ചെന്നൈയിൽ ഇനി പറക്കാം;ചെന്നൈയിൽ ഇനി എയർ ടാക്സി! കേന്ദ്ര സർക്കാരിൻ്റെ ഉഡാൻ പദ്ധതി പ്രകാരം നെയ്‌വേലി വിമാനത്താവളത്തിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക് വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.  ചെന്നൈയിൽ എയർ ടാക്സി സർവീസ് വരുന്നു. ചെന്നൈ - നെയ്‌വേലി നഗരങ്ങളെ കൂട്ടിയിണക്കി ചെറുവിമാന സർവീസ് നടത്താനാണ് അനുമതി ലഭിച്ചത്. കൽക്കരി മന്ത്രാലയത്തിൻ്റെ ഉടമസ്ഥതയിലുള്ള നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷൻ്റെ (എൻഎൽസി) ഉടമസ്ഥതയിലുള്ള കടലൂർ ജില്ലയിലെ നെയ്‌വേലി വിമാനത്താവളം മുഖേനെയാകും എയർ ടാക്സി സർവീസ് നടത്തുക. വിമാനത്താവളത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കും വികസനത്തിനുമായി കേന്ദ്ര സർക്കാർ 15.38 കോടി രൂപ അനുവദിച്ചിരുന്നു. 14.98 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി കഴിഞ്ഞു. 





  ഉഡാൻ പദ്ധതി പ്രകാരമാണ് നെയ്‌വേലി വിമാനത്താവളം പദ്ധതിക്കായി തെരഞ്ഞെടുത്തത്. വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തിന് മുന്നോടിയായി ഡിജിസിഎയുടെ പരിശോധനയും ലൈസൻസ് നടപടിയും പൂർത്തിയാകേണ്ടതുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഒരു എയർലൈൻ കമ്പനി എയർ ടാക്സി സർവീസ് ഏറ്റെടുത്ത് നടത്താൻ സാധ്യതയുണ്ടെന്ന് എംപി അറിയിച്ചു. സുരക്ഷ ഉൾപ്പെടെയുള്ള ഉത്തരവാദിത്തവും നടപടികളും ഏറ്റെടുക്കാൻ തമിഴ്നാട് സർക്കാരിനോട് മന്ത്രാലയം അഭ്യർഥിച്ചിരുന്നു. സംസ്ഥാന സർക്കാർ ഇത് സമ്മതിച്ചതായാണ് നിഗമനം. വൈകാതെ നെയ്‌വേലി - ചെന്നൈ റൂട്ടിൽ വിമാനം സർവീസ് ആരംഭിക്കുമെന്നും എംപി പറഞ്ഞു.




  
ജൂണിൽ കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു കിഞ്ജരാപ്പുവുമായി കൂടിക്കാഴ്ച നടത്തുകയും പദ്ധതിയുടെ ആശയം അറിയിക്കുകയും ചെയ്തു. ഇതോടെ നെയ്‌വേലിയിൽ നിന്ന് ചെന്നൈയിലേക്ക് ഒൻപത് സീറ്റുള്ള ചെറുവീമാന സർവീസിന് അനുമതി ലഭിക്കുകയായിരുന്നുവെന്ന് എംപി പറഞ്ഞു. ചെറിയ വിമാനങ്ങൾക്ക് പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന തരത്തിലാണ് നെയ്‌വേലി വിമാനത്താവളം വികസിപ്പിക്കുന്നത്. ഏകദേശം പതിനഞ്ച് വർഷം മുൻപ് നെയ്‌വേലി വിമാനത്താവളത്തിലൂടെ വിമാന സർവീസുകൾ നടത്തിയിരുന്നതായി കോൺഗ്രസ് എംപി എംകെ വിഷ്ണു പ്രസാദ് പറഞ്ഞു. ലാഭകരമല്ലാത്തതിനാൽ വിമാനത്താവളത്തിൻ്റെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നു.






കൽക്കരി മന്ത്രാലയത്തിൻ്റെ ഉടമസ്ഥതയിലുള്ള നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷൻ്റെ (എൻഎൽസി) ഉടമസ്ഥതയിലുള്ള കടലൂർ ജില്ലയിലെ നെയ്‌വേലി വിമാനത്താവളം മുഖേനെയാകും എയർ ടാക്സി സർവീസ് നടത്തുക. വിമാനത്താവളത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കും വികസനത്തിനുമായി കേന്ദ്ര സർക്കാർ 15.38 കോടി രൂപ അനുവദിച്ചിരുന്നു. 14.98 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി കഴിഞ്ഞു. ഉഡാൻ പദ്ധതി പ്രകാരമാണ് നെയ്‌വേലി വിമാനത്താവളം പദ്ധതിക്കായി തെരഞ്ഞെടുത്തത്. വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തിന് മുന്നോടിയായി ഡിജിസിഎയുടെ പരിശോധനയും ലൈസൻസ് നടപടിയും പൂർത്തിയാകേണ്ടതുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഒരു എയർലൈൻ കമ്പനി എയർ ടാക്സി സർവീസ് ഏറ്റെടുത്ത് നടത്താൻ സാധ്യതയുണ്ടെന്ന് എംപി അറിയിച്ചു. 

Find out more: