'400 അല്ല 4,000 പേരുടെ കണക്കുണ്ട്'; ഷോൺ ജോർജ്! എത്ര എണ്ണം വേണമെങ്കിലും നൽകാൻ ഇവിടെ കണക്കുണ്ട്. ഇത് യാഥാർഥ്യമാണെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. മകളെ നഷ്ടമായവരുടെ പേരുകൾ പുറത്തുവിടുന്നത് ആ കുടുംബത്തെ പൊതുസമൂഹത്തിൽ അപമാനിക്കുന്നതിന് തുല്യമാകുമെന്ന് ഷോൺ പറഞ്ഞു.ലൗ ജിഹാദ് ആരോപണത്തിൽ 400 അല്ല 4000 പേരുടെ കണക്കുണ്ടെന്ന് ഷോൺ ജോർജ്. ചോദിച്ചാൽ ഈ കണക്ക് വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്തും. വിദ്വേഷ പരാമർശ കേസിൽ കോടതി ജാമ്യം നൽകിയതിന് പിന്നാലെ പിസി ജോർജ് കഴിഞ്ഞ ദിവസവും വിവാദ പരാമർശം നടത്തിയിരുന്നു. മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ ലൗജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നും ക്രിസ്ത്യാനികൾ നിർബന്ധമായും ഒരു 24 വയസ്സിനകം പെൺകുട്ടികളെ കല്ല്യാണം കഴിപ്പിക്കണമെന്നും പാലായിൽ നടന്ന കെസിബിസിയുടെ ലഹരിവിരുദ്ധ സെമിനാറിൽ പിസി ജോർജ് പ്രസംഗിച്ചത് വിവാദമായിരുന്നു.





   ഈ സാഹചര്യത്തിലാണ് പിസി ജോർജിൻ്റെ നാവിൻ്റെ താക്കോൽ പൂട്ടി പോലീസിന് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മകൻ കൂടിയായ ഷോൺ ജോർജ് പറഞ്ഞത്.ലൗ ജിഹാദുമായി ബന്ധപ്പെട്ട 28 ജഡ്ജുമെൻ്റുകൾ ഉണ്ട്. റിപ്പോർട്ടുകൾ ഇല്ല, ഇല്ല എന്ന് പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ. ഇവിടെ വിവാഹം എന്ന പേരിൽ നടത്തുന്നത് മതപരിവർത്തനം എന്നതിനാലാണ് പ്രതികരിക്കുന്നത്. ജിഹാദിന് വേണ്ടിയാകുമ്പോഴല്ലേ ഇതെല്ലാം പ്രശ്നമാകുന്നത്. ഇതിൻ്റെ കണക്കുകൾ പുറത്ത് നൽകിയാൽ മകളെ നഷ്ടപ്പെട്ട അപമാനത്തിൽ കഴിയുന്ന കുടുംബങ്ങളെ കൂടുതൽ സങ്കടപ്പെടുത്തുന്നതിന് തുല്യമാകുമെന്ന് ഷോൺ ജോർജ് പറഞ്ഞു.ഒന്നും മിണ്ടാതിരിക്കാൻ ഇത് അഫ്ഗാനിസ്താനോ, പാകിസ്താനോ അല്ല. ഇത് ഇന്ത്യയാണ്. ജനാധിപത്യരമായ എല്ലാ അവകാശങ്ങളും ഇന്ത്യൻ പൗരൻ എന്ന നിലയിൽ എല്ലാവർക്കും ഉണ്ട്.




 ലൗ ജിഹാദ് ആരോപണത്തിൻ്റെ കണക്കുകൾ അതിൻ്റേതായ രീതിയിൽ ചോദിച്ചാൽ തീർച്ചയായും കണക്കുകൾ നൽകാനുണ്ട്. വിദ്വേഷ പ്രസംഗം എന്ന പേരിൽ പിസി ജോർജ് പറയുന്നത് ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ മുന്നിൽ വരുന്ന തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാട്ടലുകളുമാണ്.ബിജെപി നേതാവ് പിസി ജോർജിൻ്റെ നാവിൻ്റെ താക്കോൽ പൂട്ടി പോലീസിന് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. എന്ത് പറഞ്ഞാലും കേസ് എടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇവിടെ ഏതെങ്കിലും രീതിയിൽ ഇത്തരം സംഘടനകൾക്ക് എതിരെ പ്രതികരിച്ചാൽ ഉടനെ കേസെടുക്കുന്ന നിലപാട് പോലീസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ഇതല്ലാതെ മറ്റൊരു മാർഗം നമുക്ക് ഇല്ലെന്ന് ഷോൺ പറഞ്ഞു.

Find out more: