സിൽവർലൈൻ മുതൽ ഉച്ച കഞ്ഞി വരെ ബജറ്റിൽ; കേരളം ഉന്നയിക്കുന്ന ആവശ്യങ്ങൾ ഇതെല്ലാം... കേരളത്തിന്റെ വർദ്ധിച്ചു വരുന്ന റെയിൽ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹിയിലെ യോഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ ഇക്കാര്യം ആവശ്യപ്പെട്ടത്. പരമ്പരാഗത റെയിൽവേ ശക്തിപ്പെടുത്തണമെന്ന ആവശ്യവും കേരളം ഉന്നയിച്ചിട്ടുണ്ട്. കൂടുതൽ എക്സ്പ്രസ്, പാസഞ്ചർ ട്രയിനുകൾ അനുവദിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിളിച്ചുചേർത്തതാണ് പ്രീ-ബജറ്റ് ചർച്ച. ബജറ്റിനു മുന്നോടിയായുള്ള ധനമന്ത്രിമാരുടെ യോഗത്തിൽ സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം.ഏറ്റവുമൊടുവിൽ ഈ വിഷയത്തിൽ വന്ന റിപ്പോർട്ട് സിൽവർലൈൻ പദ്ധതിക്ക് റെയിൽവേഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന ദക്ഷിണ റെയിൽവേയുടെ നിലപാടാണ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ദക്ഷിണ റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത റെയിൽവേയുടെ ഭാവി വികസന പരിപാടികൾക്ക് തടസ്സമാകുന്ന വിധത്തിലാണ് കെ റിയിലിന്റെ രൂപകൽപ്പനയെന്ന് ദക്ഷിണ റെയിൽവേ പറയുന്നു.





 റെയിൽവേയുടെ 107.80 ഹെക്ടർ ഭൂമി സിൽവർലൈനിന് വിട്ടുകിട്ടണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ ഇങ്ങനെ ഭൂമി വിട്ടു കൊടുത്താൽ എറണാകുളം-ഷൊർണൂർ മൂന്നാംലൈൻ റെയിൽവേക്ക് സ്ഥലം തികയാതെ വരുമെന്നാണ് ദക്ഷിണ റെയിൽവേയുടെ വിലയിരുത്തൽ. റെയിൽവേ ബോർഡ് ഉന്നയിച്ച സംശയങ്ങൾക്കുള്ള വിശദീകരണം കേരളം നൽകിയെങ്കിലും അതിൽ അവർക്ക് തൃപ്തി വന്നില്ല. ഭൂമിയുടെ വിശദാംശങ്ങളും സ്കെച്ചുമടക്കം ദക്ഷിണറെയിൽവേ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം കെ-റെയിൽ സമർപ്പിച്ചിരുന്നു. സാമ്പത്തികമായി നടപ്പാക്കാൻ കഴിയില്ലെന്ന വാദത്തെ കേരളം തള്ളുന്നു. സിൽവർലൈൻ പദ്ധതിക്ക് സംസ്ഥാന വിഹിതവും വിദേശവായ്പയും ലഭിക്കുമെന്നതിനാൽ കേന്ദ്രത്തിന് ബാധ്യത കുറവാണ്.





സംസ്ഥാനം സമർപ്പിച്ച ഡിപിആറിന് കേന്ദ്ര റെയിൽവേ മന്ത്രാലയം ഇതുവരെ അനുമതി നൽകിയിട്ടില്ല. അന്തിമാനുമതി ലഭിച്ചാൽ 5 വർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കേരള സർക്കാരിന്റെ പ്രതീക്ഷ. 2020 ജൂൺ 20-ന് കെ-റെയിൽ വിശദപദ്ധതിരേഖ സമർപ്പിച്ചിരുന്നു. എന്നാൽ ഈ പദ്ധതി സാമ്പത്തികമായും സാങ്കേതികമായും നടപ്പാക്കാൻ പ്രയാസമാണെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കുകയുണ്ടായി. ഏറ്റവുമൊടുവിൽ ഈ വിഷയത്തിൽ വന്ന റിപ്പോർട്ട് സിൽവർലൈൻ പദ്ധതിക്ക് റെയിൽവേഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന ദക്ഷിണ റെയിൽവേയുടെ നിലപാടാണ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ദക്ഷിണ റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത റെയിൽവേയുടെ ഭാവി വികസന പരിപാടികൾക്ക് തടസ്സമാകുന്ന വിധത്തിലാണ് കെ റിയിലിന്റെ രൂപകൽപ്പനയെന്ന് ദക്ഷിണ റെയിൽവേ പറയുന്നു.





റെയിൽവേയുടെ 107.80 ഹെക്ടർ ഭൂമി സിൽവർലൈനിന് വിട്ടുകിട്ടണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ ഇങ്ങനെ ഭൂമി വിട്ടു കൊടുത്താൽ എറണാകുളം-ഷൊർണൂർ മൂന്നാംലൈൻ റെയിൽവേക്ക് സ്ഥലം തികയാതെ വരുമെന്നാണ് ദക്ഷിണ റെയിൽവേയുടെ വിലയിരുത്തൽ.. ജിഎസ്‌ടിയിലെ കേന്ദ്ര- സംസ്ഥാന നികുതി പങ്ക് വെയ്ക്കൽ അനുപാതം നിലവിലെ 60:40 എന്നത് 50:50 ആയി പുനർനിർണയിക്കണം
 കേന്ദ്ര ബജറ്റിൽ 5000 കോടി രൂപയുടെ 'വിസിൽ പാക്കേജ്' പ്രഖ്യാപിക്കണം
 കേന്ദ്ര ബജറ്റിൽ 5000 കോടി രൂപയുടെ 'വിസിൽ പാക്കേജ്' പ്രഖ്യാപിക്കണം
  വയനാട് തുരങ്ക പാതയുടെ നിർമ്മാണം ഉൾപ്പെടെ പദ്ധതികൾക്കായി അടിയന്തരമായി 5000 കോടി രൂപ വേണം
 കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം നിലവിലെ 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തണം.






  ഭക്ഷ്യസുരക്ഷാ പദ്ധതിക്കുകീഴിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും വർദ്ധിപ്പിക്കണം. നിലവിലുള്ള റെയിൽ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ പദ്ധതി വേണം
  കൂടുതൽ എകസ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണം
 ഈവർഷത്തെ കടമെടുപ്പ് പരിധി സംസ്ഥാത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഎസ്ഡിപിയുടെ) മൂന്നര ശതമാനമായി ഉയർത്തണം
 കിഫ്ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങളിൽ എടുത്ത വായ്പ ഈവർഷത്തെയും അടുത്തവർഷത്തെയും കടപരിധിയിൽ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം.കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം നിലവിലെ 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തണം
 ഭക്ഷ്യസുരക്ഷാ പദ്ധതിക്കുകീഴിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും വർദ്ധിപ്പിക്കണം.






  റേഷൻ വ്യാപരികളുടെ കമ്മിഷൻ വർധിപ്പിക്കണം
 ആശ, അങ്കണവാടി തൊഴിലാളികളുടെ ഓണറേറിയം കൂട്ടണം
 എൻ.എസ്.എ.പിയിലെ ക്ഷേമ പെൻഷൻ തുകകൾ കൂട്ടണം
  സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവിലേക്കുള്ള തുക കൂട്ടണം
 ഭവന നിർമ്മാണ പദ്ധതികളിലെ കേന്ദ്ര സർക്കാർ വിഹിതം കൂട്ടണം
  കേരളത്തിന് എയിംസ് പ്രഖ്യാപിക്കണം
 കണ്ണൂർ ഇന്റർനാഷണൽ ആയൂർവേദ റിസർച്ച് ഇൻസിറ്റിറ്റിയൂട്ട് പ്രഖ്യാപിക്കണം. സംസ്ഥാനം സമർപ്പിച്ച ഡിപിആറിന് കേന്ദ്ര റെയിൽവേ മന്ത്രാലയം ഇതുവരെ അനുമതി നൽകിയിട്ടില്ല. അന്തിമാനുമതി ലഭിച്ചാൽ 5 വർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കേരള സർക്കാരിന്റെ പ്രതീക്ഷ.

Find out more: