റാഗിങ്; വ്യവസ്ഥകൾ കർശനമാക്കുമെന്ന് മന്ത്രി ആർ ബിന്ദു! നിയമം പരിഷ്കരണമെന്ന ആവശ്യം പൊതുവിൽ ഉയർന്നു വന്നിട്ടുണ്ട്. കൂടുതൽ കർക്കശമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി 1998ലെ കേരള റാഗിങ് നിരോധന ആക്ട് പരിഷ്കരിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. എൻ ഷംസുദ്ദീൻ എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേരളാ റാഗിങ് നിരോധന നിയമം പരിഷ്കരിക്കരിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ആർ ബിന്ദു. കോളേജിൽ പ്രവേശനം നേടുന്ന അവസരത്തിൽ തന്നെ റാഗിങ് നടത്തുകയോ റാഗിങ്ങിന് പിന്തുണ നൽകുകയോ ചെയ്യില്ല എന്നുള്ള സത്യവാങ്മൂലം വിദ്യാർത്ഥിയുടെയും രക്ഷകർത്താവിൻ്റെയും ഒപ്പുവച്ച് ശേഖരിച്ച് കോളേജുകളുടെ ഓഫീസുകളിൽ സൂക്ഷിക്കാറുണ്ട്.
എല്ലാ കോളേജ് ക്യാമ്പസുകളുടെയും വിവിധ ഭാഗങ്ങളിലായി റാഗിങ് നിരോധിച്ചുകൊണ്ടുള്ള അറിയിപ്പും റാഗിങ് നടത്തുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷാനടപടികളെ കുറിച്ചുള്ള മുന്നറിയിപ്പുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.നിലവിലുള്ള 1998 ലെ കേരള റാഗിങ് നിരോധന ആക്ടിൽ റാഗിങ്ങിനെതിരെ അതിശക്തമായ നിയന്ത്രണങ്ങളും നിബന്ധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. റാഗിങ് നടത്തിയതായി തെളിയിക്കപ്പെട്ടാൽ രണ്ടു വർഷം വരെ തടവ് ശിക്ഷയും 10,000 രൂപ പിഴയും വരെ ലഭിക്കാവുന്നതാണ്. കേരളാ റാഗിങ് നിരോധന നിയമം പരിഷ്കരിയ്ക്കണമെന്ന ആവശ്യം പൊതുവിൽ ഉയർന്നു വന്നിട്ടുണ്ട്. കൂടുതൽ കർക്കശമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി 1998 ലെ കേരള റാഗിങ് നിരോധന ആക്ട് പരിഷ്കരിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.
റാഗിങിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരന്തരം ബോധവത്ക്കരണ പരിപാടികളും റാഗിങ് വിരുദ്ധ നിയമത്തെ കുറിച്ചുള്ള ക്ലാസുകളും പോലീസിൻ്റെയും ആൻ്റി റാഗിങ് സെല്ലുകളുടെയും മേൽനോട്ടത്തിൽ സംഘടിപ്പിച്ച് വരുന്നുണ്ട്. വിദ്യാർഥികൾക്ക് സുരക്ഷിതവും ഭയരഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കാനും റാഗിങ് തടയാനും പോസിറ്റീവ് ക്യാമ്പസ് സംസ്കാരം പ്രോത്സാഹിപ്പിക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ റാഗിങ് തടയുന്നതിൻ്റെ ഭാഗമായി ബഹുമാനപ്പെട്ട ഹൈക്കോടതി പരാമർശിച്ച യുജിസി റെഗുലേഷൻ നിർദ്ദേശിക്കുന്ന വിധത്തിലുള്ള ആൻ്റി- റാഗിങ് കമ്മിറ്റികളും ആൻ്റി- റാഗിങ് സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.ക്യാമ്പസുകളിലെ റാഗിങിൻ്റെ പേരിൽ നടത്തി വരുന്ന അതിക്രമങ്ങൾ ഒഴിവാക്കുന്നതിനായി സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം 16- 7 - 2009 ലെ സർക്കുലർ 26/2009 പ്രകാരം വ്യക്തമായ നിർദ്ദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ മേധാവിയ്ക്ക് റാഗിങിനെ സംബന്ധിച്ച് ലഭിക്കുന്ന വിവരത്തിൽ ആൻ്റി റാഗിങ് കമ്മിറ്റി നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പോലീസ് മുഖാന്തിരം നിയമ നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്. റാഗിങ് സംബന്ധിച്ച പരാതികളിൽ പ്രതിസ്ഥാനത്താകുന്നവർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ ആൻ്റി റാഗിങ് കമ്മിറ്റിയുടെ കൂടി റിപ്പോർട്ടിൻ്റെ വെളിച്ചത്തിൽ ബന്ധപ്പെട്ട സ്ഥാപന മേധാവികൾ സ്വീകരിച്ച് വരുന്നുണ്ട്.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് തടയുന്നതിനായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും UGC REGULATIONS ON CURBING THE MENACE OF RAGGING IN HIGHER EDUCATIONAL INSTITUTIONS, 2009 പ്രകാരം രൂപീകരിച്ചിട്ടുള്ള ഒരു ആൻ്റി റാഗിങ് കമ്മിറ്റി നിലവിലുണ്ട്. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരെയും, വിദ്യാർഥികളെയും പിടിഎ അംഗങ്ങളെയും സ്ഥലം സ്റ്റേഷൻ ഹൗസ് ഓഫീസറെയും ഉൾപ്പെടുത്തിയാണ് പ്രദേശവാസികളുടെ സഹകരണത്തോടെ ആന്റി റാഗിങ് കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നത്.
Find out more: