കർണാടകയിൽ 48 മന്ത്രിമാരെ പിടിച്ചുകുലുക്കി ഹണി ട്രാപ്പ്! സംസ്ഥാനത്തെ 48 എംഎൽഎമാരെ ഹണി ട്രാപ്പിൽ കുടുക്കിയിട്ടുണ്ടെന്ന കർണാടക സഹകരണ മന്ത്രി കെഎൻ രാജണ്ണയുടെ ആരോപണമാണ് വിവാദങ്ങൾക്ക് കാരണം. തന്നെയും ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തണം. ഇതിനായി സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പരാതി നൽകുമെന്ന് മന്ത്രി പറഞ്ഞു.കർണാടകയിൽ വിവാദങ്ങൾക്ക് തിരികൊളുത്തി ഹണി ട്രാപ്പ് ആരോപണം. മുഖ്യമന്ത്രിയാകാൻ ലക്ഷ്യമിട്ട് നിയമസഭാംഗങ്ങളെ ആരോ ഹണി ട്രാപ്പിൽ കുടുക്കിയിട്ടുണ്ടെന്ന് ബിജെപി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാൽ സഭയിൽ ആരോപിച്ചതിന് പിന്നാലെയാണ് രാജണ്ണയുടെ പരാമർശം. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു.
ഈ നീക്കത്തിന് പിന്നിൽ ആരാണെന്ന് ജനം അറിയട്ടെ. എൻ്റെ പക്കൽ ആവശ്യമായ തെളിവുകളുണ്ട്. രണ്ട് പാർട്ടികളിൽ നിന്നായി 48 പേർ കുടുങ്ങിയത് ഗൗരവകരമായ കാര്യമാണ്. തൻ്റെ പരാതിയിൽ ആഭ്യന്തരമന്ത്രി ജി പരമേശ്വര ഉടൻ നടപടിയെടുക്കണം. തന്നെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചതിന് തെളിവുണ്ടെന്ന് രാജണ്ണ പറഞ്ഞു. ആരോപണങ്ങളിൽ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുമെന്ന് ആഭ്യന്തരമന്ത്രി മറുപടി നൽകി. രണ്ട് ഹണി ട്രാപ്പ് ശ്രമങ്ങൾ നടന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളി സ്ഥിരീകരിച്ചു. ഇത്തരം ശ്രമങ്ങൾ അവസാനിപ്പിക്കണം. കർണാടകയിൽ ഹണി ട്രാപ്പ് പുതിയ സംഭവമല്ല. കോൺഗ്രസ്, ബിജെപി, ജെഡിഎസ് പാർട്ടികളിലെ പലരും ഇരകളാണ്. ഇക്കാര്യത്തിൽ പോലീസിന് പരാതി നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
ഹണി ട്രാപ്പ് ആരോപണത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നറിയില്ലെന്നും അന്വേഷണം നടക്കട്ടെ എന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള അധികാര തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഹണി ട്രാപ്പിൽ ആരോപണങ്ങൾ ഉയർന്നതെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ മന്ത്രിമാർ ഉൾപ്പെടെയുള്ള ചില നേതാക്കളെ ഹണി ട്രാപ്പിൽ കുടുക്കിയതായുള്ള അഭ്യൂഹങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി എംഎൽഎ വി സുനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പ്രവൃത്തികൾ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ഓഫീസിനെ അപമാനിക്കുന്നതാണ്. ഈ അഭ്യൂഹങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തണം. ഇതിനായി സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പരാതി നൽകുമെന്ന് മന്ത്രി പറഞ്ഞു.കർണാടകയിൽ വിവാദങ്ങൾക്ക് തിരികൊളുത്തി ഹണി ട്രാപ്പ് ആരോപണം. മുഖ്യമന്ത്രിയാകാൻ ലക്ഷ്യമിട്ട് നിയമസഭാംഗങ്ങളെ ആരോ ഹണി ട്രാപ്പിൽ കുടുക്കിയിട്ടുണ്ടെന്ന് ബിജെപി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാൽ സഭയിൽ ആരോപിച്ചതിന് പിന്നാലെയാണ് രാജണ്ണയുടെ പരാമർശം. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. ഈ നീക്കത്തിന് പിന്നിൽ ആരാണെന്ന് ജനം അറിയട്ടെ. എൻ്റെ പക്കൽ ആവശ്യമായ തെളിവുകളുണ്ട്. രണ്ട് പാർട്ടികളിൽ നിന്നായി 48 പേർ കുടുങ്ങിയത് ഗൗരവകരമായ കാര്യമാണ്. തൻ്റെ പരാതിയിൽ ആഭ്യന്തരമന്ത്രി ജി പരമേശ്വര ഉടൻ നടപടിയെടുക്കണം. തന്നെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചതിന് തെളിവുണ്ടെന്ന് രാജണ്ണ പറഞ്ഞു. ആരോപണങ്ങളിൽ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുമെന്ന് ആഭ്യന്തരമന്ത്രി മറുപടി നൽകി. രണ്ട് ഹണി ട്രാപ്പ് ശ്രമങ്ങൾ നടന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളി സ്ഥിരീകരിച്ചു.
Find out more: