സുനിത വില്യംസിൻ്റെ സുരക്ഷിത യാത്രയ്ക്കായി ക്ഷേത്ര ദർശനം; മധുരപലഹാരം വിതരണം ചെയ്ത് ആഘോഷമാക്കാൻ കുടുംബം! ഒൻപത് മാസം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം സുനിത ഭൂമിയിൽ മടങ്ങിയെത്തുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കസിൻ ദിനേഷ് റാവൽ ഉൾപ്പെടുന്ന കുടുംബം. സുനിതയുടെ മടക്കം സുരക്ഷിതമാകാനായി ക്ഷേത്ര ദർശനവും യജ്ഞവും ഉൾപ്പെടെ കുടുംബാംഗങ്ങൾ നടത്തുന്നുണ്ട്. സുനിത ഭൂമിയിൽ മടങ്ങിയെത്തുന്നത് മധുരപലഹാരം വിതരണം ചെയ്ത് ആഘോഷമാക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. അതേസമയം ദീപാവലിക്ക് സമാനമായ വെടിക്കെട്ടും ഘോഷയാത്രയും ഉൾപ്പെടെയാണ് നാട്ടുകാർ പദ്ധതിയിടുന്നത്.ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ യാത്രിക സുനിത വില്യംസിൻ്റെ മടക്കയാത്ര സുരക്ഷിതമാകാൻ പ്രാർഥനയോടെ ഗുജറാത്തിലെ ബന്ധുക്കൾ.





മുഖത്ത് സന്തോഷമുണ്ടെങ്കിലും ഉള്ളിൽ പേടിയുണ്ടെന്നും ദിനേഷ് റാവൽ മാധ്യമങ്ങളോട് പറഞ്ഞു. അവൾ സുരക്ഷിതമായും ആരോഗ്യത്തോടെയും ഭൂമിയിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സുനിത ബഹിരാകാശത്തേക്ക് പോകും മുൻപ് അമേരിക്കയിൽ എത്തി സഹോദരിക്കൊപ്പം ചെലവഴിച്ചിട്ടുണ്ടെന്നും ദിനേഷ് റാവൽ കൂട്ടിച്ചേർത്തു.ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ജുലാസൻ ആണ് സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യയുടെ ഗ്രാമം. ന്യൂറോസയൻ്റിസ്റ്റായിരുന്ന ദീപക് പാണ്ഡ്യ 1957ൽ ഗുജറാത്തിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറി. യുഎസിൽവെച്ച് കണ്ടുമുട്ടിയ സ്ലോവീൻ അമേരിക്കനായ ബോണിയെ ദീപക് പാണ്ഡ്യ വിവാഹം ചെയ്തു. ജുലാസനിലെ ലൈബ്രറിക്ക് ദീപക് പാണ്ഡ്യയുടെ പേരാണ് നൽകിയിരിക്കുന്നത്.





ദീപക് പാണ്ഡ്യയുടെ തറവാട്ടുവീടും അവിടെയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, മൂന്നു തവണ സുനിത ജുലാസനിൽ എത്തിയിട്ടുണ്ട്. 1972, 2007, 2013 വർഷങ്ങളിലാണ് സുനിത ജുലാസനിൽ എത്തിയത്. ഒരിക്കൽ ജുലാസനിലെ സ്കൂളിന് സംഭാവന നൽകിയ ശേഷമായിരുന്നു സുനിതയുടെ മടക്കം. ഈ സ്കൂളിൻ്റെ പ്രാർഥനാ ഹാളിൽ സുനിതയുടെ മുത്തച്ഛൻ്റെയും മുത്തശ്ശിയുടെയും ചിത്രം സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം 19ന് പുലർച്ചെ 3:27നാണ് സുനിത വില്യംസിനെയും വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാഗൺ പേടകം കടലിൽ പതിക്കുക. മുഖത്ത് സന്തോഷമുണ്ടെങ്കിലും ഉള്ളിൽ പേടിയുണ്ടെന്നും ദിനേഷ് റാവൽ മാധ്യമങ്ങളോട് പറഞ്ഞു. അവൾ സുരക്ഷിതമായും ആരോഗ്യത്തോടെയും ഭൂമിയിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. 




സുനിത ബഹിരാകാശത്തേക്ക് പോകും മുൻപ് അമേരിക്കയിൽ എത്തി സഹോദരിക്കൊപ്പം ചെലവഴിച്ചിട്ടുണ്ടെന്നും ദിനേഷ് റാവൽ കൂട്ടിച്ചേർത്തു. തങ്ങളുടെ കുടുംബം മുഴുവൻ സന്തോഷത്തിലാണെന്ന് ജുലാസൻ സ്വദേശിയായ ദിനേഷ് റാവൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. "സുനിതയുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഞങ്ങൾ അവളുടെ സുരക്ഷയ്ക്കായി പ്രാർഥനകൾ നടത്താനും നിരവധി ക്ഷേത്രങ്ങൾ സന്ദർശിക്കാനും തുടങ്ങി. ഞങ്ങൾക്ക് ഇന്നൊരു വലിയ ദിവസമാണ്. അവൾ രാജ്യത്തിന്റെ അഭിമാനമാണ്. അവളുടെ തിരിച്ചുവരവിനായി ഞങ്ങൾ ഒരു യജ്ഞം നടത്തുന്നു, അവൾ തിരിച്ചെത്തുമ്പോൾ മധുരപലഹാരങ്ങൾ വിതരണം ചെയ്യും"- ദിനേഷ് റാവൽ പറഞ്ഞു. സുനിത വില്യംസിൻ്റെ പിതൃസഹോദരിയുടെ മകനാണ് ദിനേഷ് റാവൽ.

Find out more: