച്ചന്തകളാണ് സപ്ലൈക്കോ കേരളത്തിൽ ആരംഭിച്ചത്. അതിനു പുറമേ കുടുംബശ്രീയുടെ 1085 ഓണച്ചന്തകളുമുണ്ടെന്നും അദ്ദേഹം പറയുന്നു.
14 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇതുവരെ നടന്നത്. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുന്നത്. നോൺ സബ്‌സിഡി ഇനത്തിലുള്ള സാധനങ്ങൾക്ക് പൊതു വിപണിയേക്കാൾ അഞ്ചുമുതൽ 50 ശതമാനംവരെ വിലക്കുറവുണ്ട്. നേരത്തെ പാലക്കാട് കോട്ടമൈതാനത്തെ സപ്ലൈകോ ഓണച്ചന്തയുടെ വിശേഷങ്ങൾ മന്ത്രി എംബി രാജേഷും പങ്കുവെച്ചിരുന്നു. ശീതീകരിച്ച ഓണച്ചന്തയിലെ റാക്കുകളെല്ലാം ഉൽപ്പങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. സപ്ലൈക്കോയിൽ സാധനങ്ങളില്ലെന്ന് അവാസ്തവ പ്രചാരണം നടത്തിയവർ കണ്ണുതുറന്നു കാണുമോ ഇതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഉദ്ഘാടന ചടങ്ങ് കഴിയുമ്പോഴേക്ക് നീണ്ട ക്യൂ മൈതാനത്ത് രൂപപ്പെട്ടു കഴിഞ്ഞിരുന്നു. സപ്ലൈക്കോ മുഖേന സർക്കാർ നടത്തുന്ന ഇടപെടലുകൾ ജനങ്ങൾ എത്ര പ്രതീക്ഷയോടെ കാണുന്നു എന്നതിൻറെ തെളിവാണ് ആ ക്യൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുവിപണിയിൽ 1318 രൂപ വരുന്ന 13 ഇനങ്ങൾ 612 രൂപയ്ക്കാണ് സപ്ലൈകോയിൽ ലഭിക്കുന്നത്.
Find out more: