2017 ജൂലൈയിലായിരുന്നു ചലച്ചിത്ര മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിറ്റിയെ സർക്കാർ രൂപീകരിച്ചത്. നടിയെ ആക്രമിച്ച സംഭവത്തിൻറെ പശ്ചാത്തലത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനം അന്വേഷിക്കാൻ പാനലിനെ നിയോഗിക്കണമെന്ന ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം. കെ ഹേമയ്ക്ക് പുറമെ മുൻ ഐഎസ് ഉദ്യോഗസ്ഥ കെബി വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. ഏതൊക്കെ ഭാഗങ്ങൾ നൽകുമെന്നും ഏതൊക്കെ ഒഴിവാക്കുമെന്നും വ്യക്തമാക്കി അപേക്ഷകർക്ക് നോട്ടിസ് നൽകാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എഎ ഹക്കീം നിർദേശിച്ചിരുന്നു. ഇതനുസരിച്ച് 82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും ഒഴിവാക്കുന്നതായി റിപ്പോർട്ട് ആവശ്യപ്പെട്ട അഞ്ച് പേരെയും സാംസ്കാരിക വകുപ്പ് വിവരാവകാശ ഓഫീസർ അറിയിച്ചു.
2017 ജൂലൈയിലായിരുന്നു ചലച്ചിത്ര മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിറ്റിയെ സർക്കാർ രൂപീകരിച്ചത്. നടിയെ ആക്രമിച്ച സംഭവത്തിൻറെ പശ്ചാത്തലത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനം അന്വേഷിക്കാൻ പാനലിനെ നിയോഗിക്കണമെന്ന ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം. കെ ഹേമയ്ക്ക് പുറമെ മുൻ ഐഎസ് ഉദ്യോഗസ്ഥ കെബി വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. ഏതൊക്കെ ഭാഗങ്ങൾ നൽകുമെന്നും ഏതൊക്കെ ഒഴിവാക്കുമെന്നും വ്യക്തമാക്കി അപേക്ഷകർക്ക് നോട്ടിസ് നൽകാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എഎ ഹക്കീം നിർദേശിച്ചിരുന്നു. ഇതനുസരിച്ച് 82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും ഒഴിവാക്കുന്നതായി റിപ്പോർട്ട് ആവശ്യപ്പെട്ട അഞ്ച് പേരെയും സാംസ്കാരിക വകുപ്പ് വിവരാവകാശ ഓഫീസർ അറിയിച്ചു.