മോദി എതിർസ്ഥാനാർത്ഥിയായാലും ജയിക്കും': തരൂർ! ദേശീയതലത്തിൽ ഒരു ഭരണമാറ്റം ആവശ്യമാണെന്നും ഇതിന് വിജയം ഒരു അനിവാര്യതയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മണ്ഡലം മറ്റാർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. എന്നാൽ ദേശീയസാഹചര്യം കാണുമ്പോൾ മനസ്സ് മാറിയെന്നും തരൂർ വിശദീകരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്നും. എതിർ സ്ഥാനാർത്ഥി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെങ്കിലും താൻ ജയിക്കുമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ.ഒരു തലമുറയുടെ വേഗം കുറയുന്നുവെന്നത് പാർട്ടിക്ക് തിരിച്ചറിവുണ്ടെന്നും, ചെറുപ്പക്കാർക്ക് അവസരം കൊടുക്കണമെന്ന് എല്ലാവരും കരുതുന്നുണ്ടെന്നും തരൂർ വിശദീകരിച്ചു.
അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നെന്ന അദ്ദേഹത്തിന്റെ മാതാവ് എലിസബത്ത് ആന്റണിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് തരൂരിന്റെ പ്രസ്താവന. അതെസമയം, അനിൽ ആന്റണിക്ക് കോൺഗ്രസ് അർഹമായ പദവികൾ നൽകിയിരുന്നതാണെന്നും, ഇനിയും അവസരങ്ങളുണ്ടായിരുന്നെന്നും ശശി തരൂർ പറഞ്ഞു. ബിജെപിക്ക് കേരളത്തിൽ ശക്തിയില്ലാത്തതിനാൽ ലഭിക്കുന്ന പ്രത്യേക പദവികളെ കാര്യമായെടുക്കാൻ കഴിയില്ലെന്നും തരൂർ സൂചിപ്പിച്ചു. കോൺഗ്രസ്സിൽ പദവികളിലെത്തുക എളുപ്പമല്ല. എങ്കിലും അദ്ദേഹത്തിന് റോളുണ്ടായിരുന്നു. ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതലയുണ്ടായിരുന്നു അദ്ദേഹത്തിന്. പാർട്ടിയിൽ യുവാക്കൾക്ക് പ്രാധാന്യം നൽകുന്നതിന് ആരും എതിരല്ലെന്നും തരൂർ പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മാറുന്നതിനെക്കുറിച്ചും താൻ ആലോചിച്ചിരുന്നെന്ന് ശശി തരൂർ പറഞ്ഞു. എന്നാൽ സാഹചര്യം പരിഗണിച്ച് ദേശീയരാഷ്ട്രീയത്തിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. പാർട്ടി തീരുമാനിച്ചാൽ താൻ തിരുവനന്തപുരത്തു തന്നെ മത്സരിക്കും. അതെസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തരൂർ തീർത്തുപറഞ്ഞില്ല. അതത് സമയത്തെ സാഹചര്യം പോലെ കാര്യങ്ങൾ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മണ്ഡലം മറ്റാർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. എന്നാൽ ദേശീയസാഹചര്യം കാണുമ്പോൾ മനസ്സ് മാറിയെന്നും തരൂർ വിശദീകരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്നും.
എതിർ സ്ഥാനാർത്ഥി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെങ്കിലും താൻ ജയിക്കുമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ.ഒരു തലമുറയുടെ വേഗം കുറയുന്നുവെന്നത് പാർട്ടിക്ക് തിരിച്ചറിവുണ്ടെന്നും, ചെറുപ്പക്കാർക്ക് അവസരം കൊടുക്കണമെന്ന് എല്ലാവരും കരുതുന്നുണ്ടെന്നും തരൂർ വിശദീകരിച്ചു. അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നെന്ന അദ്ദേഹത്തിന്റെ മാതാവ് എലിസബത്ത് ആന്റണിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് തരൂരിന്റെ പ്രസ്താവന. അതെസമയം, അനിൽ ആന്റണിക്ക് കോൺഗ്രസ് അർഹമായ പദവികൾ നൽകിയിരുന്നതാണെന്നും, ഇനിയും അവസരങ്ങളുണ്ടായിരുന്നെന്നും ശശി തരൂർ പറഞ്ഞു.
Find out more: