രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ വെങ്കിടേശ്വര സ്വാമി ക്ഷേത്രങ്ങൾ നിർമിക്കും: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു! നിലവിൽ ക്ഷേത്രത്തിൽ ജോലി ചെയ്തുവരുന്ന അഹിന്ദുക്കൾക്ക് മറ്റ് സ്ഥലങ്ങളിലേക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വെള്ളിയാഴ്ച തിരുപ്പതി ക്ഷേത്ര ട്രസ്റ്റിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് നായിഡു ഏറെ നാളുകൾക്ക് ശേഷം വിഷയത്തിൽ പ്രതികരിച്ചത്. തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ഹിന്ദുക്കളെ മാത്രമേ ജോലിക്കെടുക്കാവൂ എന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു.നേരത്തെ ക്ഷേത്രത്തിലെ പ്രസാദമായി ലഭിച്ചിരുന്ന ലഢുവിൽ മാംസക്കൊഴുപ്പുണ്ട് എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.
മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു തന്നെയാണ് ഇത് സംബന്ധിച്ച് ആരോപണവുമായി രംഗത്തുവന്നത്. അതിന് പുറമെ, രാജ്യത്തെ എല്ലാ സംസ്ഥാനത്തും വെങ്കിടേശ്വര ക്ഷേത്രങ്ങൾ നിർമിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന തലസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ ക്ഷേത്രങ്ങൾ നിർമിക്കുക. അതിന് വേണ്ടി സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തെഴുതുമെന്നും നായിഡു പറഞ്ഞു.മുംതാസ് ഹോട്ടലിന് പുറമെ, ദേവലോക്, എംആർകെആർ എന്നിവർക്കും ഹോട്ടൽ നിർമിക്കാനുള്ള 35 ഏക്കർ ഭൂമി അനുവദിച്ചത് റദ്ദാക്കുന്നതായി നായിഡു പ്രഖ്യാപിച്ചു. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടി സർക്കാരാണ് ഈ ഭൂമി അനുവദിച്ചത്. ഇതിനെതിരെ നേരത്തെ മുതൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഹോട്ടലിരിക്കുന്ന പ്രദേശം തിരുമല ക്ഷേത്രം ഭൂമിയാണെന്ന ആരോപണവും ഉയർന്നിരുന്നു.
ഹൈന്ദവർക്ക് വലിയ അനിഷ്ടമാണ് ഇത്തരത്തിലുള്ള നടപടിയോടുള്ളത് എന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ പറഞ്ഞു. അതിനൊപ്പം ക്ഷേത്രത്തിന് സമീപമുള്ള മുംതാസ് ഹോട്ടലിന്റെ പ്രവർത്തനാനുമതി സർക്കാർ റദ്ദാക്കിയതായും നായിഡു വ്യക്തമാക്കി. സസ്യാഹാരം മാത്രം തയ്യാറാക്കണമെന്ന കർശന നിബന്ധനയോടെയാണ് മുംതാസ് ഹോട്ടലിന് അനുമതി നൽകിയിരുന്നത്. ഇപ്പോൾ ഈ അനുമതിയാണ് ടിഡിപി സർക്കാർ റദ്ദാക്കിയിരിക്കുന്നത്. സമാനമായി സ്വകാര്യ വ്യക്തികൾക്ക് വ്യാപാരശാല നടത്താനുള്ള അനുമതി നൽകില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.ഫെബ്രുവരി ഒന്നിനാണ് ഇതരമതവിഭാഗത്തിൽ നിന്നുള്ള ജീവനക്കാരെ സ്ഥലം മാറ്റിയത്. ഇതിൽ തിരുപ്പതി ദേവസ്ഥാനത്തിന് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനത്തിലെ അധ്യാപകരും ഉൾപ്പെട്ടിരുന്നു.
അതിന് പുറമെ, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ, ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് ടെക്നിക്കൽ ഓഫീസർ, ഹോസ്റ്റൽ ജീവനക്കാരൻ, രണ്ട് ഇലക്ട്രീഷ്യന്മാർ, രണ്ട് നഴ്സുമ്മാർ എന്നിവരെയാണ് സ്ഥലം മാറ്റിയത്.മറ്റ് മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾ ഇപ്പോഴും ക്ഷേത്രത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ, അവരെ ബഹുമാനപൂർവ്വം മറ്റിടങ്ങളിലേക്ക് മാറ്റും. ക്രിസ്ത്യാനികളോ മുസ്ലീങ്ങളോ ഹിന്ദു സ്ഥലങ്ങളിൽ ജോലി തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവരുടെ വികാരങ്ങളെ മാനിക്കുകയും സ്ഥലം മാറ്റുകയും ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൻ്റെ കൊച്ചുമകനായ എൻ ദേവാൻഷ് നായിഡുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ക്ഷേത്രം സന്ദർശിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
Find out more: