രാജ്യത്ത് 74 തുരങ്കപാതകൾ നിർമിക്കും; ചെലവ് ഒരു ലക്ഷം കോടി!  273 കിലോമീറ്റർ ദൂരത്തിൽ ഇന്ത്യയിലുടനീളം 74 തുരങ്കപാതകൾ നിർമിക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. സ്വപ്നപദ്ധതിക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ചെലവ്. രാജ്യത്തിൻ്റെ ഹൈവേ ശൃംഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മെഗാ പ്രൊജക്ട് വൈകാതെ ആരംഭിക്കും. ഹൈവേ ശൃംഖല ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി രാജ്യത്തുടനീളം 74 പുതിയ തുരങ്കപാതകൾ നിർമിക്കുമെന്ന് കേന്ദ്ര സർക്കാർ. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറഞ്ഞ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഏതാണെന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യയുടെ വൈവിധ്യമാർന്ന വെല്ലുവിളികൾ മറികടക്കാൻ സാങ്കേതിക നവീകരണം ആവശ്യമാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ ആഗോളതലത്തിൽ മികച്ച രീതികൾ അവലംബിക്കേണ്ടതുണ്ട്. 




  മണ്ണിടിച്ചിൽ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പുതിയ മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രീകാസ്റ്റ് ടെക്‌നോളജി, പുഷ് ബാക്ക് ടെക്‌നിക്കുകൾ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്ന് ഗഡ്കരി ആഹ്വാനം ചെയ്തു. ഹൈവേകൾ, റോഡുകൾ, തുരങ്കപാതകൾ എന്നിവയുടെ നിർമാണത്തിലെ ഡിപിആർ നടപടിക്രമങ്ങൾ വേണ്ടവിധം ഫലപ്രദമാകുന്നില്ലെന്ന പരാതി മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഡിപിആറുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്ക മന്ത്രി ആവർത്തിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനൊപ്പം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും മുന്തിയ പരിഗണനയാണ് നൽകുന്നത്.





   നിലവിലുള്ള എല്ലാ നിർമാണ പദ്ധതികളിലും കൃത്യമായ പെർഫോമൻസ് ഓഡിറ്റുകൾ നടത്തുന്നുണ്ട്. പദ്ധതികളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിൽ പെർഫോമൻസ് ഓഡിറ്റുകൾ നിർണായകമാണെന്ന് മന്ത്രി പറഞ്ഞു. ഫിനാൻഷ്യൽ ഓഡിറ്റിനേക്കാൾ പെർഫോമൻസ് ഓഡിറ്റാണ് പ്രധാനം നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും യാത്രാ സമയം കുറയ്ക്കുന്നതിനൊപ്പം മെച്ചപ്പെട്ട ഗതാഗത ബന്ധങ്ങളിലൂടെ സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനുമുള്ള സർക്കാരിൻ്റെ വൻ പദ്ധതികളിലൊന്നാണ് വരാൻ പോകുന്ന 74 തുരങ്കപാതകൾ. എന്നാൽ തുരങ്കപാതകൾ ഏതൊക്കെ സംസ്ഥാനങ്ങളിലാകുമെന്ന കാര്യത്തിൽ മന്ത്രി വിവരങ്ങൾ പങ്കുവച്ചിട്ടില്ല.
 




ഹൈവേകൾ, റോഡുകൾ, തുരങ്കപാതകൾ എന്നിവയുടെ നിർമാണത്തിലെ ഡിപിആർ നടപടിക്രമങ്ങൾ വേണ്ടവിധം ഫലപ്രദമാകുന്നില്ലെന്ന പരാതി മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഡിപിആറുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്ക മന്ത്രി ആവർത്തിച്ചു.  അടിസ്ഥാന സൗകര്യ വികസനത്തിൽ ആഗോളതലത്തിൽ മികച്ച രീതികൾ അവലംബിക്കേണ്ടതുണ്ട്. മണ്ണിടിച്ചിൽ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പുതിയ മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രീകാസ്റ്റ് ടെക്‌നോളജി, പുഷ് ബാക്ക് ടെക്‌നിക്കുകൾ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്ന് ഗഡ്കരി ആഹ്വാനം ചെയ്തു. 

Find out more: