തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവിനെ വെട്ടിക്കൊന്നു! നാരായൺപൂർ ജില്ലാ വൈസ് പ്രസിഡൻ്റ് രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തി.നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 7ന് തെരഞ്ഞെടുപ്പ് നടക്കുന്ന 20 നിയമസഭാ സീറ്റുകളിൽ ഒന്നാണ് രത്തൻ ദുബെ കൊല്ലപ്പെട്ട നാരായൺപൂർ ജില്ല. ഒക്ടോബർ ഇരുപതിന് ബിജെപി പ്രവർത്തകൻ ബിർജു തറം വെടിവെപ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. അംബാഗഡ് ചൗക്കി ജില്ലയിലെ സർഖേഡ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. ബിർജു തറത്തിൻ്റെ കൊലപാതകത്തിന് പിന്നിലും മാവോയിസ്റ്റ് സംഘമാണെന്നാണ് റിപ്പോർട്ടുകൾ.





 ഛത്തീസ്ഗഡ് ബിജെപിയുടെ നാരായൺപൂർ അസംബ്ലി കൺവീനറും നാരായൺപൂർ ജില്ലാ വൈസ് പ്രസിഡന്റുമാണ് രത്തൻ ദുബെ.
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം അവശേഷിക്കെയാണ് കൊലപാതകമുണ്ടായത്. മാവോയിസ്റ്റ് ആക്രമണത്തിലാണോ രത്തൻ ദുബെ കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ പോലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി മാവോയിസ്റ്റുകൾ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിൻ്റെ കൊലപാതകം. രത്തൻ ദുബെയുടെ കൊലപാതകത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.





മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. നാരായൺപൂർ ജില്ലയിൽ കൗശൽനാർ മേഖലയിൽ ശനിയാഴ്ചയാണ് സംഭവം. പ്രദേശത്തെ മാർക്കറ്റ് ഏരിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഒരു സംഘമാളുകൾ രത്തൻ ദുബെയെ മഴു ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ഥലത്ത് നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച മഴു പോലീസ് കണ്ടെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തി.




നാരായൺപൂർ ജില്ലാ വൈസ് പ്രസിഡൻ്റ് രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്.
നവംബർ 7ന് തെരഞ്ഞെടുപ്പ് നടക്കുന്ന 20 നിയമസഭാ സീറ്റുകളിൽ ഒന്നാണ് രത്തൻ ദുബെ കൊല്ലപ്പെട്ട നാരായൺപൂർ ജില്ല. ഒക്ടോബർ ഇരുപതിന് ബിജെപി പ്രവർത്തകൻ ബിർജു തറം വെടിവെപ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. അംബാഗഡ് ചൗക്കി ജില്ലയിലെ സർഖേഡ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. ബിർജു തറത്തിൻ്റെ കൊലപാതകത്തിന് പിന്നിലും മാവോയിസ്റ്റ് സംഘമാണെന്നാണ് റിപ്പോർട്ടുകൾ.

Find out more: