ആശ വർക്കർമാരുടെ സമരം: സർക്കാരിന്റെ നാലാം വാർഷികാഘോഷ ആർഭാട പരിപാടികൾ ഉപേക്ഷിക്കണം' എന്ന് കെ സുധാകരൻ! ഏപ്രിൽ മെയ് മാസങ്ങളിൽ നടത്താനിരിക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷ ആർഭാട പരിപാടികൾ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താൽ ഇവർക്ക് നൽകാനുള്ള പണം അനായാസം ലഭിക്കുമെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടു.സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശ വർക്കർമാരുടെയും അങ്കനവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാൻ സർക്കാർ വിസമ്മതിക്കുന്നതെങ്കിൽ അത്രയും തുക കണ്ടെത്താനുള്ള വഴികൾ താൻ നിർദേശിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.അതേസമയം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന സമരം ആശ വർക്കർമാർ കൂട്ട ഉപവാസം ആരംഭിച്ചു.
സമരത്തിൻ്റെ 43-ാം ദിവസമാണ് ആശമാർ കൂട്ട ഉപവാസം ആരംഭിച്ചത്. ഓരോ ജില്ലകളിലും സമരത്തിന് ഐക്യദാർഡ്യം അർപ്പിച്ച് ഉപവാസം നടത്താൻ സമരസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാരെന്നും അതിൽ പ്രതിഷേധിച്ചാണ് കൂട്ട ഉപവാസമെന്നും സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. മുഖ്യമന്ത്രിക്കു മാത്രമായി എടുത്തിട്ടിരിക്കുന്ന ഹെലികോപ്റ്റർ മടക്കിക്കൊടുത്താൽ പ്രതിമാസം 80 ലക്ഷം രൂപ ലാഭിക്കാം. മുഖ്യമന്ത്രിക്കും ബിജെപിക്കും ഇടയിൽ പാലം പണിയുന്ന പ്രൊഫ. കെവി തോമസിനെ പറഞ്ഞുവിട്ടാൽ 11.31 ലക്ഷം രൂപയാണ് ലാഭം. 20 പിഎസ്‍സി അംഗങ്ങളുടെ കുത്തനേ കൂട്ടിയ 3.87 ലക്ഷം രൂപയുടെ വേതനം പഴയതുപോലെ 2.24 ലക്ഷത്തിലാക്കിയാൽ 30 ലക്ഷം രൂപ വർക്കർമാർക്ക് നൽകാം.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണം കുറച്ചാൽ തന്നെ ലക്ഷങ്ങൾ ലാഭിക്കാമെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ കേരളീയത്തിന് 24 കോടിയും നവകേരള സദസിന് 42 കോടിയും ചെലവായെന്നാണ് ഏകദേശ കണക്ക്. ഇത്തവണയും ഇതൊക്കെ തന്നെയാണ് നടത്തുന്നത്. വിഐപികൾക്ക് സർക്കാർ ചെലവിൽ സമൃദ്ധമായ ഭക്ഷണവുമുണ്ട്. 26,125 ആശ വർക്കർമാരും 33,114 അങ്കൻവാടികളിലെ ജീവനക്കാരും ഒഴിഞ്ഞ മടിയശീലയും വിശക്കുന്ന വയറുമായി സെക്രട്ടേറിയറ്റിനു മുന്നിൽ നരകിക്കുമ്പോൾ പിണറായി എമ്പ്രാനല്ലാതെ മറ്റാർക്കാണ് ആഘോഷം നടത്താൻ കഴിയുകയെന്ന് സുധാകരൻ ചോദിച്ചു.ഒൻപത് വർഷം ഭരിച്ചിട്ട് യാതൊരു നേട്ടവും ഇല്ലാത്ത പിണറായി സർക്കാർ കോടികൾ ചെലവിട്ട് പിആർ പ്രവർത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീർക്കാനാണ് ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ കൈവരിച്ച നേട്ടങ്ങളുടെ ഇത്തിൾക്കണ്ണി മാത്രമാണ് പിണറായി സർക്കാർ എന്നും കെ സുധാകരൻ വിമർശിച്ചു.
സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാരെന്നും അതിൽ പ്രതിഷേധിച്ചാണ് കൂട്ട ഉപവാസമെന്നും സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. മുഖ്യമന്ത്രിക്കു മാത്രമായി എടുത്തിട്ടിരിക്കുന്ന ഹെലികോപ്റ്റർ മടക്കിക്കൊടുത്താൽ പ്രതിമാസം 80 ലക്ഷം രൂപ ലാഭിക്കാം. മുഖ്യമന്ത്രിക്കും ബിജെപിക്കും ഇടയിൽ പാലം പണിയുന്ന പ്രൊഫ. കെവി തോമസിനെ പറഞ്ഞുവിട്ടാൽ 11.31 ലക്ഷം രൂപയാണ് ലാഭം. 20 പിഎസ്‍സി അംഗങ്ങളുടെ കുത്തനേ കൂട്ടിയ 3.87 ലക്ഷം രൂപയുടെ വേതനം പഴയതുപോലെ 2.24 ലക്ഷത്തിലാക്കിയാൽ 30 ലക്ഷം രൂപ വർക്കർമാർക്ക് നൽകാം.
Find out more: