ആശ വർക്കർമാരുടെ സമരം; സമരത്തിനും പിന്തുണയ്ക്കുന്നവർക്കും യുഡിഎഫ് സംരക്ഷണം നൽകും എന്ന് വിഡി സതീശൻ! സമരത്തിന് പൂർണ പിന്തുണയുമായി യുഡിഎഫ് ഒപ്പമുണ്ടെന്നും അധികാരത്തിൻ്റെ അഹങ്കാരം തലയ്ക്കു പിടിച്ചവർക്ക് ജനം മറുപടി നൽകും. ആശാ വർക്കർമാരുടെ സമരത്തിനെതിരെ സിഐടിയു ബദൽ സമരം സംഘടിപ്പിക്കുന്നത് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ചേർന്ന നടപടിയാണോയെന്ന് സിപിഎം പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആശ വർക്കർമാരുടെ സമരം പൊളിക്കാൻ സിപിഎമ്മിനെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.വേതന കുടിശികയും വേതന വർധനവും ഉൾപ്പെടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന പാവങ്ങളെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാനാണ് മന്ത്രിമാർ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ആദ്യം ശ്രമിച്ചത്.





 അത് പരാജയപ്പെട്ടപ്പോഴാണ് പോലീസിനെ ഉപയോഗിച്ച് സമരത്തിന് പിന്തുണ നൽകുന്നവരെ നിശബ്ദരാക്കാനുള്ള സർക്കാർ ശ്രമം.തുച്ഛമായ വേതന കുടിശികയ്ക്കു വേണ്ടി ആശ പ്രവർത്തകർ പൊരിവെയിലത്ത് സമരം ചെയ്യുമ്പോഴാണ് രാഷ്ട്രീയ നിയമനം നേടിയ പി എസ് സി ചെയർമാനും അംഗങ്ങൾക്കും ലക്ഷങ്ങളുടെ ശമ്പള വർധന നൽകിയതെന്നത് പിണറായി സർക്കാർ മറന്നു പോകരുത്. അനാവശ്യ സമരങ്ങൾ നടത്തുകയും അതിൻ്റെ പേരിൽ ഊറ്റം കൊള്ളുകയും ചെയ്യുന്നവർ ആശ വർക്കർമാരുടെ സമരത്തോട് എന്തിനാണ് ഇത്രയും അസഹിഷ്ണുത കാട്ടുന്നത്? നിങ്ങൾക്ക് സമരങ്ങളെ പേടിയാണ്. ആ പേടിയിൽ നിന്നാണ് നിങ്ങൾ ഇതൊക്കെ കാട്ടിക്കൂട്ടുന്നതെന്നും വിഡി സതീശൻ പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തിൽ പങ്കെടുത്ത 14 പൊതുപ്രവർത്തകരോട് 48 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നൽകിയ നോട്ടീസ് ജനാധിപത്യവിരുദ്ധവും ഭരണകൂട ഫാഷിസവുമാണ്.





ഈ പ്രതികാര നടപടി അംഗീകരിക്കാനാകില്ല. ആശ പ്രവർത്തകരുടെ സമരത്തിനും സമരത്തിന് പിന്തുണ നൽകുന്ന പൊതുപ്രവർത്തകർക്കും യുഡിഎഫ് പൂർണ സംരക്ഷണം നൽകും.ഇത് കേരളത്തിൽ നടക്കുന്ന ആദ്യ സമരമാണോ? എത്രയോ അനാവശ്യ സമരങ്ങൾ നടന്നിട്ടുണ്ട്. സമരത്തിൻ്റെ പേരിൽ എന്തെല്ലാം അതിക്രമങ്ങളാണ് സിപിഎം ചെയ്തിട്ടുള്ളത്. ബസിൽ സഞ്ചരിച്ചവരെ ജീവനോട് കത്തിച്ച പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. സിപിഎം പഴയ സമരചരിത്രങ്ങൾ മറന്നു പോയോ? സമരം ചെയ്യുന്നവരോട് സിപിഎമ്മിന് അസഹിഷ്ണുതയും പുച്ഛവുമാണ്. 





ഭീഷണിപ്പെടുത്തിയും അവഹേളിച്ചും പാവപ്പെട്ട സ്ത്രീകൾ ചെയ്യുന്ന സമരത്തെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സമരം ചെയ്യുന്ന ആശാ വർക്കർമാർ മാവോസ്സായിസ്റ്റുകളാണെന്നാണ് ആക്ഷേപം. സമരം ചെയ്യുന്ന ആളുകളുടെ ശമ്പളം എഴുതേണ്ടെന്നാണ് പറയുന്നത്. സിപിഎം കാട്ടുന്നത് മാടമ്പിത്തരമാണ്. കേരളത്തിൽ ഇപ്പോഴുള്ളത് ഇടതുപക്ഷ സർക്കാരല്ല, തീവ്ര വലതുപക്ഷ സർക്കാരാണ്. എന്നു മുതലാണ് ഇവർ മേലാളന്മാരും മുതലാളിമാകും ആയത്. അധികാരത്തിൻ്റെ അഹങ്കാരം സിപിഎമ്മിന്റെ തലയ്ക്കു പിടിച്ചിരിക്കുകയാണ്. ജനങ്ങൾ ഇതിന് മറുപടി നൽകും.

Find out more: