കുർബാന തർക്കം; മാർപാപ്പയുടെ പ്രതിനിധി റോമിലേക്ക് മടങ്ങി! എറണാകുളം - അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലഗേറ്റായി അദ്ദേഹം തുടരും. തന്നെ നിയമിച്ച മാർപാപ്പയോടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടിനോടും അതിരൂപതയിൽ ഏകീകൃത കുർബാനയർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി അറിയിക്കുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. എറണാകുളം - അങ്കമാലി അതിരൂപത കുർബാന തർക്കം പരിഹരിക്കാനെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് മാർ സിറിൽ വാസിൽ തന്റെ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് മടങ്ങി.ഓഗസ്റ്റ് 20 മുതൽ അതിരൂപതയിലെ പള്ളികളിൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പണം നിർബന്ധമാക്കി മാർ സിറിൽ വാസിൽ കൽപ്പന പുറപ്പെടുവിച്ചിരുന്നു. എന്നാൽ അതിരൂപതയിലെ 328 പള്ളികളിൽ ചുരുക്കം ചിലയിടത്തുമാത്രമാണ് ഞായറാഴ്ച സിനഡ് തീരുമാനിച്ച പ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിച്ചത്. പലയിടങ്ങളിലും കാര്യങ്ങൾ സംഘർഷത്തിലേക്ക് വരെ എത്തി.
ദൗത്യനിർവഹണത്തിന്റെ ഭാഗമായി വീണ്ടും വരുമെന്നും തുടർനടപടികൾക്കായുള്ള സംവിധാനങ്ങൾ അതിരൂപതയിൽ രൂപീകരിച്ചിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് അറിയിച്ചു. മാർ സിറിൽ വാസിലുമായുള്ള ചർച്ചയ്ക്ക് അതിരൂപതാ വൈദികർ തിരഞ്ഞെടുത്ത 12 അംഗ അഡ്‌ഹോക് കമ്മിറ്റി അംഗങ്ങൾക്ക് ഏകീകൃത കുർബാന അർപ്പിക്കണമെന്നാവശ്യപ്പെട്ട് സിറിൽ വാസിൽ കത്ത് നൽകിയിരുന്നു. അതിരൂപതയിലെ പള്ളികളിൽ ഉടൻ ഏകീകൃത കുർബാന ആരംഭിക്കണമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും വൈദികർക്ക് മാർപാപ്പയുടെ പ്രതിനിധി താക്കീത് നൽകിയുണ്ട്. എന്നാൽ, എല്ലാവരും കത്ത് കൈപ്പറ്റിയിട്ടില്ല. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ പ്രാർഥന നടത്താൻ എത്തിയ ആർച്ച് ബിഷപ്പിനെ വിശ്വാസികൾ തടയാൻ ശ്രമിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ആർച്ച് ബിഷപ്പിന്റെ ഉത്തരവുകളും നടപടികളും വിസ ചട്ടങ്ങളുടെ ലംഘനമെന്നാരോപിച്ചായിരുന്നു വിമതവിഭാഗം രംഗത്തുവന്നത്.
മാർ സിറിൽ വാസിലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും വരെ വിമതവിഭാഗം പരാതി നൽകിയിരുന്നു. എറണാകുളം - അങ്കമാലി അതിരൂപത കുർബാന തർക്കം പരിഹരിക്കാനെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് മാർ സിറിൽ വാസിൽ തന്റെ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് മടങ്ങി.ഓഗസ്റ്റ് 20 മുതൽ അതിരൂപതയിലെ പള്ളികളിൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പണം നിർബന്ധമാക്കി മാർ സിറിൽ വാസിൽ കൽപ്പന പുറപ്പെടുവിച്ചിരുന്നു. എന്നാൽ അതിരൂപതയിലെ 328 പള്ളികളിൽ ചുരുക്കം ചിലയിടത്തുമാത്രമാണ് ഞായറാഴ്ച സിനഡ് തീരുമാനിച്ച പ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിച്ചത്.
പലയിടങ്ങളിലും കാര്യങ്ങൾ സംഘർഷത്തിലേക്ക് വരെ എത്തി. ദൗത്യനിർവഹണത്തിന്റെ ഭാഗമായി വീണ്ടും വരുമെന്നും തുടർനടപടികൾക്കായുള്ള സംവിധാനങ്ങൾ അതിരൂപതയിൽ രൂപീകരിച്ചിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് അറിയിച്ചു. മാർ സിറിൽ വാസിലുമായുള്ള ചർച്ചയ്ക്ക് അതിരൂപതാ വൈദികർ തിരഞ്ഞെടുത്ത 12 അംഗ അഡ്‌ഹോക് കമ്മിറ്റി അംഗങ്ങൾക്ക് ഏകീകൃത കുർബാന അർപ്പിക്കണമെന്നാവശ്യപ്പെട്ട് സിറിൽ വാസിൽ കത്ത് നൽകിയിരുന്നു.
Find out more: